മിഡിൽ ലിസ്റ്റിൽ വിമാന സർവീസുകൾ സാധാരണ നിലയിലോ??റദ്ദാക്കപ്പെട്ട വിമാനങ്ങൾ വീണ്ടും പുനരാരംഭിച്ചോ??? ടിക്കറ്റ് നിരക്കുകൾ എങ്ങനെ?റിപ്പോർട്ടുമായി ഐഎടിഎ

517403

ദുബൈ: ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികൾ പതുക്കെ കരകയറുന്നുവെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) പുതിയ റിപ്പോർട്ട്. മെയ് മാസത്തിൽ മേഖലയിലെ വ്യോമയാന ഗതാഗതത്തിൽ 28.8 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിൽ, ജൂൺ മാസത്തോടെ ഇത് 13.9 ശതമാനമായി കുറയ്ക്കാൻ സാധിച്ചതായി അയാട്ടയുടെ പ്രതിമാസ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

APPLY NOW FOR THE LATEST VACANCIES

ഇറാൻ യുദ്ധത്തിലെ വെടിനിർത്തലിനെ തുടർന്ന് വ്യോമപാതകൾ ഘട്ടമായി തുറന്നുകൊടുത്തതാണ് മേഖലയിലെ തിരിച്ചുവരവിന് വേഗത കൂട്ടിയത്.

ഐഎടിഎ (IATA) റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ

റൂട്ടുകളിലെ ഉണർവ്: മിഡിൽ ഈസ്റ്റ് – വടക്കേ അമേരിക്ക റൂട്ടിലെ യാത്രാ ആവശ്യകത മെയ് മാസത്തിലെ 28.3% ഇടിവിൽ നിന്ന് ജൂണിൽ വെറും 1.9% ആയി മെച്ചപ്പെട്ടു. വടക്കേ അമേരിക്കയിൽ നിന്ന് യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തി.

ആഗോള യാത്രാ ഡിമാൻഡ്: ആഗോളതലത്തിൽ വിമാന യാത്രാ ആവശ്യകതയിൽ ജൂണിൽ 1.7 ശതമാനത്തിന്റെ കുറവുണ്ടായി. ചൈന, യുഎസ്, ജപ്പാൻ എന്നിവിടങ്ങളിലെ ആഭ്യന്തര യാത്രാ വിപണിയിലുണ്ടായ തകർച്ചയാണ് ആഗോള തലത്തിൽ തിരിച്ചടിയായത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ടിക്കറ്റ് നിരക്ക് ഉയർന്നേക്കാം: പ്രാദേശിക സംഘർഷങ്ങളും ഇന്ധനവില വർദ്ധനവും കാരണം വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് മുന്നറിയിപ്പ് നൽകി.

മറ്റ് മേഖലകൾ: യൂറോപ്യൻ വിമാനക്കമ്പനികൾ 0.8% വളർച്ച കൈവരിച്ചപ്പോൾ, ഏഷ്യാ-പസഫിക് മേഖലയിൽ 2% ഇടിവുണ്ടായി. 3.8% വളർച്ചയുമായി ആഫ്രിക്കൻ വിമാനക്കമ്പനികളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.

മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സുസ്ഥിരമാകുന്നതോടെ ആഗോള സാമ്പത്തിക വളർച്ചയ്ക്കും വ്യോമയാന മേഖലയ്ക്കും വലിയ പ്രതീക്ഷയാണുള്ളതെന്നും ഐഎടിഎ വ്യക്തമാക്കുന്നു.

യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം

UAE July 31, 2026

i gold price
gold price

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *