
Qatar Airways Ordered to Pay Hefty Compensation കൊച്ചി: ബോർഡിങ് പാസ് നൽകിയ ശേഷവും 10 മാസം പ്രായമുള്ള കുഞ്ഞിന് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ ഖത്തർ എയർവേയ്‌സിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ കടുത്ത നടപടി സ്വീകരിച്ചു. സേവനത്തിലെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും പരാതിക്കാർക്ക് നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച തീയതി മുതൽ 45 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണം. അല്ലാത്തപക്ഷം 9 ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.
ഇറ്റലിയിൽ ജോലി ചെയ്യുന്ന മലയാളിയായ റോഷൻ ജോസിനും കുടുംബത്തിനുമാണ് വർഷങ്ങളായുള്ള നിയമപോരാട്ടത്തിനൊടുവിൽ അനുകൂല വിധി ലഭിച്ചത്. കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനുവും അംഗങ്ങളായ വി. രാമചന്ദ്രനും ശ്രീവിദ്യ ടി.എന്നും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2018 ഡിസംബറിൽ കൊച്ചിയിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങാനെത്തിയ റോഷനും കുടുംബത്തിനും യാത്രയ്ക്കിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൊച്ചി വിമാനത്താവളത്തിൽ ആറുവയസ്സുകാരനായ മകന് ആവശ്യമായ വിസയില്ലെന്ന കാരണത്താൽ യാത്ര തടഞ്ഞതിനെ തുടർന്ന് കുട്ടിയെ ബന്ധുക്കൾക്കൊപ്പം നാട്ടിൽ വിട്ടശേഷം റോഷനും ഭാര്യ വിനയയും 10 മാസം പ്രായമുള്ള ഇളയ കുഞ്ഞുമായി ദോഹയിലേക്ക് യാത്രയായി.
എന്നാൽ കൊച്ചിയിൽ നിന്ന് ബോർഡിങ് പാസ് നൽകിയിരുന്ന ഇളയ കുഞ്ഞിന് ദോഹയിൽ നിന്ന് ഇറ്റലിയിലേക്കുള്ള കണക്ടിങ് വിമാനത്തിൽ കയറാൻ ഖത്തർ എയർവേയ്‌സ് അനുമതി നിഷേധിച്ചു. ഇതോടെ ജോലി നഷ്ടപ്പെടാതിരിക്കാൻ അമ്മയ്ക്ക് കുഞ്ഞിനെ പിരിഞ്ഞ് തനിച്ച് ഇറ്റലിയിലേക്ക് പോകേണ്ടിവന്നു. അച്ഛൻ കുഞ്ഞുമായി വീണ്ടും കൊച്ചിയിലേക്ക് മടങ്ങുകയും, പിന്നീട് വലിയ സാമ്പത്തിക ചെലവ് സഹിച്ചാണ് കുഞ്ഞിനെ വീണ്ടും ഇറ്റലിയിലെത്തിക്കേണ്ടിവന്നതും.
ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇതേ രേഖകൾ അംഗീകരിച്ച വിമാനക്കമ്പനി മടക്കയാത്രയിൽ യാത്ര നിഷേധിച്ചതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് കമ്മിഷൻ വിലയിരുത്തി. രേഖകൾ പരിശോധിച്ച് ബോർഡിങ് പാസ് നൽകിയ ശേഷവും യാത്രാമധ്യേ മുലകുടി മാറാത്ത കുഞ്ഞിനെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തിയ നടപടി മനുഷ്യത്വരഹിതവും അംഗീകരിക്കാനാകാത്തതുമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Countries Seek Concessions on LNG Imports ഹോർമുസ് പ്രതിസന്ധി: എൽഎൻജി ഇറക്കുമതിക്കായി ഇളവുകൾ ആവശ്യപ്പെട്ട് രാജ്യങ്ങൾ
Qatar Drisya Staff Editor — July 24, 2026 · 0 Comment

Countries Seek Concessions on LNG Imports ദോഹ: ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രതിസന്ധിയും കപ്പൽ ഇൻഷുറൻസ് ചെലവിലെ വർധനവും പശ്ചാത്തലമാക്കി, ഖത്തറിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഇറക്കുമതിക്കായി കൂടുതൽ വിലക്കിഴിവും വിതരണ ഉറപ്പുകളും ആവശ്യപ്പെടാൻ ഏഷ്യയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങൾ ഒരുങ്ങുന്നതായി റിപ്പോർട്ട്.
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ-വാതക ഗതാഗതത്തിന് നേരിടുന്ന വെല്ലുവിളികളും കപ്പൽ ഗതാഗതത്തിലെ സുരക്ഷാ ആശങ്കകളും ഗൾഫ് മേഖലയിലെ ഊർജവിതരണത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നാണ് വിപണി വിലയിരുത്തൽ. ഇതോടെ ആഗോള എൽഎൻജി വിപണിയിൽ ഖത്തറിനും യുഎഇയ്ക്കും ഉണ്ടായിരുന്ന ശക്തമായ വിലപേശൽ ശേഷിക്ക് തിരിച്ചടിയേറ്റതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ എൽഎൻജി കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഖത്തറും യുഎഇയും ചേർന്നാണ് നിർവഹിക്കുന്നത്. ഈ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള വിപണിയിലെത്തുന്നത്. അതിനാൽ മേഖലയിൽ രൂപപ്പെട്ട സുരക്ഷാ പ്രതിസന്ധി ഇരു രാജ്യങ്ങളുടെയും കയറ്റുമതിയെ നേരിട്ട് ബാധിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്.
ഇതുവരെ കുറഞ്ഞ ഉൽപ്പാദനച്ചെലവിന്റെ ആനുകൂല്യത്തിൽ മത്സരാധിഷ്ഠിത വിലയിൽ എൽഎൻജി വിതരണം ചെയ്തിരുന്ന ഖത്തറും കൂടുതൽ ഇളവുകളുള്ള കരാറുകൾ നൽകിയിരുന്ന യുഎഇയും പുതിയ കരാറുകളിൽ കൂടുതൽ സമ്മർദം നേരിടേണ്ടിവരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, പുതിയ കരാറുകളിൽ കൂടുതൽ വിലക്കിഴിവ് നൽകാൻ ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
വിലക്കിഴിവിന് പുറമെ, ഭാവിയിൽ വിതരണ തടസ്സമുണ്ടായാൽ പകരം ചരക്ക് ലഭ്യമാക്കുമെന്ന ഉറപ്പും വാങ്ങുന്ന രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കയറ്റുമതി തടസ്സപ്പെട്ടാൽ അമേരിക്കയിലെ ഗോൾഡൻ പാസ് എൽഎൻജി പദ്ധതി ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിൽ നിന്ന് വിതരണം ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ സംഘർഷത്തിന് മുമ്പ് ഖത്തറിലെയും യുഎഇയിലെയും ദീർഘകാല എൽഎൻജി കരാറുകൾ ബ്രെന്റ് ക്രൂഡ് വിലയുടെ 12.6 മുതൽ 12.7 ശതമാനം വരെയുള്ള നിരക്കിലായിരുന്നു. എന്നാൽ അടുത്തിടെ ഒപ്പുവെച്ച ചില കരാറുകളിൽ ഇത് 12.3 ശതമാനത്തിനടുത്ത് എത്തിയതായി വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ വർധിച്ച രാഷ്ട്രീയ-സുരക്ഷാ അനിശ്ചിതത്വം കരാർ വിലകളിലും പ്രതിഫലിക്കാൻ തുടങ്ങിയതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്;ഒരു ചെറിയ പിഴവ് മതി ‘റിജക്റ്റ്’!!!പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC
UAE Nazia Staff Editor — July 24, 2026 · 0 Comment

ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം വിവരങ്ങൾ തന്നെ നൽകണമെന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC). അപ്പോയിന്റ്മെന്റ് സമയത്ത് നൽകുന്ന വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടായാൽ അപേക്ഷ വൈകുന്നതിനോ നിരസിക്കപ്പെടുന്നതിനോ ഇടയാക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇമെയിലും ഫോൺ നമ്പറും: അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന ഇമെയിൽ വിലാസവും കോൺടാക്റ്റ് നമ്പറും അപേക്ഷകന്റെ സ്വന്തമായിരിക്കണം. അപേക്ഷ സെന്ററിൽ സമർപ്പിക്കുന്ന സമയത്ത് ഈ വിവരങ്ങൾ കൃത്യമായി പരിശോധിക്കും.
ഡോക്യുമെന്റ് പരിശോധന: സാധുവായ വിവരങ്ങളോ അനുബന്ധ രേഖകളോ നൽകുന്നതിൽ പരാജയപ്പെട്ടാൽ അപ്പോയിന്റ്മെന്റ് റദ്ദാക്കപ്പെടും.
ബന്ധുക്കൾക്ക് വേണ്ടി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
കുടുംബാംഗങ്ങളോ ബന്ധുക്കളോ ആണ് ഒരാൾക്ക് വേണ്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബന്ധം തെളിയിക്കുന്ന സാധുവായ രേഖകൾ നിർബന്ധമായും ഹാജരാക്കണം. ബുക്കിംഗ് പ്രക്രിയയിൽ നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ സഹായ രേഖകളും കൈവശം കരുതണമെന്ന് പോർട്ടൽ വ്യക്തമാക്കുന്നു.
പുതിയ സംവിധാനം നിലവിൽ വന്നു
ജൂലൈ 22 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്തതിനെ തുടർന്ന് യുഎഇയിലുടനീളമുള്ള 16 കേന്ദ്രങ്ങളിലാണ് പുതിയ ഐസിഎസി (ICAC) നെറ്റ്‌വർക്ക് പ്രവർത്തനം ആരംഭിച്ചത്.
പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി consularsevainuae.com വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. പുതിയ സ്ലോട്ടുകൾ ദിവസവും രാവിലെ 9-നും രാത്രി 9-നും വെബ്‌സൈറ്റിൽ ലഭ്യമാകും.
അതേസമയം, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഷാർജയിലെ പുതിയ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും അപേക്ഷകരുമായി സംസാരിക്കുകയും ചെയ്തു.