യുഎഇയിൽ ഒരു വർഷം കൊണ്ട് ഇത്രയും മാറ്റമോ? പ്രവാസികളെയും ബാധിക്കുന്ന കണക്കുകൾ പുറത്ത്

470422

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധിപേർ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യമാണ് യുഎഇ. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ജീവിതരീതി, സുരക്ഷ, ഉയർന്ന ശമ്പളം എന്നീ കാരണങ്ങളാണ് യുഎഇയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. എന്നാൽ, ഈ പ്രതീക്ഷകൾക്കെല്ലാം തിരിച്ചടിയായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ തൊഴിലവസരങ്ങൾ കുറയുന്നതായാണ് പുതിയ റിപ്പോർട്ട്. ഗൾഫ് മേഖലയിൽ തൊഴിൽ തേടുന്നവർക്കും നിലവിൽ യുഎഇയിലുള്ള പ്രവാസികൾക്കും ആശങ്കയുയർത്തുന്നതാണ് ഈ വിവരം. ഗൾഫ് രാജ്യങ്ങളിൽ തൊഴിലന്വേഷകരെ സഹായിക്കുന്ന നൗക്കരി ഗൾഫ് എന്ന വെബ്‌സൈറ്റിന്റെ നിയമന സൂചിക കണക്കുകളിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

2026 ഏപ്രിൽ – മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘ‌ർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2026 ഏപ്രിൽ – മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘ‌ർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രതിമാസം 11,000 മുതൽ 20,000 ദിർഹം (അഞ്ച് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളുടെ നിയമനത്തിൽ 22 ശതമാനം ഇടിവുണ്ടായി. 21,000 മുതൽ 40,000 ദിർഹം (പത്ത് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളിൽ 19 ശതമാനം ഇടിവുണ്ടായി. 41,000 മുതൽ 80,000 ദിർഹം (20 ലക്ഷത്തിലധികം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിൽ വെറും 11 ശതമാനം ഇടിവുണ്ടായി. പ്രതിമാസം 1,50,000 ദിർഹത്തിൽ (ഏകദേശം 39 ലക്ഷം രൂപ) കൂടുതൽ ശമ്പളമുള്ള ജോലികളെ ഇത് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായി. യാത്ര, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളെ ഇത് വലിയ രീതിയിൽ തന്നെ ബാധിച്ചു. ഇതിനാൽത്തന്നെ സ്വകാര്യമേഖലയിൽ നിയമനം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌‌തു

ഒരു ലിങ്ക് തുറന്നാൽ മതി… ബാങ്ക് അക്കൗണ്ട് കാലി:പുതിയ ഓൺലൈൻ തട്ടിപ്പിന്റെ സൂത്രം ഇതാണ്!ജാഗ്രതൈ

UAE July 8, 2026

470462

ദുബായ്∙ ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാൻ ‘ഉപഭോക്തൃ സംരക്ഷണം’ (കൺസ്യൂമർ പ്രൊട്ടക്ഷൻ) എന്ന പേരിൽ വ്യാജ ലിങ്കുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം സംശയാസ്പദമായ ലിങ്കുകൾ തുറക്കുകയോ അപരിചിതമായ സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പരാതികൾ സമർപ്പിക്കുന്നതിനായി ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ ചാനലുകൾ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ഓർമിപ്പിച്ചു. ബാങ്കിങ് വിവരങ്ങൾ ഒരു കാരണവശാലും അനധികൃത വ്യക്തികളുമായി പങ്കുവയ്ക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

പരാതികൾ സമർപ്പിക്കുന്നതിനായി ഉപഭോക്താക്കൾ ഇന്റർനെറ്റിൽ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ തിരയുമ്പോഴാണ് ഈ ചതിക്കുഴിയുടെ തുടക്കം. ഔദ്യോഗിക പ്ലാറ്റ്‌ഫോമിന് പകരം വ്യാജ വെബ്‌സൈറ്റുകളിലേക്ക് എത്തുന്ന ഉപഭോക്താക്കളോട് പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, പരാതിയുടെ വിഷയം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നു. തുടർന്ന് ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന തട്ടിപ്പുകാർ ഇരകളെ ഫോണിൽ ബന്ധപ്പെടുകയും, വെബ്‌സൈറ്റിൽ നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞു കേൾപ്പിച്ച് അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group