പ്രവാസികൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഡോക്‌ടർമാർ, ചെറിയ ലക്ഷണങ്ങൾ പോലും ഇനി അവഗണിക്കരുത്

483616

അബുദാബി: സ്വന്തം ആരോഗ്യം മറന്ന് കുടുംബത്തിനായി കഷ്‌ടപ്പെടുന്നവരാണ് പ്രവാസികൾ. പലപ്പോഴും ജോലി സമ്മർദത്തിനിടെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് പോലും പലരും ചിന്തിക്കാറില്ല. അതിനാൽത്തന്നെ ചെറിയ രീതിയിലുണ്ടാകുന്ന രോഗങ്ങൾ ഇവർ അവഗണിക്കാറാണ് പതിവ്. ഇതിൽ ഭൂരിഭാഗംപേർക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് ഉയന്ന രക്തസമ്മർദം. എപ്പോഴും രോഗലക്ഷണങ്ങൾ കാണാത്തതിനാൽ ആരും ഈ രോഗം അത്ര കാര്യമാക്കാറില്ല. എന്നാൽ, ചെറിയ ലക്ഷണങ്ങൾ പോലും ഇനി അവഗണിക്കരുതെന്നാണ് യുഎഇയിലെ ഡോക്‌ടർമാർ പറയുന്നത്. വൃക്ക രോഗത്തിന്റെ ലക്ഷണമാകാം ഇതെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ താമസിക്കുന്ന ഉയർന്ന രക്തസമ്മർദമുള്ള രോഗികൾ വൃക്കകളുടെ ആരോഗ്യം പരിശോധിക്കണം. രോഗനിർണയം വൈകുന്നത് വിട്ടുമാറാത്ത വൃക്കരോഗം, വൃക്ക തകരാർ, മറ്റ് ഗുരുതര പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് കാരണമാകുമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയർന്ന രക്തസമ്മർദമുള്ള 600 ദശലക്ഷംപേരിൽ ഏകദേശം 44ശതമാനംപേർക്ക് വൃക്കരോഗമുണ്ട്. എന്നാൽ, തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് അവർക്കറിയില്ല. രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും തിരിച്ചറിയുന്നത്. ആദ്യമേ ചികിത്സിച്ചില്ലെങ്കിൽ ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിന് പോലും കാരണമാകും.

രോഗലക്ഷണങ്ങൾ ഇല്ലായ്‌മ, ജോലി സമയക്രമം, കുറഞ്ഞ പരിശോധനാ നിരക്ക് തുടങ്ങിയ കാരണങ്ങളാൽ തന്നെ പലരും ഉയർന്ന രക്തസമ്മർദവുമായി ജീവിക്കുകയാണ്. പ്രായമായവരെയാണ് രോഗം കൂടുതലും ബാധിക്കുന്നതെങ്കിലും ചെറുപ്പക്കാരിലും ഇത് വ്യാപകമായി കാണുന്നു. അമിതവണ്ണം, പ്രമേഹം, പുകവലി, വിട്ടുമാറാത്ത സമ്മർദം. ഹൃദ്‌രോഗ പാരമ്പര്യം എന്നിവയുള്ളവർ ഉറപ്പായും ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

ഹാവു!!!അവസാനം കണ്ടു പിടിച്ചു!!!യുഎഇ ലോട്ടറിയുടെ കോടികൾ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച്

യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു.

52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്. ‘ ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ക്രമരഹിതമായ നമ്പറുകള്‍ക്ക് പകരം കുടുംബ തീയതികള്‍ തിരഞ്ഞെടുത്തു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട തീയതികള്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഞാന്‍ എന്റെ മകളുടെ ജന്മദിനത്തില്‍ നിന്നാണ് ആരംഭിച്ചത്, പിന്നീട് എന്റേതും പിന്നീട് എന്റെ ഭാര്യയുടെ ജന്മദിനവും ചേര്‍ത്തു’,’ അദ്ദേഹം പറഞ്ഞു.

സുഹൃത്തിനൊപ്പം വാങ്ങിയ ടിക്കറ്റിന് 100 ദിര്‍ഹമാണ് സുനിലിന് ആദ്യം ലഭിച്ചത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടുത്ത നറുക്കെടുപ്പിനായി അവര്‍ മറ്റൊരു ടിക്കറ്റ് വാങ്ങി. ഇതാണ് 30 മില്യണ്‍ ദിര്‍ഹം ജാക്ക്‌പോട്ട് നേടിയത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സുനിലിന് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്കിപ്പോള്‍ ഏഴ് വയസായി.

എന്റെ മകള്‍ ഇത് കാണുന്നുണ്ടെങ്കില്‍, അവള്‍ക്കായി ജീവിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവളുടെ അച്ഛനും അമ്മയും എന്ന് അവള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി അവളെ ഒരു ഡോക്ടറാക്കി കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം,’ അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുനില്‍ തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയുന്നത്.

നറുക്കെടുപ്പിന് ശേഷം രാത്രി 9.45-ഓടെ ഞാന്‍ ഫോണ്‍ പരിശോധിച്ചു. ചെറിയൊരു സമ്മാനം മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയിച്ച നമ്പറുകള്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി,’ അദ്ദേഹം പറഞ്ഞു. കണ്ടത് വിശ്വസിക്കാന്‍ കഴിയാതിരുന്നതിനാല്‍, ഭാര്യയെ വിളിക്കുന്നതിന് മുന്‍പ് അദ്ദേഹം ആ ടിക്കറ്റ് ഒരു സുഹൃത്തിനെ കാണിച്ചു.

എന്റെ ഭാര്യയ്ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു സാധാരണ ജീവിതം നയിക്കാനാണ് അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഈ തുക ലഭിച്ചപ്പോള്‍ നമ്മള്‍ ഇനി എന്ത് ചെയ്യും? എന്നാണ് അവള്‍ ചോദിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരായതുകൊണ്ട്, മറ്റുള്ളവര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു. വലിയൊരു തുക സമ്മാനമായി ലഭിച്ചിട്ടും, ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മകള്‍ക്കായി ഒരു സമ്മാനം വാങ്ങണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

കുടുംബവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും, വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഒന്നു വിശ്രമിക്കാനും ഈ പണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുപ്പം മുതലേ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഇനി ഞാന്‍ അല്പം വിശ്രമിക്കും,’ അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.

വീടില്ലാത്ത ചിലരെ എനിക്കറിയാം, അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-നാണ് നടക്കുന്നത്. 30 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 5 ദശലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, കൂടാതെ 50,000 ദിര്‍ഹം വീതം ലഭിക്കുന്ന മൂന്ന് ‘ലക്കി ചാന്‍സ്’ സമ്മാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *