സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം

Big Ticket established in 1992 is the largest and longest running raffle draw in the region

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന്‍ എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.

APPLY NOW FOR THE LATEST VACANCIES

മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.

പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയില്‍ നിന്നും നികുതിയില്ലാതെ എത്ര സ്വർണം കൊണ്ടുവരാം;

gold

യുഎഇയിൽ നിന്നുള്ള പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങളുമായി ഇന്ത്യയുടെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules 2026) നിലവിൽ വന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇനി മുതൽ സ്വർണ്ണത്തിന്റെ വിപണി മൂല്യം നോക്കാതെ, നിശ്ചിത ഭാരം വരെ സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും നികുതിരഹിതമായി കൊണ്ടുപോകാം എന്നുള്ളതാണ് കഴിഞ്ഞ ബജറ്റിലെ പ്രധാന പരിഷ്കാരം.

APPLY NOW FOR THE LATEST VACANCIES

മുൻപുണ്ടായിരുന്ന പണത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി, ആഭരണങ്ങളുടെ തൂക്കം മാത്രം മാനദണ്ഡമാക്കിയാണ് പുതിയ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിൽ സ്വർണ്ണവില ഇന്ത്യയേക്കാൾ 13 ശതമാനം വരെ കുറവായതിനാൽ വേനലവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ നേട്ടമാകും

പുതിയ നിയമപ്രകാരം വിദേശത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ച മടങ്ങുന്ന സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം. പുരുഷന്മാരാണെങ്കില്‍ ഇത് 20 ഗ്രാം വരെയാണ്. ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും എൻആർഐകൾക്കും ഈ ആനുകൂല്യം ലഭിക്കുമെങ്കിലും ചെറിയ കാലത്തെ സന്ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് ഇത് ബാധകമല്ല. അതേസമയം, ഈ ഇളവ് വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ലഭിക്കുക. സ്വർണ്ണക്കട്ടികൾ കോയിനുകൾ, ബിസ്ക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.

നിശ്ചിത അളവിൽ കൂടുതൽ സ്വർണ്ണം കൈവശമുള്ളവർ അത് കസ്റ്റംസിന് മുന്നിൽ ഡിക്ലയർ ചെയ്ത് കൃത്യമായ നികുതി അടയ്ക്കണം, അല്ലാത്തപക്ഷം പിഴയും നിയമനടപടികളും നേരിടേണ്ടി വരും. സുരക്ഷാ കാരണങ്ങളാൽ സ്വർണ്ണാഭരണങ്ങൾ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കുന്നതും വാങ്ങിയ ബില്ലുകൾ കൈവശം വെക്കുന്നതും നന്നായിരിക്കും. നേരത്തെ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾക്കും പുരുഷന്മാർക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങൾക്കും തൂക്കത്തിന് വിധേയമായുള്ള ഇളവായിരുന്നു ലഭിച്ചിരുന്നത്.

സ്വർണ്ണത്തിന് പുറമെ, പ്രവാസികൾക്ക് അനുകൂലമായ മറ്റ് ചില മാറ്റങ്ങളും പുതിയ പരിഷ്കാരത്തിലുണ്ട്. ലാപ്ടോപ്പ് കൊണ്ടുവരുന്നതിനുള്ള ഇളവുകൾ, ഉയർന്ന പൊതു ബാഗേജ് അലവൻസ്, വാച്ചുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വ്യക്തത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഭരണങ്ങളുടെ മൂല്യനിർണ്ണയത്തെച്ചൊല്ലി എയർപോർട്ടുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഉണ്ടാകാറുള്ള തർക്കങ്ങൾക്കും അവ്യക്തതകൾക്കും പുതിയ തൂക്കത്തെ അടിസ്ഥാനമാക്കിയുള്ള നിയമത്തോടെ പരിഹാരമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *