COVID-19 cases : അതിജാഗ്രത വേണം, ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

COVID 44

COVID-19 cases : തിരുവനന്തപുരം : ജൂലൈ 18: കോവിഡ്-19 മഹാമാരിയുടെ പ്രധാന തരംഗങ്ങൾ അവസാനിച്ച് നാല് വർഷം പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് മരണങ്ങളും പുതിയ രോഗബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആരോഗ്യവകുപ്പിനെ ജാഗ്രതയിലാക്കിയിരിക്കുകയാണ്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അവധിക്കെത്തുന്ന ഗൾഫ് മലയാളികൾ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ആന്ധ്രപ്രദേശിൽ നാല് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജൂൺ 26 മുതൽ ജൂലൈ 16 വരെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

മരണപ്പെട്ടവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. മരിച്ച നാല് പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ വ്യക്തമാക്കി. കടപ്പ സ്വദേശികളിൽ ഒരാൾ തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ കോവിഡ് വൈറസിന്റെ പുതിയ വകഭേദമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിലവിൽ റിപ്പോർട്ട് ചെയ്ത 12 കേസുകളിൽ എട്ട് എണ്ണം കടപ്പ ജില്ലയിലാണ്. ഗുണ്ടൂരിൽ രണ്ട് കേസുകളും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികൾ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ നിലവിൽ സമൂഹവ്യാപനത്തിന്റെ തെളിവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണാടകയിൽ പരിശോധന ശക്തമാക്കി. അതിർത്തിയിൽ എട്ടിടത്ത് പരിശോധനയുണ്ട്. ആന്ധ്ര അതിർത്തിയോട് ചേർന്നാണ് പരിശോധന തുടങ്ങിയത്. സംസ്ഥാനത്ത് ജൂലൈയിൽ റിപ്പോർട്ട് ചെയ്തത് 32 കൊവിഡ് കേസുകളാണ്. കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തേതിന്‍റെ ഇരട്ടിയായി. ഇൻഫ്ലുൻസ-എ, എച്ച്1എൻ1 പനികളും കർണാടകത്തിൽ വ്യാപകമാകുന്നുണ്ട്.

കേരളത്തിലേക്കും ഗൾഫിലേക്കും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം

കേരളത്തിലേക്കോ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്ന ഗൾഫ് മലയാളികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സാധാരണ ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തുകയും ചികിത്സ തേടുകയും വേണം.

കേരളത്തിൽ നിലവിൽ വലിയ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും സംസ്ഥാന ആരോഗ്യവകുപ്പ് ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശിക്കുന്നുണ്ട്.

ഗൾഫ് പ്രവാസികൾക്ക് നിർദേശം

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളം, ആന്ധ്രപ്രദേശം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അവധിക്കെത്തുന്നവരും ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവരും:

  • പനി അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പ് വൈദ്യപരിശോധന നടത്തുക.
  • പ്രായമായവരും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തുക.
  • തിരക്കേറിയ സ്ഥലങ്ങളിൽ ആവശ്യമായാൽ മാസ്ക് ഉപയോഗിക്കുക.
  • കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും വ്യക്തിഗത ശുചിത്വം പാലിക്കുകയും ചെയ്യുക.

നിലവിൽ കേരളത്തിലോ ഗൾഫ് രാജ്യങ്ങളിലോ കോവിഡ് സംബന്ധമായ പുതിയ യാത്രാ നിയന്ത്രണങ്ങളോ പ്രത്യേക നിയന്ത്രണ നടപടികളോ പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സാധാരണ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നാണ് വിദഗ്ധരുടെ നിർദേശം.

പ്രവാസികളേ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് അറിയണം ഇക്കാര്യങ്ങൾ; പുതിയ മാർഗനിർദേശങ്ങളുമായി ദുബായ്

UAE Nazia Staff Editor — July 18, 2026 · 0 Comment

AIRPORT

ദുബായ്∙ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും പ്രതികൂല കാലാവസ്ഥയും മുൻനിർത്തി രാജ്യാന്തര വിമാനക്കമ്പനികൾ സർവീസുകളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി.

വേനൽക്കാല യാത്രാത്തിരക്ക് വർധിച്ച സാഹചര്യത്തിൽ വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ലഭിക്കേണ്ട സഹായങ്ങളും വിമാനക്കമ്പനികളുടെ ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്നതാണ് പുതിയ ഉപയോക്തൃ സംരക്ഷണ നിയമം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ആസ്ഥാനമായുള്ള ദേശീയ വിമാനക്കമ്പനികൾ, അവയുടെ അനുബന്ധ സ്ഥാപനങ്ങൾ, കോഡ് ഷെയർ പങ്കാളികൾ, ദുബായിൽ നിന്ന് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾ, ലൈസൻസുള്ള ട്രാവൽ ഏജന്റുമാർ എന്നിവർക്കെല്ലാം ഈ നിയമം ബാധകമാണ്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിവരങ്ങൾ വ്യക്തമാക്കണം
യാത്രക്കാർ ടിക്കറ്റ് എടുക്കുന്ന സമയത്തുതന്നെ വിമാനക്കമ്പനികൾ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. നികുതികളും മറ്റ് അധിക നിരക്കുകളും ഉൾപ്പെടെയുള്ള ആകെ തുക, ടിക്കറ്റ് റദ്ദാക്കൽ-തുക തിരിച്ചടിയ്ക്കൽ (റീഫണ്ട്) നയങ്ങൾ, ലഗേജ് പരിധികൾ, സർവീസ് നടത്തുന്ന യഥാർഥ വിമാനക്കമ്പനിയുടെ വിവരങ്ങൾ, യാത്രാവിവരങ്ങൾ എന്നിവ ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കണം.

വിമാനങ്ങൾ വൈകിയാലുള്ള അവകാശങ്ങൾ
വിമാന സർവീസുകൾ മുടങ്ങുകയോ വൈകുകയോ ചെയ്താൽ അതിന്റെ കാരണവും പ്രതീക്ഷിക്കുന്ന സമയവും യാത്രക്കാരെ നേരിട്ടോ ട്രാവൽ ഏജന്റ് വഴിയോ അറിയിക്കണം. മൂന്ന് മുതൽ എട്ട് മണിക്കൂർ വരെ വിമാനങ്ങൾ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ഭക്ഷണവും പാനീയങ്ങളും നൽകണം.

രാത്രി സമയങ്ങളിൽ സർവീസ് നീണ്ടുപോവുകയാണെങ്കിൽ താമസസൗകര്യവും വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഭിന്നശേഷിക്കാർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് യാതൊരുവിധ വിവേചനവുമില്ലാതെ മുൻഗണനാടിസ്ഥാനത്തിൽ സഹായങ്ങൾ നൽകണമെന്നും നിർദേശത്തിലുണ്ട്.

സർവീസ് റദ്ദാക്കിയാൽ ബദൽ സംവിധാനങ്ങൾ
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വിവിധ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. അതേ വിമാനക്കമ്പനിയുടെ തൊട്ടടുത്ത സർവീസിൽ യാത്ര ചെയ്യാനുള്ള സൗകര്യം, വിമാനക്കമ്പനികൾ തമ്മിലുള്ള വാണിജ്യ കരാറുകളുടെ അടിസ്ഥാനത്തിൽ ലഭ്യമാണെങ്കിൽ മറ്റ് വിമാനങ്ങളിൽ യാത്ര തിരിച്ചുവിടാനുള്ള നടപടി, ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ അല്ലെങ്കിൽ അതിന് തുല്യമായ വൗച്ചർ അനുവദിക്കുകയോ ചെയ്യുക, വിമാനക്കമ്പനികൾ ബദൽ മാർഗങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുകയോ ഔദ്യോഗികമായി വിസമ്മതിക്കുകയോ ചെയ്താൽ മാത്രമേ യാത്രക്കാർ സ്വന്തം നിലയിൽ മറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പാടുള്ളൂ.

ഇത്തരം സന്ദർഭങ്ങളിൽ യാത്രാരേഖകളും ബില്ലുകളും സൂക്ഷിച്ചുവച്ചാൽ ന്യായമായ തുക പിന്നീട് ഈടാക്കാവുന്നതാണ്. എന്നാൽ വിമാനക്കമ്പനികൾ ഔദ്യോഗികമായി അറിയിപ്പ് നൽകുന്നതിന് മുൻപ് യാത്രക്കാർ സ്വയം ടിക്കറ്റുകൾ റദ്ദാക്കിയാൽ ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല. തർക്കങ്ങളുണ്ടാകുന്ന പക്ഷം യാത്രക്കാർക്ക് നേരിട്ടോ അതോറിറ്റി വഴിയോ പരാതി നൽകാൻ നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

∙ യാത്രാ നിയന്ത്രണങ്ങളും വിമാന സർവീസുകളിലെ മാറ്റങ്ങളും
ഇന്ത്യയിലേക്ക് പോകുന്ന യുഎഇ യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് 24 മണിക്കൂർ മുൻപ് ‘എയർ സുവിധ 2.0’ വഴി ഡിജിറ്റൽ ആരോഗ്യ സത്യവാങ്മൂലം സമർപ്പിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ആരോഗ്യ ജാഗ്രത ശക്തമാക്കിയത്.

സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന് സൗദിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഫ്ലൈ ദുബായ്, എയർ അറേബ്യ, സൗദിയ, ഫ്ലൈനാസ് തുടങ്ങിയ കമ്പനികൾ സർവീസുകളിൽ ക്രമീകരണം വരുത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി സൗദി അതിർത്തി മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പൗരന്മാർക്ക് നിർദേശം നൽകി. യെമൻ അതിർത്തി മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ബ്രിട്ടനും നിർദേശിച്ചിട്ടുണ്ട്.

എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഖത്തർ എയർവേയ്‌സ്, ഒമാൻ എയർ, ഗൾഫ് എയർ തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികൾ വൻ യാത്രാത്തിരക്കാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്. പല കമ്പനികളും പുതിയ സർവീസുകൾ ആരംഭിച്ചപ്പോൾ, ചില വിദേശ കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബ്രിട്ടീഷ് എയർവേയ്‌സ് ഒക്ടോബർ 25 വരെയും എയർ അസ്താന ഈ മാസം 31 വരെയും, എയർ കാനഡ ഒക്ടോബർ 24 വരെയും സർവീസുകൾ നിർത്തിവച്ചു. ലുഫ്താൻസ ഗ്രൂപ്പ് ദുബായ് സർവീസുകൾ സെപ്റ്റംബർ 13 വരെയും മറ്റ് മിഡിൽ ഈസ്റ്റ് സർവീസുകൾ ഒക്ടോബർ 24 വരെയും നിർത്തിവച്ചിട്ടുണ്ട്. ഫിലിപ്പീൻസ് എയർലൈൻസ് ഒക്ടോബർ രണ്ട് വരെ ദുബായ് സർവീസുകൾ നിർത്തിവച്ചപ്പോൾ സിംഗപ്പൂർ എയർലൈൻസ് ആഗസ്റ്റ് രണ്ട് വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവ നിലവിൽ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നുണ്ടെങ്കിലും വ്യോമപാതയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണ്.

ഒമാന് സമീപം അറബിക്കടലിൽ ഭൂചലനം

UAE July 18, 2026

489583

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയ്ക്ക് തെക്കായി അറബിക്കടലിൽ വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.01 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. സലാലയിൽ നിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനമെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

അടുത്തിടെ മേഖലയിൽ ഭൂകമ്പ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ഇത്തരത്തിലുള്ള മിതമായ തീവ്രതയുള്ള ഭൂചലനങ്ങൾ സാധാരണയായി വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

UAE traffic Alert; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ഈ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്;ബദൽ മാർഗ്ഗം ഉപയോഗിക്കുക

UAE July 18, 2026

dubai-road-accident
dubai-road-accident

ദുബൈ: ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്‍ധിച്ചതോടെ നിരവധി പ്രധാന പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 
ദുബൈയില്‍ ഷെയ്ഖ് സായിദ് റോഡ് (E11), അല്‍ ഗര്‍ഹൂദ്, അല്‍ ഖുസൈസ്, ദെയ്‌റ എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മദീന മാള്‍ പരിസരത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റാസ് അല്‍ ഖോര്‍ മേഖലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അല്‍ ഐന്‍ റോഡ് (E44) ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കും നദ് അല്‍ ഷെബയിലേക്കും ബന്ധിപ്പിക്കുന്ന ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഷാര്‍ജയില്‍ എമിറേറ്റ്‌സ് റോഡ് (E311), ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പ്രത്യേകിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ 6, യൂണിവേഴ്‌സിറ്റി സിറ്റി ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഹയ് അല്‍ ബദീ പ്രദേശത്തേക്കും പോകുന്ന പാതകളിലും ഗതാഗതക്കുരുക്കും ചില സ്ഥലങ്ങളില്‍ റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാവിലെ ദുബൈ -ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ച് E311, E44 വഴിയുള്ള യാത്രക്കാര്‍, അധിക സമയം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *