Etihad Rail Passenger Fines സീറ്റിൽ കാലുവെച്ചാലും പിഴ! യുഎഇ ഇത്തിഹാദ് റെയിലിൽ യാത്രാ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുതേ, അല്ലെൽ കനത്ത പിഴ ലഭിക്കും

ETHIHAD

Etihad Rail Passenger Fines അബുദാബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്കും റെയിൽവേ സ്റ്റേഷനുകളിലെ സന്ദർശകർക്കുമായി പുതിയ നിയമങ്ങളും കർശന പിഴയും പ്രഖ്യാപിച്ചു. യാത്രയ്ക്കിടയിലോ സ്റ്റേഷനുകളിലോ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലോ നിയമലംഘനം നടത്തുന്നവർക്ക് 100 മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

നിയമലംഘനം കണ്ടെത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കും അധികൃതർക്ക് പിഴ ചുമത്താൻ അധികാരമുണ്ട്. പിഴ അടച്ചാലും ഗുരുതരമായ കേസുകളിൽ നിയമനടപടികളും കോടതിവഴിയുള്ള നടപടികളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

200 ദിർഹം പിഴ ലഭിക്കുന്ന ലംഘനങ്ങൾ

  • സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക.
  • മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുക.
  • ട്രെയിനിലോ സ്റ്റേഷനിലോ മാലിന്യം വലിച്ചെറിയുക.
  • സീറ്റിൽ കാലുകൾ വയ്ക്കുക.
  • റിസർവ് ചെയ്ത സീറ്റിൽ അനുമതിയില്ലാതെ ഇരിക്കുക.
  • ശരിയായ യാത്രാനിരക്ക് അടയ്ക്കാതിരിക്കുക.
  • അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക.
  • മദ്യലഹരിയിൽ യാത്ര ചെയ്യുകയോ നിരോധിത സ്ഥലങ്ങളിൽ മദ്യം കൈവശം വയ്ക്കുകയോ ചെയ്യുക.

500 ദിർഹം പിഴ ലഭിക്കുന്ന ലംഘനങ്ങൾ

  • ട്രെയിനിലോ സ്റ്റേഷനിലോ പുകവലിക്കുക അല്ലെങ്കിൽ ഇ-സിഗരറ്റ് ഉപയോഗിക്കുക.
  • മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറുക.
  • ട്രെയിൻ വാതിലുകൾ തുറക്കാനോ അടയുന്നത് തടയാനോ ശ്രമിക്കുക.
  • അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഫോട്ടോ അല്ലെങ്കിൽ വീഡിയോ ചിത്രീകരണം നടത്തുക.
  • ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുമ്പ് കയറുകയോ ഇറങ്ങുകയോ ചെയ്യുക.

5,000 ദിർഹം പിഴ ലഭിക്കുന്ന ലംഘനങ്ങൾ

  • എമർജൻസി ബ്രേക്ക്, അലാറം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുക.
  • ട്രെയിനിലേക്കോ സ്റ്റേഷനിലേക്കോ വസ്തുക്കൾ എറിയുക.
  • അനുമതിയില്ലാതെ റെയിൽപാളത്തിലോ നിയന്ത്രിത മേഖലകളിലോ പ്രവേശിക്കുക.
  • ട്രെയിനുകൾക്കും സ്റ്റേഷൻ സ്വത്തുക്കൾക്കും നാശനഷ്ടം വരുത്തുക.

ലംഘനത്തിന്റെ സ്വഭാവവും ഗുരുതരത്വവും അനുസരിച്ച് 100 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്താനാകുമെന്നും ഇത്തിഹാദ് റെയിൽ അറിയിച്ചു.

യാത്രക്കാർ പാലിക്കേണ്ട പ്രധാന നിർദേശങ്ങൾ

  • ട്രെയിനിൽ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, മയക്കുമരുന്ന്, അപകടകാരികളായ വസ്തുക്കൾ എന്നിവ കൊണ്ടുപോകാൻ പാടില്ല.
  • മദ്യപാനവും പുകവലിയും ഇ-സിഗരറ്റ് ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
  • വലിയ ബാഗുകൾ, സൈക്കിളുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവ അനുവദിക്കില്ല.
  • ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെങ്കിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ശക്തമായ മണമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.

കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും യാത്ര

ഒരു മുതിർന്നയാളുടെ മടിയിൽ ഇരിക്കുന്ന ഒരു ശിശുവിന് സൗജന്യ യാത്ര അനുവദിക്കും. 14 വയസ്സിൽ താഴെയുള്ള കുട്ടികൾ നിർബന്ധമായും ഒരു മുതിർന്നയാളുടെ കൂടെയായിരിക്കണം യാത്ര ചെയ്യേണ്ടത്.

നിശ്ചിത വലുപ്പത്തിലുള്ള ക്യാരിയറിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനും അനുമതിയുണ്ട്. യാത്ര മുഴുവൻ മൃഗങ്ങൾ ക്യാരിയറിനുള്ളിൽ തന്നെ തുടരണം.

ടിക്കറ്റ് ബുക്കിംഗും ബോർഡിംഗും

യാത്രക്കാർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് രണ്ട് മിനിറ്റ് മുമ്പ് സ്റ്റേഷനിലെ ടിക്കറ്റ് ഗേറ്റുകൾ അടയ്ക്കും. അതിനാൽ യാത്രക്കാർ നേരത്തെ സ്റ്റേഷനിലെത്തണമെന്നും ഇത്തിഹാദ് റെയിൽ അറിയിച്ചു.

പ്രവാസികൾക്ക് വമ്പൻ ഓഫർ; വിമാന ടിക്കറ്റ് നിരക്കുകളിൽ 15% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് 

UAE Nazia Staff Editor — July 5, 2026 · 0 Comment

465623

ദുബൈ: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലേക്കും യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് സുവർണ്ണാവസരം. എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഏറ്റവും പുതിയ ‘എക്സ്പ്ലോർ മോർ’ അന്താരാഷ്ട്ര വിമാന യാത്രാ സെയിൽ പ്രഖ്യാപിച്ചു. പ്രമുഖ ഇന്റർനാഷണൽ ഫ്ലൈറ്റുകളുടെ ലൈറ്റ്, വാല്യു നിരക്കുകളിൽ 15 ശതമാനം വരെ കിഴിവാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. (air india express offer)

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ജൂലൈ 5 മുതൽ ജൂലൈ 9 വരെ മാത്രമായിരിക്കും ഈ പ്രത്യേക ബുക്കിംഗ് വിൻഡോ ലഭ്യമാകുക. ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി പ്രമോഷണൽ നിരക്കുകൾ ഉപയോഗപ്പെടുത്താം.

യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

സൗജന്യ തീയതി മാറ്റം: ഓഫർ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ യാത്രാ പ്ലാനുകളിൽ പിന്നീട് മാറ്റമുണ്ടായാൽ, ഒരു തവണ തീയതി സൗജന്യമായി മാറ്റി നൽകും.

സീറോ കോൺവീനിയൻസ് ഫീ: എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നേരിട്ട് നടത്തുന്ന ബുക്കിംഗുകൾക്ക് അനാവശ്യ സൗകര്യ ഫീസുകൾ ഈടാക്കില്ല.

അധിക ഡിസ്കൗണ്ടുകൾ: ടാറ്റ ന്യൂപാസ് (Tata NeuPass) വഴി ബുക്ക് ചെയ്യുന്നവർക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ 500 രൂപ വരെ അധിക കിഴിവും 8% വരെ ന്യൂകോയിനുകളും (NeuCoins) സ്വന്തമാക്കാം.

ഉത്സവ സീസണുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാം

യാത്രാ കാലാവധി 2027 മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്നതിനാൽ യുഎഇയിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വലിയ ഇന്ത്യൻ സമൂഹത്തിന് ഈ ഓഫർ വലിയ ആശ്വാസമാകും. വരാനിരിക്കുന്ന ഓണം, ദീപാവലി, ക്രിസ്മസ്, പുതുവത്സര അവധിക്കാലം, സ്കൂൾ അവധികൾ എന്നിവ ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപേ കുറഞ്ഞ നിരക്കിൽ സീറ്റുകൾ ഉറപ്പാക്കാൻ ഇതോടെ സാധിക്കും.

യുഎഇ, സഊദി, ഒമാൻ, ഖത്തർ ഉൾപ്പെടെ ഗൾഫ് മേഖലയിലെ 13 ഇടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച നവി മുംബൈ–അബുദബി, ഗുവാഹത്തി–അബുദബി, ഗുവാഹത്തി–ദുബൈ എന്നീ പുതിയ റൂട്ടുകളിലെ സർവീസുകൾ വിപുലീകരിക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്.

യുഎഇ വീസ നിയമത്തിൽ വൻ മാറ്റങ്ങൾ; പ്രവാസികൾക്കും സന്ദർശകർക്കും നിർണായകം, അറിയാം പ്രധാന പരിഷ്കാരങ്ങൾ

UAE July 5, 2026

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

അബുദാബി∙ യുഎഇ 2026-ൽ നടപ്പിലാക്കിയിരിക്കുന്നത് പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമായ ഒട്ടേറെ വീസാ പരിഷ്കാരങ്ങൾ. ഓൺ അറൈവൽ വീസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത് മുതൽ ടൂറിസ്റ്റ് വീസകൾ അതിവേഗം ലഭ്യമാക്കുന്നത് വരെയുള്ള പ്രധാന മാറ്റങ്ങൾ അറിയാം:

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

∙ ഓൺ അറൈവൽ വിസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 14 ദിവസത്തെയും 60 ദിവസത്തെയും യുഎഇ എൻട്രി വിസയ്ക്കുള്ള അർഹത ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വ്യാപിപ്പിച്ചു. മുൻപ് പ്രത്യേക നിബന്ധനകളോടെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി മുതൽ ഇന്തോനീഷ്യ, വിയറ്റ്നാം, തായ് ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ലഭിക്കും. കൂടാതെ, അപേക്ഷകർക്ക് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറമെ സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസി ഉണ്ടെങ്കിലും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും

∙ 48 മണിക്കൂറിനുള്ളിൽ ദുബായ് ടൂറിസ്റ്റ് വീസ
ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇനി മുതൽ 48 മണിക്കൂറിനുള്ളിൽ അനുവദിക്കും. അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയോ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വഴിയോ അപേക്ഷിക്കുന്നവർക്കാണ് 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള ഈ വീസകൾ അതിവേഗം ലഭ്യമാകുക.

പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള രണ്ട് വർഷത്തെ വീസ നിയമം പരിഷ്കരിച്ചു
റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് രണ്ട് വർഷത്തെ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ദുബായ് അധികൃതർ മാറ്റം വരുത്തി. മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യം എന്ന നിബന്ധന വ്യക്തിഗത നിക്ഷേപകർക്ക് ഒഴിവാക്കി. എന്നാൽ അപേക്ഷകൻ വസ്തുവിന്റെ പൂർണ ഉടമയായിരിക്കണം. അതേസമയം, ഒന്നിലേറെ ആളുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവാണെങ്കിൽ, വീസയ്ക്ക് അർഹത നേടാൻ ഓരോ നിക്ഷേപകന്റെയും വിഹിതത്തിന് കുറഞ്ഞത് 4,00,000 ദിർഹം മൂല്യമുണ്ടായിരിക്കണം.

ഓവർസ്റ്റേ പിഴ ഒഴിവാക്കിയവർക്ക് താൽക്കാലിക ഇളവ്
വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കാരണം വീസ കാലാവധി കഴിഞ്ഞിട്ടും പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചിരുന്ന സന്ദർശകർക്ക് ഐസിപി 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. അടിയന്തര സാഹചര്യങ്ങൾ മാറിയതിനാൽ, ഇളവ് ലഭിച്ചവർ ജൂലൈ 9-നകം വീസ നിയമവിധേയമാക്കുകയോ യുഎഇ വിട്ടുപോവുകയോ ചെയ്യണം.

സ്മാർട്ട് മെഡിക്കൽ വീസ വരുന്നു
ദുബായിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രാജ്യാന്തര രോഗികൾക്കായി ‘സ്മാർട്ട് മെഡിക്കൽ വീസ’ സംവിധാനം വികസിപ്പിക്കുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിയും ജിഡിആർഎഫ്എയും ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, രോഗികൾ ദുബായിൽ എത്തുന്നതിന് മുൻപുള്ള വീസ നടപടികൾ മുതൽ ചികിത്സയും തുടർപരിചരണവും വരെയുള്ള സേവനങ്ങൾ ഡിജിറ്റലായി സംയോജിപ്പിക്കും.

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള വീസകൾക്ക് താൽക്കാലിക വിലക്ക്
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വീസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് അതോറിറ്റിയും ഐസിപിയും സംയുക്തമായാണ് ജൂൺ 6 മുതൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി മാത്രമായിരിക്കും ഇതിൽ തുടർന്നുള്ള തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group