US strikes after Hormuz ship attacks ഇറാന് തിരിച്ചടി, ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമിച്ചതിന് മറുപടി, വീണ്ടും ആക്രമണം നടത്തി അമേരിക്ക

hormoz 1

US strikes after Hormuz ship attacks ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച പുല‍ർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്. ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.

ഇറാന്റെ സൈനിക താവളങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നുള്ള മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

UAE Nazia Staff Editor — July 7, 2026 · 0 Comment

470129

ദുബൈ: ഓൺലൈൻ വഴി ഉപഭോക്തൃ പരാതികൾ സമർപ്പിക്കാൻ ശ്രമിക്കുന്ന താമസക്കാരെ ലക്ഷ്യമിട്ട് പുതിയ തരം സൈബർ തട്ടിപ്പ് സജീവമാകുന്നതായി ദുബൈ പൊലിസ്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ച് ബാങ്കിംഗ് വിവരങ്ങൾ മോഷ്ടിക്കുകയും അക്കൗണ്ടിലെ പണം കവരുകയുമാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്.

ദുബൈ പൊലിസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് ഈ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് വ്യക്തമാക്കിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഉപഭോക്താക്കൾ ഗൂഗിളിൽ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ തിരയുമ്പോൾ, യഥാർത്ഥ സൈറ്റുകൾക്ക് പകരം തട്ടിപ്പുകാരുടെ വ്യാജ വെബ്‌സൈറ്റുകളിലാണ് പലപ്പോഴും ചെന്നെത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളിൽ പരാതിക്കാരന്റെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, പരാതിയുടെ വിശദാംശങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ഉപഭോക്താക്കൾ ഇത് വിശ്വസിച്ച് നൽകുകയും ചെയ്യുന്നു.

വ്യാജ വെബ്‌സൈറ്റിൽ വിവരങ്ങൾ സബ്‌മിറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ തട്ടിപ്പുകാരുടെ അടുത്ത നീക്കം ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരൻ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടുന്നു. വെബ്‌സൈറ്റിൽ ഇര നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് വിളിക്കുന്നത് കൊണ്ടും ഔദ്യോഗിക ഉദ്യോഗസ്ഥരുടെ രീതിയിൽ സംസാരിക്കുന്നത് കൊണ്ടും ഇത് ഒഫീഷ്യൽ കോൾ തന്നെയാണെന്ന് ഇരകൾ പൂർണ്ണമായും വിശ്വസിക്കാൻ ഇടയാകുന്നു.

വിശ്വാസ്യത നേടിയെടുത്ത ശേഷം പരാതി എത്രയും വേഗം പരിഹരിക്കാമെന്ന് വ്യാജേന AnyDesk അല്ലെങ്കിൽ TeamViewer പോലുള്ള റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയറുകൾ ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്റ്റാൾ ചെയ്യാൻ ഇവർ ആവശ്യപ്പെടുന്നു. ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഇരയോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്ക്രീൻ ഷെയറിംഗിലൂടെ ഇരയുടെ ഫോണിലെ ദൃശ്യങ്ങൾ മുഴുവൻ തത്സമയം കാണുന്ന തട്ടിപ്പുകാർ, പാസ്‌വേഡും ഒടിപിയും ഉൾപ്പെടെയുള്ള രഹസ്യ ബാങ്കിംഗ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലെ പണം മുഴുവൻ കവരുകയും അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.

ദുബൈ പൊലിസിന്റെ നിർദ്ദേശങ്ങൾ

ഇത്തരം സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ താമസക്കാർ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

  • പരാതികൾ സമർപ്പിക്കാൻ ഔദ്യോഗികവും വെരിഫൈഡ് ആയതുമായ ഉപഭോക്തൃ സംരക്ഷണ മാർഗങ്ങൾ മാത്രം ഉപയോഗിക്കുക.
  • ഫോൺ കോളുകളിലൂടെയോ മെസ്സേജുകളിലൂടെയോ ആവശ്യപ്പെടുന്നതനുസരിച്ച് അജ്ഞാത സോഫ്റ്റ്‌വെയറുകളോ ലിങ്കുകളോ ഡൗൺലോഡ് ചെയ്യരുത്.
  • നിങ്ങളുടെ ബാങ്ക് പാസ്‌വേഡ്, ഒടിപി (OTP), ക്രെഡൻഷ്യലുകൾ എന്നിവ ഉപഭോക്തൃ പ്രതിനിധിയെന്നല്ല, ആര് അവകാശപ്പെട്ടാലും ഒരിക്കലും പങ്കുവെക്കരുത്.

സമാനമായ രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങളോ സംശയകരമായ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽ പെട്ടാൽ താമസക്കാർ അടിയന്തരമായി ദുബൈ പൊലിസിന്റെ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ വിവരങ്ങൾ അറിയിക്കാം.

യുഎഇയിലെ നിയമനങ്ങളിൽ കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, കാരണം ഇതാണ്: റിപ്പോർട്ട്

UAE July 7, 2026

468421

ദുബൈ: പ്രാദേശിക സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ തൊഴിൽ വിപണിയിൽ താൽക്കാലിക മന്ദഗതി എന്ന് പുതിയ റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിലെ മൊത്തത്തിലുള്ള നിയമനങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞതായി പ്രമുഖ തൊഴിൽ പോർട്ടലായ നൗക്രിഗൾഫ് (Naukrigulf) പുറത്തുവിട്ട പുതിയ നിയമന സൂചിക വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിലെ യാത്രാ, വ്യാപാര, ടൂറിസം മേഖലകളെ ബാധിച്ച സാമ്പത്തിക മന്ദഗതിയാണ് സ്വകാര്യ കമ്പനികളെ പുതിയ നിയമനങ്ങളിൽ നിന്ന് പിന്നോട്ട് വലിപ്പിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ 7,000-ത്തിലധികം കമ്പനികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ശമ്പള നിരക്കുകളിലെ ഇടിവ് ഇങ്ങനെ

റിപ്പോർട്ട് പ്രകാരം പ്രതിമാസം 10,000 ദിർഹം വരെയുള്ള കുറഞ്ഞ ശമ്പളമുള്ള ജോലികളിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.

  • 10,000 ദിർഹം വരെ: നിയമനങ്ങളിൽ 26 ശതമാനം ഇടിവ്.
  • 11,000 – 20,000 ദിർഹം: നിയമനങ്ങളിൽ 22 ശതമാനം ഇടിവ്.
  • 21,000 – 40,000 ദിർഹം: നിയമനങ്ങളിൽ 19 ശതമാനം ഇടിവ്.
  • 41,000 – 80,000 ദിർഹം: നിയമനങ്ങളിൽ 11 ശതമാനം ഇടിവ്.
  • 80,000 – 150,000 ദിർഹം: ഏറ്റവും ഉയർന്ന ശമ്പളമുള്ള ഈ വിഭാഗത്തിൽ വെറും 5 ശതമാനത്തിന്റെ മാത്രം കുറവാണ് രേഖപ്പെടുത്തിയത്.

മൊത്തത്തിലുള്ള വിപണി മന്ദഗതിയിലായെങ്കിലും സാങ്കേതികവിദ്യ (Tech), ഐടി മേഖലകൾ വലിയ തകർച്ചയില്ലാതെ പിടിച്ചുനിന്നു. ഐടി-ഡിജിറ്റൽ മേഖലകളിൽ 6 ശതമാനവും മറ്റ് കോർ ടെക് ജോലികളിൽ 3 ശതമാനവും മാത്രമാണ് കുറവുണ്ടായത്.

പ്രത്യേകിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, ഡാറ്റ എന്നീ അത്യാധുനിക മേഖലകളിലെ തൊഴിലവസരങ്ങളിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. എഞ്ചിനീയറിംഗ് ജോലികൾ 16 ശതമാനം ഇടിവോടെ വലിയ പരിക്കില്ലാതെ തുടർന്നു.

എന്നാൽ സെയിൽസ്, മാർക്കറ്റിംഗ് (42% കുറവ്), എച്ച്ആർ (34% കുറവ്), ധനകാര്യം (34% കുറവ്), ഓയിൽ ആൻഡ് ഗ്യാസ് (30% കുറവ്) എന്നീ മേഖലകളെയാണ് ഈ മന്ദഗതി ഏറ്റവും കൂടുതൽ ബാധിച്ചത്.

യുഎഇയിലെ 68 ശതമാനം കമ്പനികളും നിയമന സമയത്ത് പ്രത്യേക ദേശീയതകൾക്ക് മുൻഗണന നൽകുന്നില്ല. എന്നാൽ മുൻഗണന നൽകുന്ന കമ്പനികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് അറബ് ഉദ്യോഗാർത്ഥികൾക്കാണ് (21%). യൂറോപ്യൻ, ദക്ഷിണേഷ്യൻ ഉദ്യോഗാർത്ഥികളെ ആവശ്യപ്പെടുന്നവർ 6 ശതമാനം വീതമാണ്.

വിപണിയിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും പല മേഖലകളും ഇപ്പോഴും തൊഴിലുടമകളെ ആകർഷിക്കുന്നുണ്ടെന്നും, യുഎഇയിൽ സാങ്കേതിക മേഖലയും ഖത്തറിൽ ധനകാര്യ-നിർമ്മാണ മേഖലകളും മികച്ച പ്രകടനം തുടരുകയാണെന്നും നൗക്രിഗൾഫ് ബിസിനസ് ഹെഡ് ശരദ് സിന്ധ്വാനി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group