Verify UAE Job Offer Letter :യുഎഇയിൽനിന്ന് നിങ്ങൾക്ക് ജോലി ഓഫർ ലെറ്റർ ലഭിച്ചാൽ ഉടൻ ചാടിയിറങ്ങരുത്, അത് വ്യാജമല്ലെന്ന് ഉറപ്പാക്കണം, ഫോൺ വഴി തികച്ചും ലളിതമായി നിങ്ങൾക്ക് അത് ഉറപ്പിക്കാം, എങ്ങെനെയെന്നല്ലേ ?

UAE 888

Verify UAE Job Offer Letter : ദുബായ്: യുഎഇയിൽ ജോലി ലഭിച്ചതായി അറിയിച്ച് ഓഫർ ലെറ്റർ ലഭിച്ചാൽ അത് യഥാർഥമാണോ എന്ന് ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങളും റിക്രൂട്ട്മെന്റ് തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, യുഎഇ സർക്കാർ ഇതിന് ഔദ്യോഗിക പരിശോധനാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ (MOHRE) വഴി ലഭിക്കുന്ന ജോലി ഓഫറുകൾ ഉദ്യോഗാർഥികൾക്ക് എളുപ്പത്തിൽ പരിശോധിക്കാനാകും.

MOHRE വഴി ജോലി ഓഫർ എങ്ങനെ പരിശോധിക്കാം?

യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളിൽ നിന്നുള്ള ജോലി ഓഫർ ലഭിച്ചവർ ആദ്യം MOHREയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. തുടർന്ന് Services വിഭാഗത്തിൽ Verify Contract, Job Offer, അല്ലെങ്കിൽ Employment Contract Verification എന്ന സേവനം തിരഞ്ഞെടുക്കുക. സേവനത്തിന്റെ പേര് സമയാനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകണം. സാധാരണയായി താഴെ പറയുന്ന വിവരങ്ങളാണ് ആവശ്യമായി വരുന്നത്:

  • Job Offer Number അല്ലെങ്കിൽ Transaction Number
  • Passport Number
  • Nationality
  • Date of Birth (ആവശ്യപ്പെട്ടാൽ)

വിവരങ്ങൾ നൽകിയ ശേഷം സമർപ്പിച്ചാൽ, ആ ജോലി ഓഫർ MOHREയുടെ ഔദ്യോഗിക രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.

മൊബൈൽ ആപ്പിലൂടെയും പരിശോധന സാധ്യം

MOHREയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിച്ചും ജോലി ഓഫറിന്റെയോ തൊഴിൽ കരാറിന്റെയോ ആധികാരികത പരിശോധിക്കാം. വെബ്സൈറ്റിൽ ലഭ്യമായ സേവനങ്ങൾ ആപ്പിലൂടെയും ലഭ്യമാണ്.

യുഎഇയിൽ ഉള്ളവർക്ക് സഹായം എങ്ങനെ ലഭിക്കും?

ജോലി ഓഫറുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ യുഎഇയിൽ താമസിക്കുന്നവർക്ക് നേരിട്ട് MOHREയെ ബന്ധപ്പെടാം.

  • MOHRE കസ്റ്റമർ സർവീസ് നമ്പർ: 600 590000
  • അല്ലെങ്കിൽ അടുത്തുള്ള Tasheel സേവന കേന്ദ്രം സന്ദർശിച്ച് സഹായം തേടാം.

യഥാർഥ ജോലി ഓഫറിന്റെ പ്രധാന ലക്ഷണങ്ങൾ

ഒരു ജോലി ഓഫർ യഥാർഥമാണോയെന്ന് തിരിച്ചറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ഓഫർ ലെറ്ററിലെ കമ്പനി പേര് ഔദ്യോഗിക കമ്പനിയുടെ പേരുമായി പൊരുത്തപ്പെടണം.
  • MOHRE റഫറൻസ് നമ്പറോ ട്രാൻസാക്ഷൻ നമ്പറോ ഉണ്ടായിരിക്കണം (ബാധകമായ സാഹചര്യങ്ങളിൽ).
  • റിക്രൂട്ട്മെന്റ് ഫീസ്, വിസ ഫീസ്, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടാൻ പാടില്ല.
  • ശമ്പളം, ജോലി പദവി, ജോലി നിബന്ധനകൾ എന്നിവ മുൻകൂട്ടി അറിയിച്ചതുമായി പൊരുത്തപ്പെടണം.
  • യുഎഇയിലെ മെയിൻലാൻഡ് സ്വകാര്യ കമ്പനികളുടെ ഓഫറുകൾ സാധാരണയായി MOHRE സംവിധാനത്തിലൂടെയായിരിക്കും നൽകുന്നത്.

തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

അടുത്തകാലത്തായി വ്യാജ ഓഫർ ലെറ്ററുകൾ ഉപയോഗിച്ച് നിരവധി തൊഴിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ഓഫർ ലെറ്റർ ലഭിച്ചാൽ ഉടൻ തന്നെ അതിന്റെ ആധികാരികത പരിശോധിക്കണം. പരിചയമില്ലാത്ത വ്യക്തികൾക്കോ ഏജൻസികൾക്കോ പണം നൽകുന്നതും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതും ഒഴിവാക്കണം.

സംശയമുണ്ടെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഔദ്യോഗിക ഇമെയിൽ വിലാസം, MOHRE, അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയിലൂടെ മാത്രം വിവരങ്ങൾ സ്ഥിരീകരിക്കുക.

ഓഫർ ലെറ്റർ പരിശോധിക്കാൻ സഹായം വേണോ?

നിങ്ങൾക്ക് ലഭിച്ച ജോലി ഓഫർ ലെറ്റർ യഥാർഥമാണോയെന്ന് സംശയമുണ്ടെങ്കിൽ, അതിന്റെ പകർപ്പ് (പാസ്‌പോർട്ട് നമ്പർ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ മറച്ചതിന് ശേഷം) പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടാം. രേഖയിലെ വിവരങ്ങൾ വിലയിരുത്തി സംശയാസ്പദമായ കാര്യങ്ങൾ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

ജോലി സ്വീകരിക്കുന്നതിന് മുമ്പ് ഔദ്യോഗിക പരിശോധന നടത്തുന്നത് സുരക്ഷിതമായ തൊഴിൽ ജീവിതത്തിലേക്കുള്ള ആദ്യ ചുവടാണ്.

എല്ലാ കമ്പനികളും MOHREയിൽ രജിസ്റ്റർ ചെയ്യുമോ?

MOHRE പ്രധാനമായും യുഎഇയിലെ സ്വകാര്യ മേഖലാ (Mainland Private Sector) തൊഴിലുടമകളെയാണ് നിയന്ത്രിക്കുന്നത്. എന്നാൽ ചില ഫ്രീ സോൺ കമ്പനികൾ അവരുടെ അതത് ഫ്രീ സോൺ അതോറിറ്റികളുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. അതിനാൽ എല്ലാ ഓഫർ ലെറ്ററുകളും MOHRE സംവിധാനത്തിൽ കാണണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഫ്രീ സോൺ അതോറിറ്റിയുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് ഉചിതം.

ജോലി സ്വീകരിക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ

  • കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.
  • കമ്പനി ലൈസൻസ് നിലവിലുണ്ടോയെന്ന് ഉറപ്പാക്കുക.
  • ഓഫർ ലെറ്ററിലെ വിവരങ്ങൾ ശ്രദ്ധാപൂർവം വായിക്കുക.
  • ശമ്പളം, ജോലി സമയം, ആനുകൂല്യങ്ങൾ എന്നിവ വ്യക്തമായി മനസ്സിലാക്കുക.
  • സംശയമുണ്ടെങ്കിൽ MOHREയെയോ ബന്ധപ്പെട്ട ഫ്രീ സോൺ അതോറിറ്റിയെയോ സമീപിക്കുക.
  • പണം ആവശ്യപ്പെടുന്ന ഓഫറുകൾ സ്വീകരിക്കാതിരിക്കുക.

സുരക്ഷിതമായ തൊഴിൽ തിരഞ്ഞെടുപ്പിന് ഔദ്യോഗിക മാർഗങ്ങൾ മാത്രം

വിദേശത്ത് ജോലി നേടാൻ ശ്രമിക്കുന്നവർ സോഷ്യൽ മീഡിയ പോസ്റ്റുകളെയോ സ്ഥിരീകരിക്കാത്ത റിക്രൂട്ടർമാരെയോ മാത്രം ആശ്രയിക്കാതെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങളും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റും ഉപയോഗിച്ച് ജോലി ഓഫറുകളുടെ ആധികാരികത ഉറപ്പാക്കണമെന്ന് തൊഴിൽ വിദഗ്ധർ നിർദേശിക്കുന്നു.

ജോലി ഓഫർ സ്വീകരിക്കുന്നതിന് മുമ്പുള്ള ചെറിയൊരു പരിശോധന വലിയ സാമ്പത്തിക നഷ്ടവും തൊഴിൽ തട്ടിപ്പുകളും ഒഴിവാക്കാൻ സഹായിക്കും. സംശയകരമായ തൊഴിൽ വാഗ്ദാനങ്ങൾ ലഭിച്ചാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമായ വഴി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മദ്യപിച്ച് വാ​ഹനം ഓടിക്കറുണ്ടോ… ? എന്നാൽ ദുബൈയിൽ നിങ്ങളെ കാത്തിരിക്കുന്നത്…. ഡ്രൈവിങിനോട് തന്നെ നിങ്ങൾക്ക് ബൈ പറയേണ്ടി വരും

UAE Greeshma Staff Editor — July 17, 2026 · 0 Comment

UAE SAV

UAE Drunk Driving Law 2026 : ദുബായ്: യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പുതിയ ട്രാഫിക് നിയമം. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന 2024-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 14 പ്രകാരം നിയമലംഘകർക്കെതിരെ വൻ പിഴ, ജയിൽ ശിക്ഷ, ലൈസൻസ് സസ്‌പെൻഷൻ, ലൈസൻസ് റദ്ദാക്കൽ എന്നിവ വരെ ലഭിക്കും.മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും തടവും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.

ഡ്രൈവിംഗ് ലൈസൻസിനും കർശന നടപടികളുണ്ട്. ആദ്യ കുറ്റത്തിന് കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. രണ്ടാമത്തെ കുറ്റത്തിന് ആറുമാസത്തേക്കും, മൂന്നാം തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് പൂർണമായും റദ്ദാക്കും.മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നവർക്ക് 30,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. ആദ്യ കുറ്റത്തിന് ആറുമാസം, രണ്ടാമത്തെ കുറ്റത്തിന് ഒരു വർഷം ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.

സസ്‌പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 10,000 ദിർഹം പിഴയും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.

മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളുടെ മരണത്തിന് കാരണമായാൽ കുറഞ്ഞത് 100,000 ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും ലഭിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പുതിയ നിയമം കർശനമായി നടപ്പാക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.

വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല’; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ തള്ളി ദുബായ് മീഡിയ ഓഫീസ്

UAE Greeshma Staff Editor — July 17, 2026 · 0 Comment

DHUBI

ദുബായ്: ദുബായിൽ സ്ഫോടനം ഉണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് തള്ളി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വിവരം ശരിയല്ലെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.

ദുബായിലെ ഡൗൺടൗൺ മേഖലയിൽ സ്ഫോടനം ഉണ്ടായെന്നും സ്ഫോടന ശബ്ദം കേട്ടെന്നുമായിരുന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഈ വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് ആശങ്ക ഉയർന്നിരുന്നു.

എന്നാൽ, അത്തരത്തിൽ ഒരു സ്ഫോടനവും നടന്നിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മാധ്യമങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, കഴിഞ്ഞ 67 ദിവസമായി യുഎഇയിൽ വ്യോമഭീഷണി ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഏറ്റവും ഒടുവിൽ ഈ വർഷം മേയ് 10-നാണ് രണ്ട് ഡ്രോണുകളെ സുരക്ഷാസേന ലക്ഷ്യമിട്ടത്. നിലവിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വസിക്കേണ്ടതെന്നും അധികൃതർ ആവർത്തിച്ചു.

ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; എമിറേറ്റ്‌സ് വിമാന ടിക്കറ്റ് തുക തവണകളായി അടയ്ക്കാം

UAE Drisya Staff Editor — July 17, 2026 · 0 Comment

EMRITES

Indian Travellers Can Now Pay Emirates Airfares in Easy Installments ദുബൈ: ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ ഇഎംഐ പ്ലാനുകളുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്. ഇനിമുതൽ ടിക്കറ്റ് തുക മുഴുവൻ ഒറ്റത്തവണയായി നൽകുന്നതിന് പകരം, പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് ഈ പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.

ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസവും സൗകര്യവും നൽകുന്നതാണ് എമിറേറ്റ്‌സിന്റെ പുതിയ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാൻ. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ emirates.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ രീതിയിൽ തവണകളുടെ കാലാവധി നിശ്ചയിക്കാം. 3 മാസം മുതൽ 36 മാസം വരെയുള്ള ലളിതമായ പ്രതിമാസ തവണകളായി ടിക്കറ്റ് തുക അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

എങ്ങനെ ഉപയോഗിക്കാം?

ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് emirates.com വെബ്‌സൈറ്റിൽ ഈ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർ.ബി.എൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ്​ ഈ പദ്ധതിയിൽ പങ്കാളികളായിട്ടുള്ള പ്രമുഖ ബാങ്കുകൾ.

‘ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഫ്ലെക്സിബിൾ പേയ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് കൂടുതൽ ആളുകൾക്ക് ആഗോള യാത്രകൾ സാധ്യമാക്കും. ഇന്ത്യയിലെ യാത്രക്കാർക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള പേയ്‌മെന്റ് പ്ലാനുകളും ബാങ്കുകളും തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും’ -എമിറേറ്റ്സ് ഇന്ത്യ ആൻഡ്​ നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു. പുതിയ സംവിധാനം വലിയ മാറ്റത്തിന് വഴിവെക്കുമെന്നും, ബജറ്റിന് അനുസൃതമായ മാസത്തവണകളിലൂടെ ആളുകൾക്ക് ഏറെ നാളായി കാത്തിരുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യാനും യാത്രകൾ കൂടുതൽ മികച്ചതാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിൽ നിന്ന് യാത്ര ചെയ്യുകയാണോ? വിമാന സർവീസുകളിൽ മാറ്റങ്ങൾ; നിരവധി എയർലൈൻസുകൾ നിയന്ത്രണങ്ങൾ നീട്ടി

UAE Nazia Staff Editor — July 17, 2026 · 0 Comment

487907

ദുബൈ: യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി വിവിധ അന്താരാഷ്ട്ര, ഗൾഫ് എയർലൈൻസുകൾ വിമാന സർവീസുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം പൂർണമായി സാധാരണ നിലയിലായിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ചില റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പുതിയ ആരോഗ്യ പ്രഖ്യാപന നടപടിയും നിർബന്ധമാക്കി.

സിംഗപ്പൂർ എയർലൈൻസ് സിംഗപ്പൂർ-ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായി അറിയിച്ചു. യാത്ര റദ്ദായവർക്ക് പൂർണ റീഫണ്ടോ യാത്ര മാറ്റിവെക്കാനുള്ള സൗകര്യമോ ലഭിക്കും. ബ്രിട്ടീഷ് എയർവേയ്സ് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള യാത്രക്കാർക്കുള്ള ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഇളവുകൾ ഒക്ടോബർ 31 വരെ നീട്ടി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് എയർ സുവിധ നിർബന്ധം

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ യാത്രയ്ക്ക് മുമ്പ് നിർബന്ധമായും Air Suvidha 2.0 ഡിജിറ്റൽ ഹെൽത്ത് ഡിക്ലറേഷൻ സമർപ്പിക്കണം. കൊങ്കോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള (ബുണ്ടിബുഗ്യോ) വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി.

യാത്രയ്ക്ക് 24 മണിക്കൂർ മുമ്പുവരെ ഓൺലൈനായി ഫോം പൂരിപ്പിക്കാം. ഇന്ത്യയിലെത്തിയ ശേഷം ഡൗൺലോഡ് ചെയ്ത ഡിക്ലറേഷൻ കാണിച്ചാൽ മതി; പ്രത്യേക പേപ്പർ ഫോം ആവശ്യമില്ല.

സൗദി സർവീസുകളിൽ ഭാഗിക നിയന്ത്രണം

മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലാകുകയാണ്. എന്നിരുന്നാലും ചില ഫ്ലൈ ദുബൈ, ഖത്തർ എയർ വെയസ്, സൗദിയ സർവീസുകൾ ഇപ്പോഴും റദ്ദാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

യുഎഇ എയർലൈൻസുകളുടെ സ്ഥിതി

എമിറേറ്റ്സ് നിലവിൽ വലിയ തോതിലുള്ള റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്താനും ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കാനും കമ്പനി നിർദേശിച്ചു.

ഇത്തിഹാദ് എയർവേയ്സിന്റെ അബുദാബി-ബഹ്റൈൻ സർവീസ് ബഹ്റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ തിരികെ അബുദാബിയിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് അന്നത്തെ ബഹ്റൈൻ സർവീസുകൾ റദ്ദാക്കി. മനില സർവീസുകളിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് വൈകലും റിപ്പോർട്ട് ചെയ്തു.

എയർ അറേബ്യ ഷാർജയിൽ നിന്ന് റോം, ലണ്ടൻ ഗാറ്റ്‌വിക്ക് എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്.

മറ്റ് അന്താരാഷ്ട്ര എയർലൈൻസുകൾ

എയർ കാനഡ ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ചിട്ടുണ്ട്. ലുഫ്താൻസ ഗ്രൂപ്പ് ദുബൈയിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ 13 വരെയും മറ്റ് ചില പശ്ചിമേഷ്യൻ റൂട്ടുകൾ ഒക്ടോബർ 24 വരെയും നിർത്തിവെച്ചു.

കെഎൽഎം ദുബൈ, റിയാദ്, ദമ്മാം സർവീസുകൾ ഓഗസ്റ്റ് 23 വരെ റദ്ദാക്കി. കാഥേ പസഫിക് ദുബൈ, റിയാദ് സർവീസുകൾ ഓഗസ്റ്റ് 31 വരെയും ഫിലിപ്പൈൻ എയർലൈൻസ് ദുബൈ സർവീസുകൾ ഒക്ടോബർ 2 വരെയും നിർത്തിവെച്ചിട്ടുണ്ട്.

ഇൻഡിഗോ ഗൾഫ് സർവീസുകൾ തുടരുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിലവിൽ സർവീസുകൾ സാധാരണപോലെ തുടരുന്നുണ്ടെങ്കിലും വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ചില യാത്രകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൻ ബോട്ട് ദുരന്തം; 500 പേർ മരിച്ചു!

Latest July 17, 2026

487613
Oplus_16908288

ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങിയതായി റിപ്പോർട്ട്. 500ലേറെ പേർ മരിച്ചിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ട്. ബംഗ്ലാദേശ് ക്യാമ്പുകളിൽ നിന്ന് സുരക്ഷിത ജീവിതം തേടി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയും മോശം കാലാവസ്ഥയും ദുരന്തത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ യുഎൻ ഏജൻസികൾ അതീവ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബംബർ ബംബർ ബംബർ!!!! അടിച്ചു ഇന്ത്യൻ പ്രവാസിക്ക് കോടികളുടെ ബംമ്പർ!!എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ ‘മില്യനയറായി’ പ്രവാസി യുവതി

UAE July 17, 2026

Dubai Duty Free
Dubai Duty Free

ദുബായ്∙ കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ച ഇന്ത്യൻ വ്യവസായിക്ക് ഒടുവിൽ കാത്തിരുന്ന ആ വൻ സമ്മാനം തേടിയെത്തി. ഷാർജയിൽ ലൈറ്റ് ഫിറ്റിങ്സ് ബിസിനസ് നടത്തുന്ന മുഹമ്മദ് അയ്യൂബുദ്ദീൻ (45) ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലൂടെ 9 കോടിയിലേറെ രൂപ(ഒരു ദശലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് സമ്മാനം ലഭിക്കുമെന്നൊരു ശക്തമായ തോന്നൽ മനസ്സിലുണ്ടായിരുന്നതായി അയ്യൂബുദ്ദീൻ പറഞ്ഞു. ഈ നേട്ടത്തോടെ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ സമ്മാനം നേടുന്ന 280-ാമത്തെ ഇന്ത്യൻ പൗരനായി ഇദ്ദേഹം മാറി. ഇതേ നറുക്കെടുപ്പിൽത്തന്നെയാണ് ആദ്യമായി ടിക്കറ്റെടുത്ത പ്രവാസി വനിതയും ഭാഗ്യം കൈവരിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *