
ദുബൈ: ദുബൈ-അൽ ഐൻ സ്ട്രീറ്റിൽ എമിറേറ്റ്സ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിന് സമീപം അപകടമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തുകൂടി കടന്നുപോകുന്ന ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി.
APPLY NOW FOR THE LATEST VACANCIES
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് (X) ദുബൈ പൊലിസ് വിവരം അറിയിച്ചത്. അപകടത്തെ തുടർന്ന് അടിയന്തര രക്ഷാസേനയും ട്രാഫിക് അധികൃതരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗതാഗതക്കുരുക്കിന് സാധ്യത: ദുബൈയെയും അൽ ഐനെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പ്രധാന പാതയായതിനാൽ ഈ റൂട്ടിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.
വേഗത കുറയ്ക്കുക: എമിറേറ്റ്സ് സ്ട്രീറ്റ് എക്സിറ്റ് വഴി അൽ ഐനിലേക്ക് പോകുന്നവർ വേഗത കുറച്ച് ശ്രദ്ധയോടെ വാഹനമോടിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ പാലിക്കുക: റോഡിലെ ട്രാഫിക് പോലീസിന്റെയും താൽക്കാലിക സൈൻ ബോർഡുകളുടെയും നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
UAE July 29, 2026

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന് എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.
മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.