
Qatar Launches National Referral System to Combat Human Trafficking ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാൻ ദേശീയ റഫറൽ സംവിധാനം (National Referral System) ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
Apply Now for the latest vacancies
സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മനുഷ്യക്കടത്ത് കേസുകളിൽ റിപ്പോർട്ടിംഗ്, വിവര കൈമാറ്റം, ഇരകളെ അനുയോജ്യമായ സേവനങ്ങളിലേക്ക് റഫർ ചെയ്യൽ, സംരക്ഷണം, സഹായം, കുറ്റാന്വേഷണം, നിയമനടപടികൾ എന്നിവയ്ക്ക് വ്യക്തമായ നടപടിക്രമങ്ങൾ ഒരുക്കുന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
ഖത്തർ നിയമങ്ങളും ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് മനുഷ്യക്കടത്ത് കേസുകളിൽ വേഗത്തിലുള്ളതും ഫലപ്രദവും ഏകോപിതവുമായ ഇടപെടൽ ഉറപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ റഫറൽ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ, സർക്കാരിതര പങ്കാളികളുടെ സജീവ സഹകരണത്തോടെ സമഗ്രമായ നടപടിക്രമ ചട്ടക്കൂടാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ഏകോപിത പ്രവർത്തനം ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Qatar Achieves Milestone in LNG Exports എൽ.എൻ.ജി കയറ്റുമതിയിൽ നേട്ടം കൈവരിച്ച് ഖത്തർ; പിന്തള്ളിയത് ഈ രാജ്യത്തെ
Qatar Drisya Staff Editor — July 30, 2026 · 0 Comment

Qatar Achieves Milestone in LNG Exportsദോഹ: ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതിയിൽ ആഗോള തലത്തിൽ തിളങ്ങി ഖത്തർ. ആസ്‌ത്രേലിയയെ പിന്തള്ളി ഖത്തർ ലോകത്തിലെ രണ്ടാമത്തെ വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായി. ഇന്റർനാഷണൽ ഗ്യാസ് യൂണിയന്റെ (ഐ.ജി.യു) ഏറ്റവും പുതിയ വേൾഡ് എൽ.എൻ.ജി റിപ്പോർട്ട് പ്രകാരം, കഴിഞ്ഞവർഷം 81.5 ദശലക്ഷം ടൺ എൽ.എൻ.ജി കയറ്റുമതിയാണ് ഖത്തർ നടത്തിയത്. ആഗോള എൽ.എൻ.ജി വ്യാപാരത്തിന്റെ 18.7 ശതമാനം ഖത്തറിൽ നിന്നാണ്.
Apply Now for the latest vacancies
മുൻ വർഷത്തെ അപേക്ഷിച്ച് 4.3 ദശലക്ഷം ടൺ എൽ.എൻ.ജി കയറ്റുമതിയുടെ വർധനവാണ് ഉണ്ടായത്. ഖത്തറിന്റെ ഉൽപാദന -സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും, ഉൽപാദന കേന്ദ്രങ്ങൾ പൂർണ ശേഷിയോടെ പ്രവർത്തിച്ചതുമാണ് കയറ്റുമതി വർധിക്കാൻ കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Qatar Weather This Week: Here’s What to Expectചൂടിൽ വലഞ്ഞ് ഖത്തർ; അറിയാം ഈ ആഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട്
Qatar Drisya Staff Editor — July 30, 2026 · 0 Comment

Qatar Weather This Week: Here’s What to Expectദോഹ: ഖത്തറിൽ വാരാന്ത്യത്തിലും ഉയർന്ന താപനില തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറക്കിയ വാരാന്ത്യ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 33 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടും.
Apply Now for the latest vacancies
ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചൂടിൽ കാര്യമായ ആശ്വാസമുണ്ടാകില്ല. ഇന്ന് (ജൂലൈ 30, വ്യാഴാഴ്ച) ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വാരാന്ത്യത്തിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നിലവിൽ നൽകിയിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വരെ വേഗത്തിൽ കാറ്റ് വീശും.
വ്യാഴാഴ്ച പകൽ സമയത്ത് കാറ്റിന്റെ വേഗം 20 നോട്ട്സ് വരെ ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറൻ മുതൽ വടക്കുകിഴക്കൻ ദിശയിലായിരിക്കും വീശുക. അറേബ്യൻ ഉൾക്കടലിൽ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും തിരമാലകളുടെ ഉയരം 1 മുതൽ 3 അടി വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Doha Among the World’s Smartest Citiesലോകത്തെ സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ദോഹയും; ഈ നേട്ടം എങ്ങനെ
Qatar Drisya Staff Editor — July 30, 2026 · 0 Comment

Doha Among the World’s Smartest Citiesദോഹ:ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (BCG) പുറത്തിറക്കിയ ആദ്യ ഇന്റലിജന്റ് സിറ്റീസ് ഇൻഡക്സ് 2026-ൽ ലോകത്തെ ഏറ്റവും സ്മാർട്ട് നഗരങ്ങളിലൊന്നായി ദോഹ ഇടംനേടി. 39 രാജ്യങ്ങളിലെ 61 പ്രധാന നഗരങ്ങളെ വിലയിരുത്തിയ റിപ്പോർട്ടിൽ ദോഹ ‘എമർജിങ് മെച്ച്യൂരിറ്റി’ വിഭാഗത്തിലാണ് ഉൾപ്പെട്ടത്.
Apply Now for the latest vacancies
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് നഗരജീവിതം, പൊതുസേവനങ്ങൾ, സാമ്പത്തിക അവസരങ്ങൾ എന്നിവ എത്രത്തോളം മെച്ചപ്പെടുത്തുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ വിലയിരുത്തിയത്. ഫലപ്രാപ്തി, തന്ത്രം, സാങ്കേതികവിദ്യയുടെ ഉപയോഗം, പ്രവർത്തനരീതി, അടിസ്ഥാന സൗകര്യങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിലൂടെയാണ് റാങ്കിങ് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നഗരങ്ങളെ ലീഡിങ്, ആക്സിലറേറ്റിങ്, എമർജിങ്, ഡെവലപിങ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
മൊത്തം റാങ്കിങ്ങിൽ ലണ്ടൻ ഒന്നാം സ്ഥാനവും ദുബായ് രണ്ടാം സ്ഥാനവും നേടി. ന്യൂയോർക്ക് സിറ്റി, വാഷിങ്ടൺ, ആംസ്റ്റർഡാം എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്മാർട്ട് സിറ്റി സംവിധാനങ്ങളും എഐ അധിഷ്ഠിത സേവനങ്ങളും വ്യാപകമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ എഐ ഉപയോഗ മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനവും ദുബായ് സ്വന്തമാക്കി. അബുദാബിയും റിയാദും ആക്സിലറേറ്റിങ് വിഭാഗത്തിൽ ഇടംപിടിച്ചതോടെ ആഗോള സ്മാർട്ട് സിറ്റി വികസനത്തിൽ ഗൾഫ് മേഖലയിലെ നഗരങ്ങളുടെ മുന്നേറ്റം റിപ്പോർട്ട് എടുത്തുകാട്ടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ടോക്കിയോ, ഹോങ്കോങ്, മദീന തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് ദോഹ എമർജിങ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. റിയാദിന് പിന്നാലെയാണ് ദോഹയുടെ സ്ഥാനം. ഡിജിറ്റൽ പരിവർത്തനത്തിലും എഐ പ്രയോഗത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വളർച്ചയ്ക്കുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എഐ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്ന നഗരങ്ങളിൽ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എഐ ഉപയോഗം ഉയരുന്നതിനനുസരിച്ച് നഗരങ്ങളുടെ വികസന നിലവാരവും ഉയരുന്നുവെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് മേഖലകളിലെ നഗരവാസികൾ, ദോഹ ഉൾപ്പെടെ, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളെ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും സ്വീകരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജനറേറ്റീവ് എഐയുടെയും സ്മാർട്ട് സിറ്റി ആപ്പുകളുടെയും ഉപയോഗം വർധിക്കുമ്പോൾ പൊതുസേവനങ്ങളോടുള്ള ജനങ്ങളുടെ സംതൃപ്തിയും ഉയരുന്നു. യുവജനങ്ങളാണ് ഇത്തരം സാങ്കേതികവിദ്യകൾ ഏറ്റവും വേഗത്തിൽ സ്വീകരിക്കുന്നതെന്നും മിഡിൽ ഈസ്റ്റിലെ പല നഗരങ്ങൾക്കും ഇത് വലിയ ജനസംഖ്യാപരമായ നേട്ടമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ഗൾഫ് മേഖലയിലുടനീളം ഡിജിറ്റൽ പരിവർത്തനത്തിനും എഐ അധിഷ്ഠിത പൊതുസേവനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, ദോഹയുടെ ഈ നേട്ടം ഖത്തറിന്റെ സ്മാർട്ട് സിറ്റി ലക്ഷ്യങ്ങളിലേക്കുള്ള മറ്റൊരു സുപ്രധാന മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.