
ദുബൈ: ജീവനക്കാരുടെ രേഖാമൂലമുള്ള വ്യക്തമായ സമ്മതമില്ലാതെ തൊഴില്‍ കരാറിലെ ശമ്പളം, തസ്തിക, ജോലി സ്വഭാവം തുടങ്ങിയ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തൊഴിലുടമകള്‍ക്ക് കഴിയില്ലെന്ന് യുഎഇ മാനവവിഭവശേഷിഎമിറേറ്റൈസേഷന് മന്ത്രാലയം വ്യക്തമാക്കി.
ഫെഡറല്‍ ഡിക്രിലോ നമ്പര്‍ 33/2021 പ്രകാരമാണ് തൊഴില്‍ കരാറുകളിലെ ഭേദഗതികള്‍ നിയന്ത്രിക്കപ്പെടുന്നതെന്നും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഔദ്യോഗിക അനുമതി നിര്‍ബന്ധം
തൊഴില്‍ കരാറില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്പ് വഴി ‘Modification of Work Permits / Employment Cotnracts’ സേവനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം.
കരാറിലെ എല്ലാ ഭേദഗതികളും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ സമര്‍പ്പിക്കാവൂ. മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും രേഖപ്പെടുത്തലും ഇല്ലാത്ത ഭേദഗതികള്‍ക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.
ജീവനക്കാരുടെ അവകാശം കുറയ്ക്കുന്ന വ്യവസ്ഥകള്‍ അസാധു
ജീവനക്കാരന് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ കുറയ്ക്കുന്ന ഏതൊരു വ്യവസ്ഥയോ കരാറോ അസാധുവായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ജീവനക്കാരന് കൂടുതല്‍ അനുകൂലമായ ആനുകൂല്യങ്ങളോ മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകളോ നല്കുന്ന ഭേദഗതികള്‍ക്ക് നിയമം അനുവദിക്കുന്ന ഇളവുകള്‍ ബാധകമായിരിക്കും.
തൊഴില്‍ കരാറുകളില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ ഒഴിവാക്കുകയും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ നിര്‍ദേശം വീണ്ടും ഓര്‍മിപ്പിച്ചത്.
യുഎഇയിൽ ഒരു വർഷം കൊണ്ട് ഇത്രയും മാറ്റമോ? പ്രവാസികളെയും ബാധിക്കുന്ന കണക്കുകൾ പുറത്ത്
UAE July 8, 2026

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധിപേർ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യമാണ് യുഎഇ. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ജീവിതരീതി, സുരക്ഷ, ഉയർന്ന ശമ്പളം എന്നീ കാരണങ്ങളാണ് യുഎഇയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. എന്നാൽ, ഈ പ്രതീക്ഷകൾക്കെല്ലാം തിരിച്ചടിയായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ തൊഴിലവസരങ്ങൾ കുറയുന്നതായാണ് പുതിയ റിപ്പോർട്ട്. ഗൾഫ് മേഖലയിൽ തൊഴിൽ തേടുന്നവർക്കും നിലവിൽ യുഎഇയിലുള്ള പ്രവാസികൾക്കും ആശങ്കയുയർത്തുന്നതാണ് ഈ വിവരം. ഗൾഫ് രാജ്യങ്ങളിൽ തൊഴിലന്വേഷകരെ സഹായിക്കുന്ന നൗക്കരി ഗൾഫ് എന്ന വെബ്സൈറ്റിന്റെ നിയമന സൂചിക കണക്കുകളിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.
2026 ഏപ്രിൽ – മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2026 ഏപ്രിൽ – മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിമാസം 11,000 മുതൽ 20,000 ദിർഹം (അഞ്ച് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളുടെ നിയമനത്തിൽ 22 ശതമാനം ഇടിവുണ്ടായി. 21,000 മുതൽ 40,000 ദിർഹം (പത്ത് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളിൽ 19 ശതമാനം ഇടിവുണ്ടായി. 41,000 മുതൽ 80,000 ദിർഹം (20 ലക്ഷത്തിലധികം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിൽ വെറും 11 ശതമാനം ഇടിവുണ്ടായി. പ്രതിമാസം 1,50,000 ദിർഹത്തിൽ (ഏകദേശം 39 ലക്ഷം രൂപ) കൂടുതൽ ശമ്പളമുള്ള ജോലികളെ ഇത് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായി. യാത്ര, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളെ ഇത് വലിയ രീതിയിൽ തന്നെ ബാധിച്ചു. ഇതിനാൽത്തന്നെ സ്വകാര്യമേഖലയിൽ നിയമനം വെട്ടിക്കുറയ്ക്കുകയും ചെയ്തു