UAE travel update today : യുഎഇയില്‍ നിന്ന് ഈ വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

518833

ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി. എതിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും ഇന്ന് (ജൂലൈ 31) ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു.

ഇത്തിഹാദ്

അബൂദബി- ബഹ്‌റൈന്‍ റൂട്ടിലെ സര്‍വീസുകള്‍ക്കു പുറമെ അബൂദബിയില്‍ നിന്ന് കുവൈത്തിലേക്കുള്ള EY653, കുവൈത്തില്‍ നിന്ന് അബൂദബിയിലേക്കുള്ള EY654 സര്‍വീസുകളും ഇത്തിഹാദ് റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

APPLY NOW FOR THE LATEST VACANCIES

എയര്‍ അറേബ്യ

എയര്‍ അറേബ്യയും ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ- കുവൈത്ത് റൂട്ടിലെ G9068, G9124 സര്‍വീസുകള്‍, ഷാര്‍ജ- ബഹ്‌റൈന്‍ റൂട്ടിലെ G9107, ഷാര്‍ജ- അബ്ഹ റൂട്ടിലെ G9195, അബൂദബി- കുവൈത്ത് റൂട്ടിലെ 3L020 സര്‍വീസുകളാണ് റദ്ദാക്കിയത്.

മറ്റ് സര്‍വിസുകള്‍

എമിറേറ്റ്‌സും ഫ്‌ലൈദുബൈയും പ്രധാന സര്‍വീസ് മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇവയുടെ സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുകയാണ്. സൗദിയയും ഒക്ടോബര്‍ അവസാനം വരെയുള്ള റദ്ദാക്കലുകളും സമയക്രമത്തിലെ മാറ്റങ്ങളും റിസര്‍വേഷന്‍ സംവിധാനത്തില്‍ പുതുക്കിയതായി അറിയിച്ചു.
ഖത്തര്‍ എയര്‍വേയ്‌സ് ബഹ്‌റൈന്‍, എര്‍ബില്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സര്‍വീസുകള്‍ ജൂലൈ 31 വരെ റദ്ദാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് എയര്‍വേയ്‌സ് ദുബൈ, ബഹ്‌റൈന്‍, അമ്മാന്‍, ടെല്‍ അവീവ് സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, കാതേ പസഫിക്, ഫിന്നെയര്‍, ഐടിഎ എയര്‍വേയ്‌സ് എന്നിവ ദുബൈ സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നിര്‍ത്തിയിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ലുഫ്താന്‍സയും സ്വിസ് എയര്‍ലൈന്‍സും സെപ്റ്റംബര്‍ 13 വരെ ദുബൈ സര്‍വീസുകള്‍ പുനരാരംഭിക്കില്ല. എജിയന്‍ എയര്‍ലൈന്‍സ്, എയര്‍ അസ്താന എന്നിവ ഓഗസ്റ്റ് 31 വരെ ദുബൈ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. കെഎല്‍എം ഓഗസ്റ്റ് 23 വരെയും ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ഒക്ടോബര്‍ 2 വരെയും ദുബൈ സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.

യാത്രക്കാര്‍ക്കുള്ള നിര്‍ദേശം

യുഎഇയില്‍ നിന്ന് ഇന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതരും വിമാനക്കമ്പനികളും നിര്‍ദേശിച്ചു. വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും ആപ്പുകളും പരിശോധിക്കുകയും യാത്രയ്ക്ക് അധിക സമയം അനുവദിക്കുകയും വേണം. മേഖലയില്‍ സുരക്ഷാ സ്ഥിതി അതിവേഗം മാറുന്നതിനാല്‍ വിമാന സര്‍വീസുകളിലും സമയക്രമത്തിലും അവസാന നിമിഷം മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം

UAE July 31, 2026

i gold price
gold price

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.

APPLY NOW FOR THE LATEST VACANCIES

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *