
അബുദാബി ∙ വാഹനം സ്റ്റാർട്ടാക്കി എൻജിൻ പ്രവർത്തിക്കുന്ന രീതിയിൽ നിർത്തിയിട്ട് പുറത്തുപോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ഷോപ്പിങ് നടത്തുമ്പോഴും എടിഎം, ഇന്ധന പമ്പുകൾ, പ്രാർഥനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോഴും വാഹനം ഓഫ് ചെയ്യാതെ പോകുന്ന രീതി അപകടകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് ഇത്തരത്തിൽ എൻജിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തി പോകുന്ന പ്രവണത കൂടുതൽ കാണാറുണ്ട്.
APPLY NOW FOR THE LATEST VACANCIES
ഇത്തരം അശ്രദ്ധ വാഹനങ്ങൾ മോഷണം പോകാനും തീപിടിത്തങ്ങൾ ഉണ്ടാകാനും വഴിവയ്ക്കും. എൻജിൻ ഓഫ് ചെയ്യാതെ കുഞ്ഞുങ്ങളെയും കുട്ടികളെയും വാഹനത്തിനുള്ളിലിരുത്തി പോകുന്നത് ജീവന് തന്നെ വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും വാഹനം വിട്ടുപോകുമ്പോൾ എൻജിൻ പൂർണമായും നിർത്തി, വാഹനം ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച് ബോധവൽക്കരണ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വേനൽക്കാലത്ത് കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകുന്നതിനെതിരെ രാജ്യത്തുടനീളം കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്. കുട്ടികളെ വാഹനങ്ങളിൽ അശ്രദ്ധമായി തനിച്ചാക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും ഇതിന് വലിയ തുക പിഴയും തടവുശിക്ഷയും ലഭിക്കുമെന്നും യുഎഇ നിയമം വ്യക്തമാക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ വേനൽക്കാല യാത്ര: പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു;വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; അറിയാം നിരക്കുകൾ

ദുബൈ: വേനൽക്കാല അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. കേവലം 500 ദിർഹത്തിന് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്ര പ്ലാൻ ചെയ്യുന്ന പല കുടുംബങ്ങൾക്കും, യാത്ര പൂർത്തിയാകുമ്പോഴേക്കും ആകെയുള്ള ചെലവ് 10,000 ദിർഹത്തിനും മുകളിലേക്ക് കുതിക്കുന്നതാണ് നിലവിലെ കാഴ്ച.
ലഗേജ് ഫീസ്, വിസ നിരക്കുകൾ, യാത്രാ ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണ ചെലവുകൾ എന്നിവ ഉൾപ്പെടുന്നതോടെയാണ് പ്രാരംഭ ബജറ്റിന്റെ പലമടങ്ങ് തുക താമസക്കാർക്ക് ചെലവാക്കേണ്ടി വരുന്നത്.
വിസ, ഇൻഷുറൻസ് നിരക്കുകളിലെ വർധനവ്
അവധിക്കാല സീസൺ കടുത്തതോടെ വിസ, ഇൻഷുറൻസ് വിഭാഗത്തിലാണ് പ്രതീക്ഷിക്കാത്ത ചെലവുകൾ ഉയർന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കേറിയതോടെ ഷെങ്കൻ വിസയ്ക്കായുള്ള ഏജൻസി ഫീസുകളിൽ 40 മുതൽ 50 ശതമാനം വരെ വർധനവുണ്ടായി.
യുഎസ് വിസ: ഉയർന്ന ആവശ്യകതയും എംബസികളിലെ അപ്പോയിന്റ്മെന്റ് പരിമിതികളും കാരണം യുഎസ് വിസ അപേക്ഷാ ചെലവ് 1,600 ദിർഹം മുതൽ 1,800 ദിർഹം വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യാത്രാ ഇൻഷുറൻസ്: മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും മറ്റ് തടസ്സങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. വൻ തുക കവറേജുള്ള പ്രീമിയം ഇൻഷുറൻസ് പ്ലാനുകളുടെ നിരക്കിൽ 5 മുതൽ 8 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് 63% വരെ ഉയർന്നു
സ്കൂൾ അവധിക്കാലത്തെ തിരക്കും ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർധനവുമാണ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണം.
പ്രധാന റൂട്ടുകളിലെ നിരക്ക് മാറ്റങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡം (മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്): മുൻപ് 1,350 – 1,500 ദിർഹം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 2,090 – 2,440 ദിർഹത്തിലേക്ക് ഉയർന്നു (49% മുതൽ 63% വരെ വർധനവ്).
ഈജിപ്ത്: ടിക്കറ്റ് നിരക്ക് 1,980 ദിർഹത്തിൽ നിന്ന് 2,670 ദിർഹമായി (35% വർധനവ്).
മൊറോക്കോ: 1,800 ദിർഹത്തിൽ നിന്ന് നിരക്ക് 2,715 ദിർഹത്തിലെത്തി (50% വർധനവ്).
4 അംഗ കുടുംബത്തിന് യുകെ യാത്രയ്ക്ക് എത്ര ചെലവാകും?
മേയ്-ജൂൺ മാസങ്ങളെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാലംഗ കുടുംബത്തിന് ദുബൈയിൽ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യാൻ ഉണ്ടാകുന്ന അധിക ചെലവ്.
മടക്ക വിമാന ടിക്കറ്റ്: 6,500 – 7,000 ദിർഹത്തിൽ നിന്ന് 8,600 – 9,600 ദിർഹമായി വർദ്ധിച്ചു.
ഹോട്ടൽ താമസം (7 രാത്രികൾ): 6,800 ദിർഹത്തിൽ നിന്ന് 7,500 ദിർഹമായി ഉയർന്നു.
പ്രാദേശിക ഗതാഗതം: യാത്രാ ചെലവുകളിൽ 8 മുതൽ 12 ശതമാനം വരെ വർധനവ്.
വിലകുറഞ്ഞ വിമാന ടിക്കറ്റ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു യാത്ര ബജറ്റ് ഫ്രണ്ട്ലി ആകണമെന്നില്ലെന്ന് ട്രാവൽ ഏജൻസി വിദഗ്ധർ വ്യക്തമാക്കുന്നു. ലഗേജ് ചാർജ്, ഹോട്ടൽ നിരക്കുകൾ, പ്രാദേശിക യാത്രാച്ചെലവുകൾ എന്നിവ കൃത്യമായി കണക്കൂകൂട്ടി മൊത്തത്തിലുള്ള ബജറ്റ് നിശ്ചയിച്ച ശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉചിതം.