
ദുബായ്: യുഎഇയിലെ കമ്പനികൾ ഈ വർഷം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ശരാശരി 3.4 ശതമാനം വർധന നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കോൺ ഫെറിയുടെ ഏറ്റവും പുതിയ ഗ്ലോബൽ ടോട്ടൽ റിവാർഡ്‌സ് പൾസ് സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027-ലും ശമ്പള വർധന ഏകദേശം ഇതേ നിലവാരത്തിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ജൂണിൽ നടത്തിയ ഈ സർവേയിൽ 135 രാജ്യങ്ങളിലെ 5512 സ്ഥാപനങ്ങൾ പങ്കെടുത്തു. ഇതനുസരിച്ച്, യുഎഇയിലെ ജീവനക്കാർക്ക് ഈ വർഷം അടിസ്ഥാന ശമ്പളത്തിൽ ശരാശരി 3.6 ശതമാനം വർധന ലഭിക്കും. എക്‌സിക്യൂട്ടീവ്, സീനിയർ മാനേജ്മെന്റ് വിഭാഗങ്ങൾക്ക് ഇത് 3.9 ശതമാനം വരെയാകുമെന്നാണ് വിലയിരുത്തൽ. മിഡിൽ മാനേജ്മെന്റ്, സൂപ്പർവൈസറി, ക്ലറിക്കൽ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഏകദേശം 3.6 ശതമാനം വർധന ലഭിക്കുമെന്നാണ് റിപ്പോർട്ട്.
APPLY NOW FOR THE LATEST VACANCIES
2027-ൽ യുഎഇയിലെ ജീവനക്കാർക്കുള്ള ശരാശരി ശമ്പളവർധന 3.3 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ശരാശരി വർധന 3.2 ശതമാനമായി താഴാൻ സാധ്യതയുണ്ടെങ്കിലും, എക്‌സിക്യൂട്ടീവുകൾക്കും സീനിയർ മാനേജർമാർക്കും 4 ശതമാനം വരെ വർധന ലഭിക്കുമെന്നാണ് സർവേ കണക്കാക്കുന്നത്. മിഡിൽ മാനേജ്മെന്റ്, സൂപ്പർവൈസറി, ക്ലറിക്കൽ വിഭാഗങ്ങളിലെ വർധന 3 മുതൽ 3.2 ശതമാനം വരെയായിരിക്കും.
പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കാൻ നിരവധി കമ്പനികൾ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾക്കും വേരിയബിൾ പേ പദ്ധതികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.
2026-ൽ യുഎഇയിലെ ജീവനക്കാർക്ക് പ്രകടനത്തെ അടിസ്ഥാനമാക്കി ലഭിച്ച ശമ്പളവർധന ശരാശരി 3.3 ശതമാനമാണ്. മധ്യനിരയുടെ കണക്കിൽ ഇത് 3.8 ശതമാനമാണ്. എക്‌സിക്യൂട്ടീവ്, മിഡിൽ മാനേജ്മെന്റ്, സൂപ്പർവൈസറി വിഭാഗങ്ങളിൽ ഈ വർധന ഏകദേശം ഒരേ നിരക്കിലായിരുന്നപ്പോൾ, ക്ലറിക്കൽ ജീവനക്കാർക്ക് ഇത് 3.1 ശതമാനമായിരുന്നു.
സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാർക്ക് ശമ്പളവർധനയുടെ ശരാശരി 4.4 ശതമാനമായിരുന്നു, എന്നാൽ മധ്യനിര കണക്കിൽ ഇത് 1.5 ശതമാനം മാത്രമാണ്. മിഡിൽ മാനേജ്മെന്റിനും സൂപ്പർവൈസറി ജീവനക്കാർക്കും സ്ഥാനക്കയറ്റത്തോടനുബന്ധിച്ച് ലഭിച്ച മധ്യനിര വർധന 2 ശതമാനം വരെയെത്തി.
അതേസമയം, മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ ജീവനക്കാർ ജോലി ഉപേക്ഷിക്കുന്ന നിരക്ക് താരതമ്യേന കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വാർഷിക ചക്രത്തിൽ ആകെ ജീവനക്കാരുടെ പിന്മാറ്റ നിരക്ക് മധ്യനിര കണക്കിൽ 7.5 ശതമാനവും, ശരാശരി 9.9 ശതമാനവുമായിരുന്നു.
സ്വമേധയാ ജോലി രാജിവെച്ചവരുടെ നിരക്ക് ഇതിലും കുറവാണ്. മധ്യനിര കണക്കിൽ ഇത് 4.6 ശതമാനവും, ശരാശരി 6.7 ശതമാനവുമാണ്. യുഎസും യുകെയും ഉൾപ്പെടെ സർവേയിൽ ഉൾപ്പെട്ട നിരവധി ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നിലനിർത്താൻ കൂടുതൽ കഴിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.
കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദിർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.