
ദുബൈ: ഇന്ന് മുതൽ ഗൾഫിലും ഇന്ത്യൻ പാസ്പോർട്ടിന് പൊള്ളുന്ന നിരക്ക്. കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇയിൽ 285 ദിർഹമായിരുന്ന സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 450 ദിർഹമായി ഉയർത്തി. അതായത്, പ്രവാസിക്ക് ഗൾഫിൽ പാസ്പോർട്ട് പുതുക്കാൻ 11,600 രൂപയോളം ചെലവഴിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നാട്ടിൽ 1500 രൂപയായിരുന്ന സാധാരണ പാസ്പോർട്ടിന്റെ ഫീസ് 2,500 രൂപയായി ഉയർത്തിയപ്പോൾ, ഗൾഫിൽ അതേ സേവനത്തിന് 11,600 രൂപയോളം ചെലവ് വരും. കുട്ടികളുടെ പാസ്പോർട്ടിന്റെ നിരക്ക് 190 ദിർഹത്തിൽ നിന്ന് 325 ദിർഹമായി വർധിക്കും. പാസ്പോർട്ട് നഷ്ടപ്പെടുകയോ, നാശം നേരിടുകയോ ചെയ്താൽ അത് പുതുക്കി കിട്ടുന്നതിനുള്ള നിരക്ക് 570 ദിർഹത്തിൽ നിന്ന് 900 ദിർഹമായി വർധിപ്പിച്ചു.
60 പേജുള്ള പാസ്പോർട്ടാണെങ്കിൽ നിരക്ക് ഇതിലും കൂടും. തൽകാൽ സേവനങ്ങളുടെ നിരക്കും വർധിപ്പിപ്പിട്ടുണ്ട്. പൊള്ളുന്ന ഈ ഫീസ് നിരക്കിന് പുറമേ, ICWF ഫണ്ട്, പാസ്പോർട്ട് സേവനം നൽകുന്ന കമ്പനിക്കുള്ള സർവീസ് ചാർജ് എന്നിവ കൂടി നൽകി വേണം ഗൾഫിൽ പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ. പാസ്പോർട്ട് നിരക്കിന് പുറമേ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ നിരക്ക് 95 ദിർഹത്തിൽ നിന്ന് 145 ദിർഹമായും ഉയർത്തി. എമർജൻസി സർട്ടിഫിക്കറ്റിന്റെ നിരക്ക് 60 ദിർഹമായി തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പെർഫ്യൂം വിറ്റും,കാഷ്യറായും സെയിൽസ്മാനായും തുടക്കം,തോൽവികളിൽ തളരാത്ത പോരാട്ടം; പ്രവാസികൾക്ക് അഭിമാനമായ ഈ മലയാളി യുവാവ് ആരെന്നറിയാമോ?
UAE July 1, 2026

അബുദബി/ഫുജൈറ: ആലപ്പുഴയിലെ വീട്ടുമുറ്റത്തിരുന്ന് കൺകുളിർക്കെ ട്രെയിൻ കണ്ടുനടന്ന ഒരു കൊച്ചുബാലന്റെ മനസ്സിലുണ്ടായിരുന്ന വലിയൊരു സ്വപ്നമായിരുന്നു എപ്പോഴെങ്കിലും ആ എൻജിൻ മുറിയിൽ ഇരിക്കണമെന്നത്. ആ സ്വപ്നം കഠിനാധ്വാനത്തിലൂടെയും തളരാത്ത ഇച്ഛാശക്തിയിലൂടെയും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് നിഷാദ് എന്ന മലയാളി യുവാവ്. യുഎഇയുടെ ചരിത്രപരമായ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഓപ്പറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജറുമായി നിഷാദ് യുഎഇയുടെ യാത്രാചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർത്തു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കാഷ്യറിൽ നിന്ന് ഇത്തിഹാദ് റെയിലിന്റെ നായകനിലേക്ക്
ഒരു സാധാരണ പ്രവാസിയായി കാഷ്യറായും സെയിൽസ്മാനായും കരിയർ തുടങ്ങിയ നിഷാദിന്റെ പ്രവാസജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. എന്നാൽ തന്റെ സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ നിഷാദിന് അധികം സമയം വേണ്ടി വന്നില്ല.