
ദുബൈ: യുഎഇയിൽ വേനൽക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരുമ്പോൾ സ്വാഭാവികമായും എല്ലാവരും തണുത്ത പാനീയങ്ങളാണ് തിരയാറുള്ളത്. എന്നാൽ, ഈ കടുത്ത ചൂടിലും യുഎഇയിലെ കഫറ്റീരിയകൾക്ക് മുന്നിൽ ആവി പറക്കുന്ന ‘കറക്ക്’ ചായയ്ക്കായുള്ള നീണ്ട ക്യൂവിൽ യാതൊരു കുറവുമില്ല. കൊടും ചൂടിലും ആളുകൾ ചൂടുള്ള പാനീയങ്ങളും ചായയും കുടിക്കാൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം വിശദീകരിക്കുകയാണ് ആരോഗ്യ-മനഃശാസ്ത്ര വിദഗ്ദ്ധർ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
1. സാംസ്കാരികവും ജീവിതശൈലിപരവുമായ കാരണങ്ങൾ
മെഡ്കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഇമാൻ അബ്ദുൾ കാദർ അലബാറിന്റെ അഭിപ്രായത്തിൽ, കാലാവസ്ഥയേക്കാൾ ആളുകളുടെ ഭക്ഷണ ശീലങ്ങളെ സ്വാധീനിക്കുന്നത് അവരുടെ സംസ്കാരവും ജീവിതശൈലിയുമാണ്.
എസി മുറികളിലെ താമസം: യുഎഇ നിവാസികൾ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് എസി പ്രവർത്തിക്കുന്ന വീടുകളിലും ഓഫീസുകളിലും കാറുകളിലുമാണ്. പുറത്തെ കൊടും ചൂടും അകത്തെ തണുപ്പുമുള്ള അന്തരീക്ഷവും തമ്മിലുള്ള മാറ്റം സ്വാഭാവികമായും ചൂടുള്ള പാനീയങ്ങൾ കുടിക്കാനുള്ള ആഗ്രഹം കൂട്ടുന്നു.
ദിനചര്യയുടെ ഭാഗം: രാവിലത്തെ തുടക്കം, ജോലിയിടവേളകൾ, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ എന്നിവയിലെല്ലാം കറക്ക് ചായ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്.
2. വിയർപ്പിലൂടെയുള്ള ‘കൂളിംഗ് ഇഫക്റ്റ്’
പ്രൈം ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് സാക്വോട്ട് ചൂണ്ടിക്കാണിക്കുന്നത്, ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് ഉണ്ടാക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചാണ്:
ചൂടുള്ള പാനീയം കുടിക്കുമ്പോൾ അത് ശരീരത്തിൽ വിയർപ്പിനെ ഉത്തേജിപ്പിക്കുന്നു.
വരണ്ട കാലാവസ്ഥയിൽ ഈ വിയർപ്പ് ചർമ്മത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടുമ്പോൾ (Evaporation) ശരീരം സ്വാഭാവികമായി തണുക്കാൻ സഹായിക്കും. എന്നാൽ ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഈ രീതി അത്ര ഫലപ്രദമല്ലെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
3. മനഃശാസ്ത്രപരമായ ആശ്വാസം
ക്ലിനിക്കൽ സൈക്കോളജിസ്റ്റായ നർഗീസ നോയിമാൻ സാൻഡറുടെ നിരീക്ഷണത്തിൽ, ചൂടുള്ള പാനീയങ്ങളോടുള്ള ആസക്തി മാനസിക സുരക്ഷിതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു കപ്പ് ചായ എന്നത് വെറുമൊരു പാനീയമല്ല, അത് ജോലിയിൽ നിന്നുള്ള ഇടവേള, മനസ്സിനും ശരീരത്തിനും ലഭിക്കുന്ന വിശ്രമം എന്നിവയുടെ പ്രതീകമാണ്. ചൂടുള്ള പാനീയങ്ങൾ തൊണ്ടയിലും വയറ്റിലും നൽകുന്ന സുഖകരമായ അനുഭവം ശരീരത്തിന് മനഃശാന്തി നൽകുന്നു.
വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും
മിതത്വം പ്രധാനം: അമിതമായി ചൂടുള്ള പാനീയങ്ങൾ തുടർച്ചയായി കുടിക്കുന്നത് മുകളിലത്തെ ദഹനവ്യവസ്ഥയ്ക്കും (അന്നനാളം) കേടുപാടുകൾ വരുത്താം.
ജലാംശം പ്രധാനം: ചായയോ കാപ്പിയോ കുടിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കാനും ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കാനും വിദഗ്ദ്ധർ ഉപദേശിക്കുന്നു. കഫീനും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ അമിതമായാൽ നിർജ്ജലീകരണത്തിന് കാരണമാകും.
ചുരുക്കത്തിൽ, താപനില എത്ര ഉയർന്നാലും യുഎഇയിലെ ജനങ്ങൾക്ക് കറക്ക് ചായ എന്നത് വെറുമൊരു പാനീയമല്ല, അത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ആചാരമാണ്.
പ്രവാസികളെ…ട്രിപ്പ് മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.
സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്
2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.
ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.
ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.
ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം