പ്രവാസികളെ സന്തോഷവാർത്ത!! ജോലിയിൽ നിന്ന് ചെറിയ ബ്രേക്ക്;അടിച്ചുപൊളിക്കാൻ ലോംഗ് വീക്കൻഡ്; യുഎഇയിൽ വീണ്ടും നീണ്ട അവധി എത്തുന്നു

417221

ദുബായ്: യുഎഇയിൽ ഇസ്ലാമിക പുതുവത്സര അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈദ് അൽ അദ്ഹയ്ക്ക് ശേഷം പ്രഖ്യാപിച്ച പൊതു അവധിയാണിത്. അതിനാൽ മലയാളി പ്രവാസികൾക്കും ദുബായിലെ സർക്കാർ ജീവനക്കാർക്കും ഏറെ സന്തോഷം നൽകുന്ന ഒരു അവധിയായാണ് കാണുന്നത്.

യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ?

ഹിജ്റ വർഷം 1448 ലെ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ജൂൺ 15 ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഈ പൊതുഅവധി അതിനാൽ വീണ്ടും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഒരു നീണ്ട അവധിയാണ് ലഭിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 15 തിങ്കളാഴ്ച അവധിയായതിനാൽ വെള്ളി, ശനി, ഞായർ വാരാന്ത്യ അവധികൾക്ക് തൊട്ടുപിന്നാലെ വരുന്നതിനാൽ ഇത്തവണ മൂന്ന് ദിവസത്തെ അവധി ദുബായിലെ ഭൂരിഭാഗം സർക്കാർ ജീവനക്കാർക്കും ലഭിക്കും.

അധികൃതർ നൽകിയ നിർദേശം അനുസരിച്ച് ജൂൺ 15 തിങ്കളാഴ്ച ദുബായിലെ എല്ലാ സർക്കാർ അധികാരികൾക്കും വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഇസ്ലാമിക കലണ്ടറിലെ പുതുവർഷാരംഭത്തെ വരവേൽക്കുന്നതിന് വേണ്ടി വർഷങ്ങളായി ഈ ദിവസം പൊതുഅവധി നൽകാറുണ്ട്.

ഈ അവധിക്ക് ശേഷം യുഎഇയിലെ ഔദ്യോഗിക പ്രവൃത്തി സമയം ജൂൺ 16 ചൊവ്വാഴ്ച മുതൽ ആരംഭിക്കും. എല്ലാ സർക്കാർ ഓഫിസുകളും ചൊവ്വാഴ്ച പതിവുപോലെ പ്രവർത്തനം പുനരാരംഭിക്കും. അതിനാൽ തന്നെ ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് എല്ലാ സർക്കാർ സേവനങ്ങളും സാധാരണ നിലയിൽ ലഭ്യമാകും.

ആർക്കൊക്കെ അവധി 
ബാധകം
കൂടാതെ ഇസ്ലാമിക പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദുബായിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ അവധി ലഭിക്കണമെന്നില്ല. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സുരക്ഷയെയും ബാധിക്കാതിരിക്കാൻ ചില പ്രത്യേക വിഭാഗങ്ങളെ ഈ അവധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതിനാൽ 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ അവധി ദിവസം സാധാരണ പോലെ ജോലിക്ക് കയറണം. അടിയന്തര സേവനങ്ങൾ, ആരോഗ്യ പരിപാലന മേഖലകൾ, സുരക്ഷാ ഏജൻസികൾ തുടങ്ങിയ മേഖലയ്ക്കും അവധി ബാധകമല്ല.

കൂടാതെ ദുബായിലെ പൊതുഗതാഗത സംവിധാനമായ ദുബായ് മെട്രോ, ബസുകൾ, ജല വൈദ്യുതി വിതരണ മേഖല തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല. എന്നാൽ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അവധി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ദുബായ് സർക്കാർ കർശനമായ ചില നിർദേശങ്ങൾ പുറത്തുവിട്ടു. അവധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന ആവശ്യകതകൾ കൃത്യമായി വിലയിരുത്തുകയും ജീവനക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് ആതാത് വകുപ്പുകളുടെ ഉത്തരവാദിത്തമാണ്.

അവധിയിലും പൊതുസേവനങ്ങളുടെ തുടർച്ചയും പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും 100 ശതമാനവും ഉറപ്പാക്കുന്ന രീതിയിൽ ആയിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവൃത്തി സമയം ക്രമീകരിക്കാൻ. കൂടാതെ ജീവനക്കാരുടെ ഷിഫ്റ്റുകൾ കൃത്യമായി തീരുമാനിക്കണം. പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ നൽകാൻ ഈ വകുപ്പുകൾക്ക് മന്ത്രാലയം ചുമതല നൽകിയിട്ടുണ്ട്.

എല്ലാ മുസ്ലിം വിശ്വാസികൾക്കും പ്രാധാനപ്പെട്ട ഒന്നാണ് ഹിജ്റ പുതുവർഷാരംഭം. പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാന്ദ്രവർഷത്തെ കണക്കാക്കുന്ന ഈ കലണ്ടറിലെ ഒന്നാമത്തെ മാസമായ മുഹറം ഒന്നിനാണ് ഇസ്ലാമിക പുതുവർഷം ആരംഭിക്കുക.

ദുബായ് സർക്കാർ ഹിജ്റ വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പൊതു അവധി നൽകിയിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഔദ്യോഗികവും മതപരവുമായ പല കാര്യങ്ങളും ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത് അതിനാൽ തന്നെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.

ഇനിയും കാത്തിരുന്നാൽ പോക്കറ്റ് കീറും; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ ആഴ്ചയോടെ കുത്തനെ ഉയർന്നേക്കും

UAE June 9, 2026

airport 1

ദുബൈ: വേനൽക്കാല അവധിക്കാലത്ത് നാട്ടിലേക്കോ വിദേശങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്ന യുഎഇ നിവാസികൾക്ക് ട്രാവൽ ഏജന്റുമാരുടെ അടിയന്തര മുന്നറിയിപ്പ്. അവസാന നിമിഷത്തെ ഓഫറുകൾക്കായി കാത്തിരിക്കാതെ യാത്രക്കാർ ടിക്കറ്റുകൾ ഈ ആഴ്ച തന്നെ ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിമാന നിരക്കുകൾ റെക്കോർഡ് വർദ്ധനവിലേക്ക് നീങ്ങുമെന്നാണ് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഈദുൽ അദ്ഹയ്ക്ക് ശേഷം വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും, ഈ ആശ്വാസം താൽക്കാലികം മാത്രമാണ്. വരും ദിവസങ്ങളിൽ ഡിമാൻഡ് വർദ്ധിക്കുന്നതോടെ ഈ കുറഞ്ഞ നിരക്കുകൾ പൂർണ്ണമായും ഇല്ലാതാകും.

സാധാരണയായി യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന ‘ലാസ്റ്റ് മിനിറ്റ് ഡീൽ’ തന്ത്രം ഈ വേനൽക്കാലത്ത് ഫലപ്രദമാകില്ലെന്ന് musafir.com ഒപ്പറേഷൻസ് വൈസ് പ്രസിഡന്റ് റാഷിദ സാഹിദ് വ്യക്തമാക്കുന്നു.

“ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക, പിന്നീട് വേവലാതിപ്പെടേണ്ട. നിലവിലെ വിപണി സാഹചര്യങ്ങൾ അനുസരിച്ച് ഭൂരിഭാഗം റൂട്ടുകളിലും ഇനിയൊരു വിലക്കുറവിനായി കാത്തിരിക്കുന്നത് ബുദ്ധിശൂന്യതയായിരിക്കും. ജൂലൈയിലോ ആഗസ്റ്റിലോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം അടുത്ത മാസമല്ല, മറിച്ച് ഈ ആഴ്ചയോടെ അവസാനിക്കുകയാണ്.” റാഷിദ സാഹിദ് വ്യക്തമാക്കി.

രണ്ടോ നാലോ ആഴ്ചകൾക്ക് മുൻപ് തന്നെ ബുക്കിംഗ് പൂർത്തിയാക്കുന്നത് വഴി വലിയൊരു തുക ലാഭിക്കാൻ സാധിക്കും. പ്രത്യേകിച്ച് ദുബൈയിൽ നിന്ന് യൂറോപ്പ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള റൂട്ടുകളിലാണ് ആദ്യം വില വർദ്ധനവ് പ്രതിഫലിക്കുക.

ഉയർന്ന ഡിമാൻഡും പരിമിതമായ സീറ്റുകളും

നിശ്ചിത തീയതികളിൽ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ ഒട്ടും വൈകരുതെന്ന് പിനോയ് ടൂറിസത്തിന്റെ സിഇഓ ഇംതിയാസ് ഹുസൈൻ നാസിറും വ്യക്തമാക്കുന്നു.

“ചില റൂട്ടുകളിലെ അമിതമായ തിരക്കും സീറ്റുകളുടെ പരിമിതിയും കാരണം വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇടയ്ക്കിടെ ചില പ്രമോഷനുകൾ വന്നേക്കാമെങ്കിലും, ബുക്കിംഗ് വൈകിക്കുന്നത് വഴി ഉയർന്ന നിരക്കുകൾ നൽകേണ്ടി വരികയും വിമാനങ്ങളിൽ സീറ്റുകൾ ലഭിക്കാതെ വരികയും ചെയ്യും.” ഇംതിയാസ് ഹുസൈൻ നാസിർ പറഞ്ഞു.

ഇന്ധനവില വർദ്ധനവ്, വേനൽക്കാലത്തെ ഉയർന്ന ആവശ്യകത, സ്കൂൾ അവധി, പ്രാദേശിക വ്യോമാതിർത്തി പുനഃക്രമീകരണങ്ങൾ എന്നിവയാണ് വിമാന നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായി ഏജന്റുമാർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി, തായ്‌ലൻഡ്, ജോർജിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ബുക്കിംഗ് നടക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവരുടെ ടിക്കറ്റുകളാണ് ഏറ്റവും വേഗത്തിൽ വിറ്റുതീരുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ 20 മുതൽ 30 ശതമാനം വരെ കൂടുതൽ നിരക്ക്

കഴിഞ്ഞ വർഷത്തെ വേനൽക്കാലത്തെ അപേക്ഷിച്ച് പ്രധാന റൂട്ടുകളിലെല്ലാം നിരക്കുകൾ അർത്ഥവത്തായ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. പല ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും വർഷം തോറും 20 മുതൽ 30 ശതമാനം വരെ നിരക്ക് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

പ്രധാന റൂട്ടുകളിലെ നിലവിലെ ശരാശരി നിരക്കുകൾ

  • ദുബൈ – ന്യൂഡൽഹി: ഓഫ്-പീക്ക് സമയങ്ങളിൽ 800 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 2,293 ദിർഹമായി ഉയർന്നു.
  • ദുബൈ – ലണ്ടൻ: 3,560 ദിർഹം
  • ദുബൈ – ബാങ്കോക്ക്: 3,360 ദിർഹം
  • ദുബൈ – ന്യൂയോർക്ക്: 4,890 ദിർഹം

നിരക്ക് വർദ്ധനവ് പ്രധാനമായും മൂന്ന് മേഖലകളിൽ

അറബ് റൂട്ടുകൾ: യുഎഇയിൽ നിന്ന് ജനപ്രിയ അറബ് രാജ്യങ്ങളിലേക്കുള്ള നിരക്കിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 25 മുതൽ 35 ശതമാനം വരെ വർദ്ധനവുണ്ടാകും. കെയ്‌റോയിലേക്ക് (35% വർദ്ധനവ്) നേരിട്ടുള്ള ഇക്കണോമി ഫ്ലൈറ്റുകൾക്ക് ഇപ്പോൾ 2,400 മുതൽ 2,600 ദിർഹം വരെയാണ് നിരക്ക്. ബെയ്‌റൂട്ടിൽ 30 ശതമാനവും അമ്മാൻ, ഡമാസ്കസ് എന്നിവിടങ്ങളിൽ 25 ശതമാനവും വർദ്ധനവുണ്ട്.

യൂറോപ്പ്, ദക്ഷിണേഷ്യ, യുഎസ്: ഉയർന്ന ഇന്ധനച്ചെലവും വിമാനങ്ങളുടെ കുറവും കാരണം ലണ്ടൻ, പാരീസ്, മുംബൈ തുടങ്ങിയ ദീർഘദൂര റൂട്ടുകളിൽ 30 ശതമാനത്തിലധികം നിരക്ക് വർദ്ധിച്ചു.

ഫാർ ഈസ്റ്റ്: തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെ നിരക്ക് വർദ്ധനവുണ്ട്.

യാത്ര നീട്ടിവെക്കുന്ന താമസക്കാർക്ക് വരും ദിവസങ്ങളിൽ ഫ്ലൈറ്റ് ഓപ്ഷനുകൾ കുറയുകയും, ഏറ്റവും ജനപ്രിയമായ റൂട്ടുകളിൽ ടിക്കറ്റ് കിട്ടാതാവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ ഓർമ്മിപ്പിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *