പ്രവാസികൾ നിർബന്ധമായും അറിയണം; യുഎഇ വിസ നിയമങ്ങൾ മാറി; അറിഞ്ഞിരിക്കേണ്ട 10 പ്രധാന പരിഷ്കാരങ്ങൾ അറിയാം

AIRPORT

യുഎഇ: യുഎഇയിലെ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസമായി പുതിയ വിസ പരിഷ്കാരങ്ങൾ രാജ്യം നടപ്പിലാക്കി. വിസ നടപടികൾ ലളിതമാക്കുക, സാമ്പത്തിക സുരക്ഷാ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്ന് യുഎഇ ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു.

പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്നതും ഒപ്പം ബാധിക്കുന്ന രീതിയിലും പത്തോളം പ്രധാന മാറ്റങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് ഫൈൻ ഉള്ളവർക്ക് വിസ നിഷേധിക്കുന്നത് മുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസയിൽ യാത്ര ചെയ്യാവുന്ന ‘ജിസിസി ഗ്രാൻഡ് ടൂർ വിസ’വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയുടെ ദീർഘകാല റെസിഡൻസി ഗോൾഡൻ വിസയിൽ വലിയൊരു പരിഷ്കാരമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ ആളുകൾക്ക് 10 വർഷത്തെ താമസ പെർമിറ്റ് നൽകുന്ന ഈ വിസയിൽ ഇനി മുതൽ വിദേശത്ത് യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന ചില പ്രധാന കോൺസുലാർ സേവനങ്ങളും ആക്‌സസ് ചെയ്യാൻ സാധിക്കും.

വിദേശകാര്യ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും തമ്മിലുള്ള പുതിയ കരാർ അനുസരിച്ചാണ് ഈ മാറ്റം. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്‌ലൈൻ, പാസ്‌പോർട്ട് നഷ്ടപ്പെട്ടാലുള്ള അടിയന്തിര സഹായങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

മുൻപ് യുഎഇ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ ഗോൾഡൻ വിസയ്ക്ക് അർഹരായവർക്കും ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ പ്രവാസികളെ സംബന്ധിച്ച് ഈ മാറ്റം വലിയൊരു ആശ്വാസമാണ് നൽകുന്നത്.

ഗതാഗത പിഴകളും വിസ പുതുക്കലും
2026 ലെ ഈ പരിഷ്കാരത്തിലെ ഏറ്റവും കർശനമായതും കൂടുതൽ ആളുകളെ നേരിട്ട് ബാധിക്കാൻ പോകുന്ന ഒരു മാറ്റമാണിത്. ദുബായിലും മറ്റ് എമിറേറ്റുകളിലും പുതിയ ഇമിഗ്രേഷൻ സിസ്റ്റം നിലവിൽ യുഎഇ പോലീസ് ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. അതിനാൽ ഈ നിയമം പ്രവാസികളെ നേരിട്ട് തന്നെ ബാധിച്ചേക്കാം.

ഇനി സ്പോൺസർക്കോ കമ്പനിക്കോ അല്ലെങ്കിൽ അപേക്ഷകനോ എന്തെങ്കിലും തരത്തിൽ ട്രാഫിക് ഫൈനുകൾ അടയ്ക്കാനുണ്ടെങ്കിൽ അത് പൂർണ്ണമായും അടച്ച് തീർക്കാതെ ഒരിക്കലും വിസ പുതുക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ല. വിസ അപേക്ഷകൾ നൽകുന്നതിന് മുന്നേ തന്നെ ട്രാഫിക് ഫയലുകൾ ക്ലിയർ ആണെന്ന് കമ്പനികൾ ഉറപ്പുവരുത്തണം.

ആരോഗ്യ മേഖലയിൽ ദീർഘകാലം ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രൊഫഷണലുകൾക്ക് യുഎഇ സർക്കാർ നൽകുന്ന ഏറ്റവും വലിയ അവസരമാണ് ഗോൾഡൻ വിസ. ദുബായ് ഹെൽത്ത് മേഖലയിൽ 15 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ നഴ്സുമാരെയും ഇപ്പോൾ ഗോൾഡൻ വിസ പ്രോഗ്രാമിലൂടെ അംഗീകരിച്ചിരിക്കുകയാണ്.

പൊതുസേവനങ്ങളിൽ ദീർഘകാലം നിൽക്കുന്ന മികച്ച ആരോഗ്യ പ്രവർത്തകരെ രാജ്യത്ത് തന്നെ നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് യുഎഇ ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. അതിനാൽ യുഎഇയിലെ ആരോഗ്യ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും മികച്ച അവസരം തന്നെയാണ് ഗോൾഡൻ വിസ പദ്ധതി.

ബ്ലൂ വിസ ആനുകൂല്യങ്ങൾ
യുഎഇയിലെ ദീർഘകാല താമസക്കാരെയും നിക്ഷേപകരെയും ലക്ഷ്യമിട്ടുള്ള ഗോൾഡൻ വിസയ്ക്ക് പുറമെ പരിസ്ഥിതി മേഖലയിലുള്ളവർക്കായി യുഎഇ ബ്ലൂ വിസ നടപ്പിലാക്കി. പരിസ്ഥിതി നേതാക്കൾക്കും സുസ്ഥിരതാ വിദഗ്ധർക്കും വേണ്ടി 10 വർഷത്തെ റെസിഡൻസി പെർമിറ്റാണിത് ഇത് വഴി നൽകുന്നത്.

ഗവേഷകർ, പരിസ്ഥിതി നിരീക്ഷകർ, അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ധർ എന്നിവർക്കാണ് ഈ ബ്ലൂ വിസ ലഭിക്കുക. ഇത് തികച്ചും ഒരു സെൽഫ് സ്പോൺസേർഡ് വിസയാണ്. കൂടാതെ യുഎഇയിൽ ഇല്ലാത്തവർക്കും അപേക്ഷിക്കാം. യോഗ്യത നേടിയവർക്ക് 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റും ലഭിക്കും.

യുഎഇ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആശ്വാസമായി ഒരു വിസ പരിഷ്കരണം ഏർപ്പെടുത്തി. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനായി മികച്ച അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും 10 വർഷത്തെ ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ചു. സ്കൂളുകളിലെ മികച്ച അധ്യാപകാരെ യുഎഇയിൽ തന്നെ നിലനിർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

സ്പെഷ്യലിസ്റ്റ് വിസിറ്റ് വിസകൾ
യുഎഇ വളരുന്നതിനൊപ്പം തന്നെ സാങ്കേതിക വിദ്യകളും അതിവേഗം വളരുകയാണ് ഈ സാഹചര്യത്തിൽ ആധുനിക വ്യവസായങ്ങൾക്ക് മുൻഗണന നൽകാൻ സ്പെഷ്യലിസ്റ്റ് വിസിറ്റ് വിസകൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർ, മീഡിയ രംഗത്തെ പ്രമുഖർ എന്നിവർക്കായാണ് ഈ വിസ ആനുകൂല്യം ലഭിക്കുക.

ഇത് വഴി വലിയ കമ്പനികൾക്ക് കുറച്ച് കാലത്തേക്കായി ആഗോള വിദഗ്ധരെ വലിയ ചിലവുകളില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഇത് ഒരുപാട് സഹായമായി വരും എന്നതും ഏറെ പ്രതീക്ഷ നൽകുന്നു.

ജിസിസി ഗ്രാൻഡ് ടൂർ വിസ

പ്രവാസികളും സഞ്ചാരികളും ഏറെ കാത്തിരിക്കുന്ന വികസനമാണിത്. യൂറോപ്പിലെ ഷെഞ്ചൻ വിസ പോലെ യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ ഒറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. പദ്ധതിയുടെ പൈലറ്റ് ഘട്ട ജോലികളും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനവും അവസാന ഘട്ടത്തിലാണ്.

അതിനാൽ ഉടൻ തന്നെ ഇത് ആരംഭിക്കും. കൂടാതെ ഈ സിംഗിൾ വിസ സംവിധാനം വരുന്നതോടെ ഗൾഫിലുടനീളമുള്ള മൾട്ടി കൺട്രി യാത്രകൾ വളരെ ലളിതമാകുമെന്നും മേഖലയിലെ ടൂറിസം വരുമാനം വൻതോതിൽ വർധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്.

ഗോൾഡൻ വിസ
യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ വിസ നിയമങ്ങളിൽ പ്രത്യേക ഇളവുകൾ വരുത്തുന്നത്തിനായി ജീവകാരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ നൽകാൻ തീരുമാനം. വഖഫ് ഉൾപ്പെടെ, അംഗീകൃത ചാരിറ്റി ഫൗണ്ടേഷനുകളിലേക്ക് കുറഞ്ഞത് 2 മില്യൺ ദിർഹം സംഭാവന നൽകുന്ന വ്യക്തികളെയും ഉൾപ്പെടുത്തുന്നു.

ഇൻഫ്ലുവൻസർമാർക്കായി വിസ
ഡിജിറ്റൽ മേഖലയിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് യുഎഇ പുതിയൊരു ഹബ് ഒരുക്കാൻ തീരുമാനിച്ചു. ക്രിയേറ്റേഴ്‌സ് എച്ച്ക്യു എന്ന പേരിൽ യോഗ്യരായ ഇൻഫ്ലുവൻസർമാർക്കും ഡിജിറ്റൽ പ്രതിഭകൾക്കും വളരെ എളുപ്പത്തിൽ ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കുന്നതായി സർക്കാർ അറിയിച്ചു.

ദുബായിയെ ആഗോള ഡിജിറ്റൽ ഹബ്ബാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ നേരത്തെ ചില അറിയിപ്പുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു അതായത് കണ്ടെന്റ് ക്രിയേറ്റേഴ്സിന് യുഎഇയിൽ ലൈസെൻസ് ഏർപ്പെടുത്തിയിരുന്നു എന്നാൽ ഈ പദ്ധതി വന്നതോടെ വലിയൊരു ആശ്വാസമാണ് നൽകുന്നത്.

സന്ദർകർക്ക് ഇൻ കൺട്രി എക്സ്റ്റൻഷൻ
2026 ൽ പുതിയ നിയമം അനുസരിച്ച് യുഎഇയിൽ സന്ദർശന വിസയിൽ എത്തുന്നവർക്ക് രാജ്യം വിടാതെ തന്നെ ഓൺലൈൻ വഴി രണ്ടുതവണ വരെ 30 ദിവസത്തെ വിസ നീട്ടിയെടുക്കാൻ ഇതുവഴി സാധിക്കും. എന്നാൽ വിസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തെയും ഓവർസ്റ്റേ ഫൈൻ ഗ്രേസ് പീരീഡ് ഇല്ലാതെ ആദ്യ ദിവസം മുതൽ 50 ദിർഹം വീതമായിരിക്കുമെന്നും അറിയിച്ചു.

യുഎഇയിലെ താമസക്കാർക്ക് ഈ മാറ്റങ്ങൾ ദീർഘകാല സ്ഥിരതയും സർക്കാർ സേവനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുമുള്ള പുതിയ അവസരങ്ങളാണ് തുറക്കുന്നത്.

യുഎഇയിൽ ഇന്ന് മുതൽ ഉച്ചസമയ ജോലി നിരോധനം; നിയമം ലംഘിച്ചാൽ കടുത്ത നടപടി, നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മന്ത്രാലയം

UAE June 15, 2026

427544

ദുബൈ: യുഎഇയിൽ കടുത്ത വേനൽച്ചൂടിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന നിയമമായ ‘ഉച്ചസമയ ജോലി നിരോധനം’ നാളെ മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ 22-ാം വർഷമാണ് യുഎഇ ഈ സുരക്ഷാ മുൻകരുതൽ നടപ്പിലാക്കുന്നത്.

നാളെ മുതൽ ആരംഭിക്കുന്ന നിയന്ത്രണങ്ങൾ സെപ്റ്റംബർ 15 വരെ തുടരും. ഈ കാലയളവിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

ഗൾഫ് മേഖലയിൽ ചൂട് കഠിനമാകുന്ന മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം, നിർജ്ജലീകരണം, കടുത്ത ശാരീരിക ക്ഷീണം എന്നിവ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഈ നിയമം കർശനമാക്കിയിട്ടുള്ളത്. നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.

ഇളവുകൾ ഈ പ്രത്യേക ജോലികൾക്ക് മാത്രം

സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കാൻ കഴിയാത്ത ചില അടിയന്തര ജോലികൾക്ക് മാത്രമായിരിക്കും ഉച്ചസമയത്ത് ഇളവുകൾ അനുവദിക്കുക.

  • റോഡ് ടാറിംഗ്, കോൺക്രീറ്റ് ജോലികൾ.
  • ജലം, വൈദ്യുതി എന്നിവ തടസ്സപ്പെടാതിരിക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ.
  • ട്രാഫിക്കിനെയോ പൊതുജനങ്ങളെയോ ബാധിക്കുന്നതിനാൽ പ്രത്യേക സർക്കാർ അനുമതിയോടെ ചെയ്യുന്ന പദ്ധതികൾ.

തൊഴിലുടമകൾക്ക് കർശന നിർദ്ദേശം

ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുള്ള ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കായി തണലുള്ള വിശ്രമ കേന്ദ്രങ്ങൾ, എയർകണ്ടീഷണർ/കൂളിംഗ് സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, ഒആർഎസ് (ORS) പോലുള്ള ജലാംശം നിലനിർത്തുന്ന പാനീയങ്ങൾ, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ കമ്പനികൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്.

നിശ്ചിത സമയങ്ങളിൽ നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മിസ് യൂണിവേഴ്സ് കേരള 2026 കിരീടം നേടിയ കസിയയുടെ വിജയകഥ പ്രചോദനമാകുന്നു

UAE Greeshma Staff Editor — June 14, 2026 · 0 Comment

kerala

Miss Universe Kerala 2026 കൊച്ചി: മിസ് യൂണിവേഴ്സ് കേരള 2026 കിരീടം നേടിയ 19-കാരിയായ കസിയ ലിസ് മെജോയുടെ ജീവിതകഥ നിരവധി യുവതികൾക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശമാണ് നൽകുന്നത്. സോഷ്യൽ മീഡിയ സൃഷ്ടിച്ച സൗന്ദര്യ സങ്കൽപ്പങ്ങളെയും ആത്മവിശ്വാസക്കുറവിനെയും മറികടന്നാണ് അബുദാബിയിൽ വളർന്ന ഈ മലയാളി പെൺകുട്ടി ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയത്.ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കസിയ. അബുദാബിയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയായി പഠനം തുടരുകയാണ്.

2024-ൽ മിസ് ടീൻ ദിവ കിരീടം നേടിയ കസിയ, 2025-ൽ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് മിസ് യൂണിവേഴ്സ് കേരള 2026 കിരീടം സ്വന്തമാക്കിയത്.കൗമാരപ്രായത്തിൽ സോഷ്യൽ മീഡിയയിലെ സൗന്ദര്യ മാനദണ്ഡങ്ങൾ തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്ന് കസിയ പറയുന്നു. സ്വന്തം ചർമ്മനിറത്തിന്റെ പേരിൽ അപകർഷതാബോധം അനുഭവിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ഫിൽട്ടറുകളില്ലാതെ ചിത്രം എടുക്കാൻ പോലും മടിയുണ്ടായിരുന്നുവെന്നും അവർ തുറന്നു പറയുന്നു.

എന്നാൽ പിന്നീട് സ്വന്തം വ്യക്തിത്വവും സ്വാഭാവിക സൗന്ദര്യവും അംഗീകരിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ പഠിച്ചു. രാജ്യാന്തര സൗന്ദര്യ മത്സരത്തിൽ റണ്ണറപ്പായ അനുഭവം നിരാശപ്പെടുത്തിയെങ്കിലും അത് കൂടുതൽ വിജയങ്ങൾ നേടാനുള്ള പ്രചോദനമായി മാറിയെന്ന് കസിയ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം യാഥാർഥ്യമല്ലെന്നും സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ യുവതികൾ ഉപേക്ഷിക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. കർശന ഡയറ്റുകളേക്കാൾ ആരോഗ്യകരമായ ജീവിതശൈലിയെയാണ് താൻ പിന്തുടരുന്നതെന്നും കസിയ വ്യക്തമാക്കി.

പഠനവും മോഡലിങ്ങും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന കസിയ, യുവതികൾ സ്വന്തം ശരീരത്തെയും വ്യക്തിത്വത്തെയും സ്നേഹിക്കണമെന്നും മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നിരാശപ്പെടരുതെന്നും സന്ദേശം നൽകുന്നു. അബുദാബിയിൽ വളർന്നെങ്കിലും ഇന്ത്യൻ സംസ്കാരത്തോടും മലയാളി പാരമ്പര്യത്തോടും തനിക്ക് വലിയ ബന്ധമുണ്ടെന്നും കസിയ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *