യുഎഇയിലേക്കാണോ യാത്ര… എങ്കിൽ ടൂറിസ്റ്റ് വിസയിലെ ഈ ഇളവുകൾ നിങ്ങൾ അറിയാതെ പോകരുത്

517477

ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ ആനുകൂല്യം ബാധകമാണ്

APPLY NOW FOR THE LATEST VACANCIES

എന്നാൽ കുട്ടിയുടെ വിസ പൂർണമായും സൗജന്യമാകണമെന്നില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. വിസ അപേക്ഷാ ഫീസ് ഒഴിവാക്കുമെങ്കിലും, ട്രാവൽ ഇൻഷുറൻസ്, അപേക്ഷ പ്രോസസ് ചെയ്യുന്ന ഏജൻസിയുടെ സർവീസ് ചാർജ് തുടങ്ങിയവ നൽകേണ്ടി വരാം. കുട്ടിയുടെ വിസ അപേക്ഷയും കൂടെ വരുന്ന മാതാപിതാവിന്റെ ടൂറിസ്‌റ്റ് വിസ അപേക്ഷയോടൊപ്പം തന്നെ സമർപ്പിക്കണംമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതായത്, യുഎഇയിൽ താമസിക്കുന്ന ഒരാൾ തന്റെ കുട്ടിക്കായി സന്ദർശക വിസ എടുക്കുമ്പോൾ ഈ ഇളവ് ലഭിക്കില്ല. കുടുംബമായി വിദേശത്ത് നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നവർക്കാണ് ഈ ആനുകൂല്യം. കുട്ടിയോടൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രം യാത്ര ചെയ്‌താലും ഇളവ് ലഭിക്കും. എന്നാൽ കുട്ടി അമ്മയോടോ അച്ഛനോടോ മാത്രം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ അണ്ടർടേക്കിംഗ് ലെറ്റർ ആവശ്യമായി വരാം.

ആവശ്യമായ രേഖകൾ അപേക്ഷ കൈകാര്യം ചെയ്യുന്ന ട്രാവൽ ഏജൻസിക്ക് നൽകണം. പണം അടയ്ക്കുന്നതിന് മുമ്പ്, വേനൽക്കാല വിസ ഫീസ് ഇളവിന് കീഴിലാണ് അപേക്ഷിക്കുന്നതെന്ന് ഏജൻസിയെ അറിയിക്കുകയും വേണം. സാധാരണയായി ഒരു കുട്ടിയുടെ ഒരു മാസത്തെ ടൂറിസ്‌റ്റ് വിസയ്ക്ക് ഏകദേശം 250 മുതൽ 350 ദിർഹം വരെ ചെലവാകാം.

എന്നാൽ അർഹരായ കുട്ടികൾക്ക് വേനൽക്കാലത്ത് ഈ അപേക്ഷാ ഫീസ് ഒഴിവാക്കും. അതേസമയം, ഏജൻസിയുടെ സർവീസ് ചാർജും ഇൻഷുറൻസ് ചെലവും പ്രത്യേകം ഈടാക്കാം. ഈ അധിക ചെലവുകൾ ഒരു കുട്ടിക്ക് ഏകദേശം 120 ദിർഹം വരെ വരാം. ഇത് ഏജൻസിയെയും എടുക്കുന്ന ഇൻഷുറൻസിനെയും ആശ്രയിച്ചിരിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

രണ്ട് കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബത്തിന് വിസ അപേക്ഷാ ഫീസിൽ 500 മുതൽ 700 ദിർഹം വരെ ലാഭിക്കാം. എന്നാൽ രണ്ട് കുട്ടികൾക്കുമായി ഇൻഷുറൻസിനും സർവീസ് ചാർജിനുമായി 240 ദിർഹം വരെ നൽകേണ്ടി വരും. അപേക്ഷ ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഇളവ് കാലയളവിൽ തന്നെ സമർപ്പിക്കണം.

ഔദ്യോഗിക നിയമപ്രകാരം 18 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 18 വയസ് പൂർത്തിയായ വ്യക്തിയോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് ബാധകമായ വിസ ഫീസ് ട്രാവൽ ഏജൻസിയോട് പരിശോധിക്കണം. നിലവിൽ 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾ രണ്ടുതവണ വരെ നീട്ടാൻ കഴിയും. ഇതിനായി അധിക ഫീസ് നൽകേണ്ടി വരുമെന്ന് മാത്രം.

നിലവിൽ യുഎഇയിൽ ബന്ധുക്കൾ ഉള്ള മലയാളികൾക്ക് അടക്കം മികച്ച നേട്ടമാണ് ഈ ഫീസിളവിലൂടെ ലഭിക്കുക. അതല്ലാതെ ഒരു അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും കുട്ടികളുടെ യാത്ര ചിലവിൽ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് യുഎഇയിലേക്ക് പറക്കാനുള്ള അവസരവും ഇതിലൂടെ വന്നുചേരുന്നു.

യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം

UAE July 31, 2026

i gold price
gold price

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.

APPLY NOW FOR THE LATEST VACANCIES

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *