
അബുദബി: മുൻ സഹപ്രവർത്തകയ്ക്ക് വാട്ട്സ്ആപ്പ് വോയ്സിൽ അധിക്ഷേപ സന്ദേശം അയച്ച സ്ത്രീക്ക് 30,000 ദിർഹം പിഴ ചുമത്തി അബുദബി ക്രിമിനൽ കോടതി. ഇതിന് പുറമെ പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ യുഎഇ സൈബർ കുറ്റകൃത്യ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധി.
കേസ് ഡാറ്റ പ്രകാരം മറുപടി ലഭിക്കാത്ത ഒരു ഫോൺ കോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരി തന്റെ ഫോൺ കോളുകൾ ആവർത്തിച്ച് അവഗണിച്ചതിൽ പ്രകോപിതയായ പ്രതി, കടുത്ത അധിക്ഷേപങ്ങളും അശ്ലീല വാക്കുകളും നിറഞ്ഞ ഒരു വോയ്സ് സന്ദേശം വാട്ട്സ്ആപ്പിൽ അയക്കുകയായിരുന്നു.
തന്റെ ദേഷ്യം പ്രകടിപ്പിക്കാൻ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഒരു ഓഡിയോ സന്ദേശമാണ് അയച്ചതെന്നും സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കായതിനാൽ അപമാനിക്കാൻ ദുരുദ്ദേശ്യമില്ലായിരുന്നു എന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ ഓഡിയോ നോട്ട് കേസിൽ നിഷേധിക്കാനാവാത്ത പ്രധാന ഭൗതിക തെളിവായി മാറുകയായിരുന്നു
വ്യക്തിബന്ധങ്ങൾ നിയമത്തിന് മുന്നിൽ ഒഴികഴിവല്ല
മുൻകാല സൗഹൃദത്തിന്റെ ചരിത്രമുണ്ടെങ്കിലും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വ്യക്തമായ തെറിവിളികളും അപമാനങ്ങളും രേഖപ്പെടുത്തുമ്പോൾ നിയമത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഒരു പ്രകോപനത്തിന്റെ പേരിൽ പ്രതിക്ക് കടുത്ത നിയമനടപടികളും സാമ്പത്തിക ബാധ്യതയുമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
മെസേജിംഗ് ആപ്പുകൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ ആശയവിനിമയം നടത്തുമ്പോൾ പൂർണ്ണമായ മാന്യത പുലർത്തണമെന്ന് അധികൃതർ താമസക്കാരോട് കർശനമായി ആവശ്യപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ചെറിയ പിഴവുകൾ പോലും വലിയ നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം.
വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസിക്ക് അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ
ദുബൈ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിപ്പ് കേസ് പ്രതിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈയിലേക്ക് പോകാൻ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ (NAIA) എത്തിയ 41 കാരിയായ യാത്രക്കാരിയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയിൽ കുടുങ്ങിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നിയമവിരുദ്ധ റിക്രൂട്ട്മെന്റ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായി ഫിലിപ്പീൻസ് നാഷണൽ പൊലിസ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (PNP AVSEGROUP) വ്യക്തമാക്കി.
ജൂലൈ 5-നായിരുന്നു സംഭവം. മനില വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഇമിഗ്രേഷൻ സ്ക്രീനിംഗിനായി എത്തിയ യാത്രക്കാരിയുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ഉള്ളതായി ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ഇവരെ ഉടൻ തന്നെ തടഞ്ഞുവെക്കുകയായിരുന്നു.
എയർപോർട്ട് പൊലിസ് വിവരം കൈമാറിയതിനെ തുടർന്ന്, മനില പോലീസ് ഡിസ്ട്രിക്റ്റ് (MPD) വാറണ്ട് വിഭാഗം വിമാനത്താവളത്തിലെത്തി ഔദ്യോഗികമായി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വൻതോതിലുള്ളതും സിൻഡിക്കേറ്റഡ് സ്വഭാവമുള്ളതുമായ നിയമവിരുദ്ധ റിക്രൂട്ട്മെന്റ് നടത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫിലിപ്പീൻസിലെ ‘മൈഗ്രന്റ് വർക്കേഴ്സ് ആൻഡ് ഓവർസീസ് ഫിലിപ്പിനോസ് ആക്ട്’ പ്രകാരം ഈ കുറ്റത്തിന് ജാമ്യം അനുവദനീയമല്ല. കൂടാതെ, 2012 ലെ സൈബർ കുറ്റകൃത്യങ്ങൾ തടയൽ നിയമവുമായി ബന്ധപ്പെടുത്തി രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് (എസ്റ്റഫ) കേസും ഇവർക്കെതിരെയുണ്ട്.
നിയമനടപടികൾ പുരോഗമിക്കുന്നു
തുടർ നിയമനടപടികൾക്കായി പ്രതിയെ മനില പോലീസ് ഡിസ്ട്രിക്റ്റിന്റെ (MPD) കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ പോകുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് പൊലിസ് ബ്രിഗേഡിയർ ജനറൽ ഡയോണിസിയോ ബാർട്ടലോം ജൂനിയർ അറിയിച്ചു.