കയ്യടിക്കാം!!! സ്ത്രീകൾ ഇവിടെ സുരക്ഷിതർ: അഞ്ചു മിനിട്ടിൽസഹായം; റോഡിൽ കുടുങ്ങിയ ഇന്ത്യൻ യുവതിക്കും സുഹൃത്തിനും രക്ഷകരായി ദുബായിൽ അവരെത്തി

508762


ദുബായ്: കാറിന്റെ ടയർ പഞ്ചറായി കുടുങ്ങിപ്പോയ ഇന്ത്യൻ യുവതിക്കും സുഹൃത്തിനും രക്ഷകരായി ദുബായ് പൊലീസ്. യാത്രയ്ക്കിടയിൽ വാഹനം കേടായപ്പോൾ, പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ സമയോചിത ഇടപെടൽ ആശ്വാസമായെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഖുഷി ഓസ്വാൾ പറയുന്നു. ദുബായ് പൊലീസിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് ഖുഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വ്യപകമായി ശ്രദ്ധനേടുകയാണ്.

APPLY NOW FOR THE LATEST VACANCIES


വാഹനം കേടായി അധികം വൈകാതെ തന്നെ റിക്കവറി വാഹനം എത്തുകയും, തൊട്ടുപിന്നാലെ സുരക്ഷയ്ക്കായി പൊലീസ് പട്രോളിംഗ് വാഹനം തങ്ങളുടെ കാറിന് കാവൽ നിൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ ഹിന്ദിയിലാണ് യുവതികളോട് സംസാരിച്ച് കാര്യങ്ങൾ തിരക്കിയത്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് ദുബായ് എന്നുപറഞ്ഞുകൊണ്ടാണ് ഖുഷി വീഡിയോ അവസാനിപ്പിച്ചത്.
കനത്ത ട്രാഫിക്കിനിടയിലാണ് ഖുഷിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ പണിമുടക്കിയത്. ആദ്യം പൊലീസ് വാഹനം അടുത്തെത്തിയപ്പോൾ ഭയന്നുപോയെന്ന് ഖുഷിയുടെ സുഹൃത്ത് പറയുന്നുണ്ട്. എന്നാൽ, യാതൊരുവിധ പരിഭ്രാന്തിക്കും ഇടനൽകാതെ കാര്യങ്ങൾ സ്‌നേഹത്തോടെ തിരക്കിയ ഉദ്യോഗസ്ഥൻ, മെക്കാനിക് എത്താൻ 10 മിനിട്ട് സമയം എടുക്കുമെന്ന് മനസിലാക്കി. തുടർന്ന് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മെക്കാനിക് വരുന്നതുവരെ കാറിന് പിന്നിൽ പട്രോളിംഗ് വാഹനം നിർത്തിയിട്ട് അവർക്ക് കാവലായി ഉദ്യോഗസ്ഥർ അവിടെത്തന്നെ തുടരുകയായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


‘തിരക്കേറിയ റോഡിൽ വണ്ടിയുടെ ടയർ പഞ്ചറായി നിൽക്കുകയാണെങ്കിലും ഇവിടെ എനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ലോകത്തിലെ മറ്റേത് കോണിലേക്ക് യാത്ര ചെയ്താലും ആളുകൾ ദുബായിലേക്ക് തന്നെ തിരികെ എത്തുന്നത് ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടാണ്.’ — ഖുഷി ഓസ്വാൾ വീഡിയോയിൽ പറഞ്ഞു. ‘സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് ദുബായ്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ ദുബായ് പൊലീസിനെ പ്രശംസിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

🚆 യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

ETHIHAD 1

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും

ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?

പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:

നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.

ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.

2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.

ടിക്കറ്റ് നിരക്കുകൾ എത്ര?

നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:

കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)

പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)

ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

പൂർണ്ണമായ റൂട്ട് എങ്ങനെയായിരിക്കും?

പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല, യുഎഇയിലെ 7 എമിറേറ്റുകളിലുമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. സൗദി അതിർത്തിക്ക് സമീപമുള്ള അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും ഇതിന്റെ ദൈർഘ്യം.

പാസഞ്ചർ സ്റ്റേഷനുകൾ: അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത് സായിദ്, മെസൈറ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഫയ, ദുബായ്, യൂണിവേഴ്സിറ്റി സിറ്റി, ഷാർജ, അൽ ദൈദ്, ഫുജൈറ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *