
ദുബായ്∙ ഓഗസ്റ്റിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. സ്കൂൾ വേനലവധിയും തിരക്കുമാണ് വർധനയ്ക്ക് കാരണം. വിമാനക്കമ്പനികളും യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങളും അനുസരിച്ച് റിട്ടേൺ ടിക്കറ്റ് നിരക്കുകളിൽ വൻ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. ചില റൂട്ടുകളിൽ നിരക്ക് 1,400 ദിർഹം മുതൽ 9,200 ദിർഹം (ഏകദേശം 36,000 രൂപ മുതൽ രണ്ടര ലക്ഷത്തോളം രൂപ) വരെയായി ഉയർന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള യാത്രയ്ക്കായി ജൂൺ പകുതിയോടെ ലഭ്യമായ നിരക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിരക്ക് ഹൈദരാബാദ് റൂട്ടിലാണ്. ഹൈദരാബാദ്: 9,250 ദിർഹം (റിട്ടേൺ നിരക്ക്), ഡൽഹി: 9,090 ദിർഹം, കൊച്ചി: 7,800 ദിർഹം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതേസമയം മുംബൈ (1,404 ദിർഹം മുതൽ), ചെന്നൈ (1,678 ദിർഹം മുതൽ) തുടങ്ങിയ നഗരങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ റിട്ടേൺ ടിക്കറ്റുകൾ ലഭ്യമാണ്. നാലംഗ കുടുംബത്തിന് ഹൈദരാബാദിലേക്ക് പോകാൻ ടിക്കറ്റിന് മാത്രം 37,000 ദിർഹത്തോളം ചെലവ് വരുമ്പോൾ, കുറഞ്ഞ ചെലവിലുള്ള എയർലൈനുകൾ വഴി മുംബൈയിലേക്ക് പോകാൻ 6,000 ദിർഹത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ.
ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ വന്നതോടെ പല പ്രവാസികളും യാത്ര പ്ലാനുകൾ മാറ്റുകയാണ്. യുഎഇയിൽ നിന്ന് മുംബൈയിലേക്ക് കുറഞ്ഞ നിരക്കിൽ പറന്ന ശേഷം അവിടെ നിന്ന് ആഭ്യന്തര സർവീസുകൾ വഴി കേരളത്തിലേക്ക് എത്തുന്ന രീതി മലയാളികളിൽ പലരും തിരഞ്ഞെടുക്കുന്നുണ്ട്. പ്രത്യേകിച്ച് കുടുബമായി യാത്ര ചെയ്യുന്നവർ. യാത്രാസമയം കൂടുമെങ്കിലും ഇതിലൂടെ വലിയ തുക ലാഭിക്കാൻ കഴിയുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. തെക്കേ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ആവശ്യക്കാർ ഏറിയതും ഈ മേഖലകളിൽ വലിയ വിമാനത്താവളങ്ങളുടെ കുറവുള്ളതുമാണ് നിരക്ക് വർധനവിന് പ്രധാന കാരണം.
സ്കൂളുകൾ അടയ്ക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ (ജൂൺ 27 മുതൽ) ചില കേരള സെക്ടറുകളിൽ നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. കണ്ണൂർ: മുൻപ് 1,500 ദിർഹം വരെയായിരുന്ന നിരക്കിൽ 400 മുതൽ 500 ദിർഹം വരെ കുറവ് രേഖപ്പെടുത്തി. കോഴിക്കോട്: ഇൻഡിഗോ കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ നിരക്കിൽ നേരിയ കുറവുണ്ടായി. കൊച്ചി: മുൻപ് 3,500 ദിർഹം വരെ ഉയർന്ന വൺവേ നിരക്കുകൾ ചില ദിവസങ്ങളിൽ 2,600 ദിർഹത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നതും കൂടുതൽ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചതുമാണ് ഈ താൽക്കാലിക ആശ്വാസത്തിന് കാരണം. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും ടിക്കറ്റ് നിരക്കുകൾ 15 മുതൽ 20 ശതമാനം വരെ കൂടുതലാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ ‘എയർ സുവിധ 2.0’ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഇതിന് മുൻപായി ഫോം പൂരിപ്പിക്കാൻ സാധിക്കില്ല. നിരക്കുകൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ നേരത്തെ തന്നെ ബുക്ക് ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നു.
വിധിയുടെ ക്രൂരത…അനിയന്റെ ഓർമദിനത്തിൽ ജ്യേഷ്ഠനും യാത്രയായി;മലയാളികളുടെ വിയോഗത്തിൽ തേങ്ങി പ്രവസ ലോകം:കണ്ണീരടക്കാനാകാതെ കുടുംബം
UAE June 29, 2026

ദമാം∙ സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.
ദമാമിൽ 20 വർഷത്തിലേറെയായി സ്വന്തമായി വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന സജീമിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് സ്വദേശി യുവാവിന്റെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു.
പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സജീം സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർദ്ധരാത്രി കഴിഞ്ഞിട്ടും ഇരുവരും താമസസ്ഥലത്ത് എത്താതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പൊലീസിൽ നിന്നും മരണവിവരം അറിയുന്നത്. നിലവിൽ ഇരുവരുടേയും മൃതദേഹങ്ങൾ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
സജീമിന്‍റെ മൃതദേഹം ദമാമിൽത്തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ. അഡ്വ.റുഹാലത്ത്, മക്കൾ: ആദിൽ, ഹുസൈൻ, അമൽ. ഇതിനായി മാതാപിതാക്കളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ദമാമിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.
സൗദിയെ ഞെട്ടിച്ച് ദുരന്തം, ഹെലികോപ്റ്റർ തകർന്നു വീണു; 18 മരണം
Latest June 28, 2026

സൗദി അറേബ്യയിലെ റാസ് തനൂറയിൽ ഹെലികോപ്റ്റർ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. സൗദിയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ‘സൗദി ആരാംകോ’യുടെ (Saudi Aramco) ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകർന്നുവീണത്. സൗദി ഊർജ്ജ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ SPA ആണ് വിവരം പുറത്തുവിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു