
അബുദാബി: ജൂൺ, ജൂലായ് മാസമായതോടെ യുഎഇയിൽ കൊടും ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ശൈത്യകാലത്തിന്റെ ആശ്വാസത്തിൽ നിന്ന് വളരെ പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
APPLY NOW FOR THE LATEST VACANCIES
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവരെല്ലാം ഏറെ കഷ്‌ടപ്പാടിലൂടെയാണ് മുന്നോട്ടുപോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസികൾ ഇത്തരത്തിൽ കൊടുംചൂടിൽ വെന്തുരുകി തൊഴിൽ ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ യുഎഇയിലെ താമസക്കാർക്ക് ആശ്വാസം ലഭിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വരുന്ന കുറച്ച് ദിവസം രാജ്യത്തുടനീളം മഴ ലഭിക്കാൻ പോവുകയാണ്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്‌ച വരെയാണ് മഴ ലഭിക്കുക. രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എൽ നിനോ പ്രതിഭാസമാണ് പെട്ടെന്നുള്ള ഈ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകനായ അഹമ്മദ് ഹബീബ് ഒരു ഗൾഫ് മാദ്ധ്യമത്തോട് പറഞ്ഞു.
എൽ നിനോ പ്രതിഭാസം യുഎഇയുടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഈർപ്പം വർദ്ധിക്കാൻ ഇത് കാരണമാകുന്നു. ജൂൺ മുതൽ സെപ്‌തംബർ വരെ യുഎഇയിൽ വേനൽക്കാലമാണ്. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ശരത്‌കാലമാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുജൈറ, റാസൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ പർവതങ്ങളിലും തീരദേശ പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഴ ലഭിക്കും. ഇന്ന് രാജ്യത്തെ തീരദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസും താഴ്‌ന്ന താപനില 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഉൾപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസ് മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. പർവത പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില.
മിഡിൽ ലിസ്റ്റിൽ വിമാന സർവീസുകൾ സാധാരണ നിലയിലോ??റദ്ദാക്കപ്പെട്ട വിമാനങ്ങൾ വീണ്ടും പുനരാരംഭിച്ചോ??? ടിക്കറ്റ് നിരക്കുകൾ എങ്ങനെ?റിപ്പോർട്ടുമായി ഐഎടിഎ
UAE July 31, 2026

ദുബൈ: ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികൾ പതുക്കെ കരകയറുന്നുവെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) പുതിയ റിപ്പോർട്ട്. മെയ് മാസത്തിൽ മേഖലയിലെ വ്യോമയാന ഗതാഗതത്തിൽ 28.8 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിൽ, ജൂൺ മാസത്തോടെ ഇത് 13.9 ശതമാനമായി കുറയ്ക്കാൻ സാധിച്ചതായി അയാട്ടയുടെ പ്രതിമാസ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇറാൻ യുദ്ധത്തിലെ വെടിനിർത്തലിനെ തുടർന്ന് വ്യോമപാതകൾ ഘട്ടമായി തുറന്നുകൊടുത്തതാണ് മേഖലയിലെ തിരിച്ചുവരവിന് വേഗത കൂട്ടിയത്.
ഐഎടിഎ (IATA) റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ
റൂട്ടുകളിലെ ഉണർവ്: മിഡിൽ ഈസ്റ്റ് – വടക്കേ അമേരിക്ക റൂട്ടിലെ യാത്രാ ആവശ്യകത മെയ് മാസത്തിലെ 28.3% ഇടിവിൽ നിന്ന് ജൂണിൽ വെറും 1.9% ആയി മെച്ചപ്പെട്ടു. വടക്കേ അമേരിക്കയിൽ നിന്ന് യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തി.
ആഗോള യാത്രാ ഡിമാൻഡ്: ആഗോളതലത്തിൽ വിമാന യാത്രാ ആവശ്യകതയിൽ ജൂണിൽ 1.7 ശതമാനത്തിന്റെ കുറവുണ്ടായി. ചൈന, യുഎസ്, ജപ്പാൻ എന്നിവിടങ്ങളിലെ ആഭ്യന്തര യാത്രാ വിപണിയിലുണ്ടായ തകർച്ചയാണ് ആഗോള തലത്തിൽ തിരിച്ചടിയായത്.
ടിക്കറ്റ് നിരക്ക് ഉയർന്നേക്കാം: പ്രാദേശിക സംഘർഷങ്ങളും ഇന്ധനവില വർദ്ധനവും കാരണം വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് മുന്നറിയിപ്പ് നൽകി.
മറ്റ് മേഖലകൾ: യൂറോപ്യൻ വിമാനക്കമ്പനികൾ 0.8% വളർച്ച കൈവരിച്ചപ്പോൾ, ഏഷ്യാ-പസഫിക് മേഖലയിൽ 2% ഇടിവുണ്ടായി. 3.8% വളർച്ചയുമായി ആഫ്രിക്കൻ വിമാനക്കമ്പനികളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.
മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സുസ്ഥിരമാകുന്നതോടെ ആഗോള സാമ്പത്തിക വളർച്ചയ്ക്കും വ്യോമയാന മേഖലയ്ക്കും വലിയ പ്രതീക്ഷയാണുള്ളതെന്നും ഐഎടിഎ വ്യക്തമാക്കുന്നു.