
അബുദാബി: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യമാണ് യുഎഇ. തൊഴിൽ സുരക്ഷയും ഉയർന്ന ശമ്പളവും കാരണം ഇതിൽ പകുതിയിലേറെ പേരും കുടുംബമായാണ് താമസിക്കുന്നത്. ഇപ്പോഴിതാ യുഎഇയിലെ റെസിഡൻസ് വിസ കൈവശമുള്ളവർക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുകയാണ്. യുഎഇ റസിഡൻസ് വിസയുള്ളവർക്ക് വിസയില്ലാതെ മോണ്ടിനെഗ്രോ എന്ന യൂറോപ്യൻ രാജ്യം സന്ദർശിക്കാം. മോണ്ടിനെഗ്രോ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ഇളവിന്റെ ഭാഗമായാണിത്.
APPLY NOW FOR THE LATEST VACANCIES
ഒക്ടോബർ ഒന്ന് വരെയാണ് ഈ ഇളവ് ലഭ്യമാകുക. വിസയില്ലാതെ പത്ത് ദിവസം വരെ രാജ്യത്ത് താമസിക്കാനും കഴിയും. വിദേശ നിയമത്തിലെ ആർട്ടിക്കിൾ 14ലെ ഖണ്ഡിക രണ്ട് പ്രകാരമാണ് മോണ്ടിനെഗ്രോ സർക്കാരിന്റെ തീരുമാനം. മോണ്ടിനെഗ്രോയിൽ എത്തുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സജീവമായ സാധുവായ യുഎഇ റസിഡൻസ് വിസ ഉണ്ടായിരിക്കണം. നിങ്ങളുടെ പാസ്പോർട്ടും മറ്റ് രേഖകളും കൈവശം വയ്ക്കണം.
യുഎഇയിൽ നിന്ന് നേരിട്ട് മോണ്ടിനെഗ്രോയിലേക്ക് വിമാന സർവീസുണ്ട്. യുഎഇയിൽ നിന്ന് നേരിട്ട് മോണ്ടിനെഗ്രോയിലേക്ക് എത്തുന്നവർക്ക് മാത്രമാണ് ഈ വിസാ ഇളവ് ലഭിക്കുക. അഡ്രിയാറ്റിക് തീരം, ചരിത്രപരമായ പട്ടണങ്ങൾ, പർവത പ്രദേശങ്ങൾ തുടങ്ങി അതിമനോഹരമായ കാഴ്ചകളാണ് മോണ്ടിനെഗ്രോയിലുള്ളത്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ നിവാസികൾ യാത്ര ഉപേക്ഷിക്കുന്നു; പ്രവാസികളടക്കം നാട്ടിലേയ്ക്ക് പോകുന്നതിൽ നിന്ന് പിന്തിരിയാൻ കാരണം
UAE July 30, 2026

അബുദാബി: യുദ്ധപശ്ചാത്തലത്തിലും പശ്ചിമേഷ്യയിൽ വിമാനസർവീസുകൾ പൂർവസ്ഥിതിയിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും അനേകം യുഎഇ നിവാസികൾ യാത്രകൾ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, പ്രാദേശിക സംഘർഷങ്ങളിലെ അസ്ഥിരത, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണം. അവധിക്കാല ബുക്കിംഗുകളുടെ ഡിമാൻഡിൽ ഇടിവ് വന്നതായാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.
അടിയന്തരമായുള്ള കുടുംബ സന്ദർശനങ്ങൾക്കും വിസ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മാത്രമാണ് കൂടുതൽപ്പേരും അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടി. അവധിക്കാല ബുക്കിംഗുകൾക്ക് നിരക്ക് വർദ്ധനവുണ്ടായി. നാലുപേരടങ്ങുന്ന കുടുംബത്തിന് 8000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ടിക്കറ്റിന് നൽകേണ്ടി വരുന്നത്.
ജൂൺ അവസാനവാരത്തോടെ ടിക്കറ്റ് ഡിമാൻഡ് വീണ്ടും ഉയർന്നെങ്കിലും സംഘർഷം കനത്തതോടെ ഇടിയുകയായിരുന്നു. വിമാനയാത്രകളേക്കാൾ കൂടുതൽപ്പേരും റോഡുമാർഗമാണ് തിരഞ്ഞെടുക്കുന്നതെന്നും ഏജൻസികൾ പറയുന്നു. വിമാന ടിക്കറ്റ് നിരക്കുകൾ ഉടൻ കുറയാൻ സാദ്ധ്യതയില്ല. പശ്ചിമേഷ്യ വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കുകയാണെന്നും പല അന്താരാഷ്ട്ര വിമാനക്കമ്പനികളും പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കി.
ഉയർന്ന എണ്ണവിലയും പ്രവർത്തനച്ചെലവും കാരണമാണ് വിമാനക്കമ്പനികൾ യാത്രാനിരക്കുകൾ കുറയ്ക്കാത്തത്. ഓഗസ്റ്റ് അവസാനത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് മടക്കയാത്രകൾ വർദ്ധിക്കുമെന്നതും വിമാനക്കമ്പനികൾക്ക് ലാഭം നൽകുന്നു. ഇക്കാരണത്താലും നിരക്കുകൾ ഉയർന്ന നിലയിൽ തന്നെയായിരിക്കും. സെപ്റ്റംബർ മൂന്നാം വാരത്തോടെ മാത്രമേ വിലയിൽ കുറവ് ഉണ്ടാകൂവെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.