
ആപ്പിൾ പുതിയ ഐഫോൺ 18 പ്രോയും പ്രോ മാക്സും ഉൾപ്പെടയുള്ള പുതിയ സീരീസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ നിലവിലെ പ്രീമിയം മോഡലുകളായ ആപ്പിൾ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും ഇന്ത്യയിൽ വലിയ വിലക്കുറവിൽ ലഭ്യമാകുന്നു. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ് കാർട്ടിൽ ഈ ഓഫർ ലഭ്യമാണ്. ഇതൊരു പരിമിതകാല ഓഫറാണെന്നും ഉടൻ അവസാനിക്കുമെന്നും ശ്രദ്ധിക്കുക. ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഐഫോൺ 17 പ്രോ മാക്സും ആപ്പിൾ 17 പ്രോ ഡീലും എങ്ങനെ ലഭിക്കുന്നു എന്നറിയാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 പ്രോ മാക്സിന്റെ വില ഫ്ലിപ്കാർട്ടിൽ 1,37,900 രൂപ ആയി കുറഞ്ഞിട്ടുണ്ട്. ഇത് ലോഞ്ച് വിലയായ 1,49,900 രൂപയെക്കാൾ ഏകദേശം 12,000 രൂപ കുറവാണ്. അതോടൊപ്പം ഫ്ലിപ് കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് ചെയ്താൽ 9,000 രൂപ വരെ അധിക ഇളവ് ലഭിക്കും. ഇതോടെ ഫോമിന്റെ വില ഏകദേശം 1,28,900 രൂപ ആയി കുറയുന്നു.
കൂടാതെ ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഫോണിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവ അനുസരിച്ച് 47,350 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കാമെന്ന് കമ്പനി അറിയിക്കുന്നു. മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് നോ-കോസ്റ്റ് ഇഎംഐ സംവിധാനവും ലഭ്യമാണ്. ഐഫോൺ 17 പ്രോ മാക്സിന് ഏകദേശം 22,317 രൂപ പ്രതിമാസ ഇഎംഐയായി ആറ് മാസം വരെ പണമടയ്ക്കാം.
അതേസമയം, ഐഫോൺ 17 പ്രോ മോഡലിനും സമാനമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ലോഞ്ച് വില 1,34,900 രൂപ ആയിരുന്ന ഈ ഫോൺ ഇപ്പോൾ 1,22,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തി അധിക 9,000 രൂപ ഇളവ് കൂടി ലഭിക്കുമ്പോൾ വില ഏകദേശം 1,13,900 രൂപ ആയി കുറയുന്നു. ഈ മോഡലിനും ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. അതായത് പ്രതിമാസം ഏകദേശം 19,817 രൂപ ഇഎംഐ ആയി അടയ്ക്കണം.
ആഗോളതലത്തിൽ മെമ്മറി ചിപ് ക്ഷാമവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവശ്യകത വർധിച്ചതും കാരണം ഭാവിയിൽ ഐഫോൺ വില ഉയരാൻ സാധ്യതയുണ്ട് എന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ സൂചന നൽകിയിരുന്നു. അതിനാൽ ഇപ്പോഴത്തെ ഓഫർ ഉപഭോക്താക്കൾക്ക് പ്രീമിയം ഐഫോൺ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമായി വിലയിരുത്തപ്പെടുന്നു. ഈ ഓഫർ താൽക്കാലികമായതിനാൽ ഉടൻ അവസാനിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ പുതിയ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് ശ്രദ്ധേയമായ സമയമാണെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ചൂടോ ചൂട്… പൊള്ളുന്ന ചൂട്!! ടയറുകൾ പൊട്ടിത്തെറിക്കാം ; ഈ ഏഴ് സാധനങ്ങൾ കാറിനുള്ളിൽ വയ്ക്കരുത്;പോലീസ് മുന്നറിയിപ്പ്
UAE June 29, 2026

UAE temperatures അബുദാബി: യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയാണ്. ജൂൺ 24-ന് അബുദാബിയിലെ അൽ ദഫ്രയിൽ 49.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള അധികൃതർ ജനങ്ങളോട് നിർജ്ജലീകരണം ഒഴിവാക്കാനും പകൽ സമയത്തെ കടുത്ത ചൂടിൽ പുറം ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം തന്നെ, കടുത്ത വേനൽച്ചൂടിൽ വാഹനങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു. ടയറുകൾ പതിവായി പരിശോധിച്ച് വാഹനങ്ങൾ റോഡിലിറക്കാൻ അനുയോജ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം.
കടുത്ത ചൂടിൽ ടയറുകൾക്ക് കേടുപാടുകൾ വരാനും അവ പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന ഗുരുതരമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ടയർ പൊട്ടിത്തെറിക്കുന്നതാണ്. ഇത് കൂടാതെ, വാഹനങ്ങൾക്ക് തീപിടിക്കുന്നതുപോലുള്ള മാരകമായ മറ്റ് അപകടങ്ങൾക്കും കടുത്ത ചൂട് കാരണമായേക്കാം. വേനൽക്കാലത്ത് കാറിനുള്ളിൽ വെച്ചാൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള 7 സാധനങ്ങൾ താഴെ പറയുന്നവയാണ്: പ്രഷറൈസ്ഡ് കാനുകൾ പോലുള്ള കംപ്രസ് ചെയ്ത പാക്കറ്റുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഊർജ്ജ സംഭരണ ഉപകരണങ്ങൾ, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂമുകൾ, എയർ ഫ്രെഷ്നറുകൾ, ഡിയോഡറന്റുകൾ, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്ററുകളും തീപ്പെട്ടികളും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുന്നതിനും വാഹനങ്ങളുടെ സുരക്ഷാ പരിശോധനകൾ കൃത്യമായി നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദുബായ് പോലീസ് ഊന്നിപ്പറഞ്ഞു. കടുത്ത വേനൽച്ചൂട് വാഹനങ്ങൾക്ക് കൂടുതൽ ആയാസമുണ്ടാക്കുമെന്നും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾക്ക് സാധ്യതയുണ്ടെന്നും ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. അംഗീകാരമില്ലാത്ത മാറ്റങ്ങളോ ആക്സസറികളോ വാഹനങ്ങളിൽ ഘടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വാഹനങ്ങൾ കേടാകുന്നതിനും തീപിടിക്കുന്നതിനും കാരണമായേക്കാം. കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം കർശനമായ ട്രാഫിക് ബോധവൽക്കരണവും പരിശോധനകളും നടക്കുന്നുണ്ട്.