
Abu Dhabi junk food display : അബുദാബി: 2027 ജനുവരി 1 മുതൽ അബുദാബിയിലെ വലിയ സൂപ്പർമാർക്കറ്റുകളിൽ ജങ്ക് ഫുഡിന്റെയും പഞ്ചസാര, ഉപ്പ്, കൊഴുപ്പ് കൂടുതലുള്ള (HFSS) ഭക്ഷ്യ-പാനീയ ഉൽപ്പന്നങ്ങളുടെയും പ്രദർശനത്തിന് പുതിയ നിയന്ത്രണം നിലവിൽ വരും. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പുതിയ ചട്ടപ്രകാരം, ഇത്തരം ഉൽപ്പന്നങ്ങൾ സൂപ്പർമാർക്കറ്റുകളുടെ പ്രവേശന കവാടം, ബില്ലിംഗ് കൗണ്ടർ, കൂടുതൽ ആളുകൾ എത്തുന്ന ഡിസ്പ്ലേ മേഖലകൾ തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിയില്ല. 4,000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കാണ് ഈ നയം ബാധകമാകുന്നത്.
APPLY NOW FOR THE LATEST VACANCIES
ഓൺലൈൻ സൂപ്പർമാർക്കറ്റ് പ്ലാറ്റ്‌ഫോമുകൾക്കും ഇതേ നയം ബാധകമാണ്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങൾ ഇനി ഹോംപേജ്, തിരച്ചിൽ ഫലങ്ങൾ, ചെക്ക്ഔട്ട് പേജ്, പ്രമോഷണൽ പോപ്പ്-അപ്പുകൾ തുടങ്ങിയ ഭാഗങ്ങളിൽ പ്രധാനമായി പ്രദർശിപ്പിക്കില്ല.
എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽപ്പനയിൽ നിന്ന് പിൻവലിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. ഉപഭോക്താക്കൾക്ക് അവ ഇപ്പോഴും സ്റ്റോറുകളിലെ ഷെൽഫുകളിൽ നിന്ന് വാങ്ങാൻ സാധിക്കും. പ്രധാന ലക്ഷ്യം, പെട്ടെന്നുള്ള വാങ്ങൽ (Impulse Buying) കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുകയുമാണ്.
ഹെൽത്തി ലിവിംഗ് അബുദാബിയും അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയും (ADRA) ചേർന്നാണ് നയം നടപ്പാക്കുന്നത്. പെരുമാറ്റ ശാസ്ത്രത്തെ (Behavioural Science) അടിസ്ഥാനമാക്കിയുള്ള ഈ നടപടി ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഉപഭോക്താക്കളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുകയല്ല ലക്ഷ്യമെന്നും, ഭക്ഷണത്തിന്റെ ലഭ്യതയിൽ യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കാരിഫോർ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലകൾ ഇതിനകം തന്നെ സ്റ്റോറുകളിൽ മാറ്റങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ, അബുദാബിയിലെ സ്കൂളുകളിലും ആരോഗ്യകരമായ ഭക്ഷണനയം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡ് നിരോധിച്ചിട്ടുള്ളതോടൊപ്പം, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ മാത്രമേ വിദ്യാർഥികൾക്ക് ലഭ്യമാക്കാവൂ എന്ന നിർദേശവും നിലവിലുണ്ട്. ജീവനക്കാർക്കും രക്ഷിതാക്കൾക്കും നിരോധിത ഭക്ഷണങ്ങളുടെ പട്ടിക വ്യക്തമാക്കാനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ വൻ ഇടിവ്; കാരണം എന്തായിരിക്കും?? അറിയവും
UAE Nazia Staff Editor — July 30, 2026 · 0 Comment

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ രണ്ടാം പാദ റിപ്പോർട്ട്. ഉയർന്ന സ്വർണ്ണവിലയും സാമ്പത്തിക പണപ്പെരുപ്പവുമാണ് സാധാരണക്കാരെ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. നിലവിൽ കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ അളവിലേക്ക് (278 ടൺ) ആഭരണ ആവശ്യകത കുറഞ്ഞു.
എന്നിരുന്നാലും, തങ്കക്കട്ടികളിലും സ്വർണ്ണ നാണയങ്ങളിലും നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുഎഇയിൽ ബാർ, കോയിൻ നിക്ഷേപങ്ങളിൽ രണ്ടാം പാദത്തിൽ 30 ശതമാനത്തിന്റെ വാർഷിക വളർച്ച രേഖപ്പെടുത്തി.
APPLY NOW FOR THE LATEST VACANCIES
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ
പണപ്പെരുപ്പവും സംഘർഷവും: യുഎസ്-ഇറാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിനോദസഞ്ചാരികളുടെ വരവിലെ കുറവും യുഎഇയിലെ ആഭരണ വിപണിയെ പ്രതികൂലമായി ബാധിച്ചു.
റെക്കോർഡ് ചെലവഴിക്കൽ: അളവിൽ കുറവുണ്ടായെങ്കിലും, വില വർദ്ധനവ് കാരണം ആഗോളതലത്തിൽ സ്വർണ്ണാഭരണങ്ങൾക്കായി ചെലവഴിച്ച തുക 14% വർദ്ധിച്ച് 40 ബില്യൺ ഡോളറിലെത്തി.
ഇന്ത്യൻ പ്രവാസികളുടെ പങ്ക്: ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയർന്നത് യുഎഇയിലെ സ്വർണ്ണ വിപണിക്ക് അനുകൂലമായി. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് കൂടുതൽ ലാഭകരമായി മാറുന്നുണ്ട്.
വർഷത്തിന്റെ രണ്ടാം പകുതിയിലും ആഭരണ വിപണി മന്ദഗതിയിൽ തുടരാനാണ് സാധ്യതയെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. എന്നാൽ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ, ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമെന്ന നിലയിൽ സ്വർണ്ണ നാണയങ്ങൾക്കും ബാറുകൾക്കും വരും മാസങ്ങളിലും ഡിമാൻഡ് ഉയർന്നു തന്നെ നിൽക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം
UAE July 29, 2026

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന്‍ എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.
മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.
മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.