
UAE temperatures അബുദാബി: യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയാണ്. ജൂൺ 24-ന് അബുദാബിയിലെ അൽ ദഫ്രയിൽ 49.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള അധികൃതർ ജനങ്ങളോട് നിർജ്ജലീകരണം ഒഴിവാക്കാനും പകൽ സമയത്തെ കടുത്ത ചൂടിൽ പുറം ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം തന്നെ, കടുത്ത വേനൽച്ചൂടിൽ വാഹനങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു. ടയറുകൾ പതിവായി പരിശോധിച്ച് വാഹനങ്ങൾ റോഡിലിറക്കാൻ അനുയോജ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കടുത്ത ചൂടിൽ ടയറുകൾക്ക് കേടുപാടുകൾ വരാനും അവ പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന ഗുരുതരമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ടയർ പൊട്ടിത്തെറിക്കുന്നതാണ്. ഇത് കൂടാതെ, വാഹനങ്ങൾക്ക് തീപിടിക്കുന്നതുപോലുള്ള മാരകമായ മറ്റ് അപകടങ്ങൾക്കും കടുത്ത ചൂട് കാരണമായേക്കാം. വേനൽക്കാലത്ത് കാറിനുള്ളിൽ വെച്ചാൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള 7 സാധനങ്ങൾ താഴെ പറയുന്നവയാണ്: പ്രഷറൈസ്ഡ് കാനുകൾ പോലുള്ള കംപ്രസ് ചെയ്ത പാക്കറ്റുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഊർജ്ജ സംഭരണ ഉപകരണങ്ങൾ, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂമുകൾ, എയർ ഫ്രെഷ്‌നറുകൾ, ഡിയോഡറന്റുകൾ, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്ററുകളും തീപ്പെട്ടികളും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുന്നതിനും വാഹനങ്ങളുടെ സുരക്ഷാ പരിശോധനകൾ കൃത്യമായി നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദുബായ് പോലീസ് ഊന്നിപ്പറഞ്ഞു. കടുത്ത വേനൽച്ചൂട് വാഹനങ്ങൾക്ക് കൂടുതൽ ആയാസമുണ്ടാക്കുമെന്നും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾക്ക് സാധ്യതയുണ്ടെന്നും ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. അംഗീകാരമില്ലാത്ത മാറ്റങ്ങളോ ആക്‌സസറികളോ വാഹനങ്ങളിൽ ഘടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വാഹനങ്ങൾ കേടാകുന്നതിനും തീപിടിക്കുന്നതിനും കാരണമായേക്കാം. കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം കർശനമായ ട്രാഫിക് ബോധവൽക്കരണവും പരിശോധനകളും നടക്കുന്നുണ്ട്.
ടിക്കറ്റിന് കൊള്ളവില!!! ലക്ഷങ്ങൾ വില: താങ്ങാനാകാതെ പ്രവാസികൾ; ‘പ്ലാൻ’ മാറ്റാൻ മലയാളികൾ;ഈ ട്രിക്ക് ഒന്ന് നോക്കു
UAE June 29, 2026

ദുബായ്∙ ഓഗസ്റ്റിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. സ്കൂൾ വേനലവധിയും തിരക്കുമാണ് വർധനയ്ക്ക് കാരണം. വിമാനക്കമ്പനികളും യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങളും അനുസരിച്ച് റിട്ടേൺ ടിക്കറ്റ് നിരക്കുകളിൽ വൻ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. ചില റൂട്ടുകളിൽ നിരക്ക് 1,400 ദിർഹം മുതൽ 9,200 ദിർഹം (ഏകദേശം 36,000 രൂപ മുതൽ രണ്ടര ലക്ഷത്തോളം രൂപ) വരെയായി ഉയർന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള യാത്രയ്ക്കായി ജൂൺ പകുതിയോടെ ലഭ്യമായ നിരക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിരക്ക് ഹൈദരാബാദ് റൂട്ടിലാണ്. ഹൈദരാബാദ്: 9,250 ദിർഹം (റിട്ടേൺ നിരക്ക്), ഡൽഹി: 9,090 ദിർഹം, കൊച്ചി: 7,800 ദിർഹം.
അതേസമയം മുംബൈ (1,404 ദിർഹം മുതൽ), ചെന്നൈ (1,678 ദിർഹം മുതൽ) തുടങ്ങിയ നഗരങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ റിട്ടേൺ ടിക്കറ്റുകൾ ലഭ്യമാണ്. നാലംഗ കുടുംബത്തിന് ഹൈദരാബാദിലേക്ക് പോകാൻ ടിക്കറ്റിന് മാത്രം 37,000 ദിർഹത്തോളം ചെലവ് വരുമ്പോൾ, കുറഞ്ഞ ചെലവിലുള്ള എയർലൈനുകൾ വഴി മുംബൈയിലേക്ക് പോകാൻ 6,000 ദിർഹത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ.
ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ വന്നതോടെ പല പ്രവാസികളും യാത്ര പ്ലാനുകൾ മാറ്റുകയാണ്. യുഎഇയിൽ നിന്ന് മുംബൈയിലേക്ക് കുറഞ്ഞ നിരക്കിൽ പറന്ന ശേഷം അവിടെ നിന്ന് ആഭ്യന്തര സർവീസുകൾ വഴി കേരളത്തിലേക്ക് എത്തുന്ന രീതി മലയാളികളിൽ പലരും തിരഞ്ഞെടുക്കുന്നുണ്ട്. പ്രത്യേകിച്ച് കുടുബമായി യാത്ര ചെയ്യുന്നവർ. യാത്രാസമയം കൂടുമെങ്കിലും ഇതിലൂടെ വലിയ തുക ലാഭിക്കാൻ കഴിയുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. തെക്കേ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ആവശ്യക്കാർ ഏറിയതും ഈ മേഖലകളിൽ വലിയ വിമാനത്താവളങ്ങളുടെ കുറവുള്ളതുമാണ് നിരക്ക് വർധനവിന് പ്രധാന കാരണം.
സ്കൂളുകൾ അടയ്ക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ (ജൂൺ 27 മുതൽ) ചില കേരള സെക്ടറുകളിൽ നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. കണ്ണൂർ: മുൻപ് 1,500 ദിർഹം വരെയായിരുന്ന നിരക്കിൽ 400 മുതൽ 500 ദിർഹം വരെ കുറവ് രേഖപ്പെടുത്തി. കോഴിക്കോട്: ഇൻഡിഗോ കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ നിരക്കിൽ നേരിയ കുറവുണ്ടായി. കൊച്ചി: മുൻപ് 3,500 ദിർഹം വരെ ഉയർന്ന വൺവേ നിരക്കുകൾ ചില ദിവസങ്ങളിൽ 2,600 ദിർഹത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നതും കൂടുതൽ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചതുമാണ് ഈ താൽക്കാലിക ആശ്വാസത്തിന് കാരണം. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും ടിക്കറ്റ് നിരക്കുകൾ 15 മുതൽ 20 ശതമാനം വരെ കൂടുതലാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ ‘എയർ സുവിധ 2.0’ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഇതിന് മുൻപായി ഫോം പൂരിപ്പിക്കാൻ സാധിക്കില്ല. നിരക്കുകൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ നേരത്തെ തന്നെ ബുക്ക് ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നു.