ഒരു ടിക്കറ്റ്, ഒരു രാത്രി; മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റ് ഭാഗ്യം!മലയാളികൾക്ക് നേട്ടം, സമ്മാനം ‘തൂക്കിയത്’ മുഴുവൻ ഇന്ത്യക്കാർ

415501

അബുദാബി∙ യുഎഇ ബിഗ് ടിക്കറ്റിന്റെ ബിഗ് വിൻ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച നാല് വിജയികളിൽ മലയാളിയടക്കം രണ്ട് ഇന്ത്യക്കാർ. യുഎഇ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു രണ്ട് പേർ. നാല് പേർക്കുമായി ആകെ 5,90,000 ദിർഹത്തിന്റെ (ഒന്നേകാൽ കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് ബിഗ് ടിക്കറ്റ് സീരീസ് 287-ൽ വിതരണം ചെയ്തത്. പഞ്ചാബ് സ്വദേശിയാണ് രണ്ടാമത്തെ ഇന്ത്യൻ ഭാഗ്യവാൻ.

ഒരു ലക്ഷം ദിർഹത്തിലധികം സ്വന്തമാക്കി മലയാളി
ഖത്തറിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മലയാളി അഭിലാഷ് ഉത്തമനെ(38)യാണ് ഭാഗ്യദേവതയുടെ അനുഗ്രഹം തേടിയെത്തിയത്. 1,40,000 ദിർഹമാണ് (37 ലക്ഷത്തോളം ഇന്ത്യൻ രൂപ) അഭിലാഷ് ഉൾപ്പെട്ട സംഘത്തിന് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി കുടുംബത്തോടൊപ്പം ഖത്തറിലാണെങ്കിലും മുൻപ് ദുബായിൽ ജോലി ചെയ്തിരുന്നു. പത്തുവർഷം മുൻപാണ് അഭിലാഷ് ബിഗ് ടിക്കറ്റ് എടുത്തുതുടങ്ങിയത്. ഖത്തറിലേക്ക് മാറിയ ശേഷവും ടിക്കറ്റ് എടുക്കുന്നത് തുടർന്നു. ഒടുവിൽ സഹപ്രവർത്തകരായ 22 പേർക്കൊപ്പം ചേർന്നടുത്ത ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനത്തുക തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അഭിലാഷ് പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

∙ ആദ്യ ടിക്കറ്റിൽ തന്നെ ലക്ഷപ്രഭുവായി പഞ്ചാബ് സ്വദേശി
പഞ്ചാബിൽ നിന്നുള്ള ലോവി പ്രീത് സിങ്ങിനാണ് നറുക്കെടുപ്പിൽ 1,50000 ദിർഹം (39 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. നിലവിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന ലോവി പ്രീത് കഴിഞ്ഞ മാസമാണ് ബിഗ് ടിക്കറ്റിൽ ആദ്യമായി അക്കൗണ്ട് തുടങ്ങിയത്. മേയ് ആദ്യവാരം ഓൺലൈൻ വഴി പത്ത് സുഹൃത്തുക്കളുടെ ഗ്രൂപ്പായി എടുത്ത ആദ്യ ടിക്കറ്റിന് (ടിക്കറ്റ് നമ്പർ: 135709) തന്നെ സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇദ്ദേഹം. ഗ്രൂപ്പിലെ പലരുടെയും സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ തുക വലിയ സഹായമാകുമെന്ന് ലോവി പ്രീത് വ്യക്തമാക്കി. മറ്റ് രണ്ട് വിജയികളിൽ ഒരാൾ അബുദാബിയിൽ താമസിക്കുന്ന 79 കാരനായ ലെബനൻ സ്വദേശി മാജെദ് ആൽബർട്ട് ഗുൽമിയയും (1,50,000 ദിർഹം), ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥനായ യുഎഇ പൗരൻ ജാസിം മുഹമ്മദ് ഒബൈദ് അൽയാസിയുമാണ് (1,50,000 ദിർഹം).

ജൂലൈയിൽ കാത്തിരിക്കുന്നത് 2.5 കോടി ദിർഹം
വേനൽക്കാലത്തോടനുബന്ധിച്ച് ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ജൂലൈ 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി 2.5 കോടി ദിർഹം (65 കോടിയിലേറെ ഇന്ത്യൻ രൂപ) ഒരാൾക്ക് ലഭിക്കും. കൂടാതെ അഞ്ച് പേർക്ക് ഒരു ദശലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ പ്രതിവാര ഇ-നറുക്കെടുപ്പിലൂടെ നാല് പേർക്ക് 25,000 ദിർഹം വീതവും സ്വന്തമാക്കാം. ബിഎംഡബ്ല്യു എക്സ്6, മാസെരാട്ടി ഗ്രെകലെ എന്നീ ആഡംബര കാറുകളും ഈ സീസണിൽ സമ്മാനമായി നൽകുന്നുണ്ട്. അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.

സെക്യൂരിറ്റി ഗാർഡിൽ നിന്ന് കോടീശ്വരനായി; ഒരു ഇ-മെയിൽ തുറന്നപ്പോൾ ജീവിതം മാറി!ത്വയ്യിബിന്റെ ‘ഥാർ’ സ്വപ്നങ്ങൾക്ക് ഇനി കോടിയുടെ തിളക്കം

UAE June 9, 2026

415490

അബുദാബി ∙ യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ മെച്ചപ്പെട്ടൊരു ഭാവി തേടി നാല് വർഷം മുൻപ് യുഎഇയിലെത്തിയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ. 26കാരനായ ത്വയ്യിബ് ഖാൻ്റെ പേരിൽ 5 സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് ലോട്ടറിയുടെ ചരിത്രത്തിൽ ഇതാദ്യമായി മൂന്ന് കോടി ദിർഹത്തിന്റെ (78 കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്. അബുദാബിയിൽ താമസിക്കുന്ന ത്വയ്യിബ്, നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. പിന്നീട് ഇമെയിൽ സന്ദേശം വന്നപ്പോഴാണ് കോടീശ്വരനായ വിവരം അറിഞ്ഞത്.

മുൻപും ചെറിയ സമ്മാനങ്ങൾ അടിക്കുമ്പോൾ ഇമെയിൽ വരാറുള്ളതിനാൽ ആദ്യമൊന്നും ത്വയ്യിബ് ഇത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ മെയിൽ തുറന്ന് മൂന്ന് കോടി ദിർഹം എന്ന് കണ്ടപ്പോൾ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങിയെന്നും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും ത്വയ്യിബ് പറഞ്ഞു. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് പണം പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഈ അപൂർവ്വ ഭാഗ്യം കൈവന്നിരിക്കുന്നത്. സമ്മാനത്തുക തുല്യമായി വീതിക്കുന്നതിലൂടെ ഓരോരുത്തർക്കും ആറ് ദശലക്ഷം ദിർഹം (15 കോടിയിലേറെ ഇന്ത്യൻ രൂപ) വീതം ലഭിക്കും. 2024-ന്റെ തുടക്കത്തിലാണ് ഇവർ ഈ ലോട്ടറിയെക്കുറിച്ച് അറിയുന്നത്.

തുടർന്ന് പതിവായി പണം പങ്കിട്ട് ടിക്കറ്റുകൾ എടുക്കാൻ തുടങ്ങി. ഓരോ ആഴ്ചയും ഓരോരുത്തരുടെ താല്പര്യപ്രകാരമുള്ള നമ്പറുകളാണ് എടുത്തിരുന്നത്. മുൻപ് ചില ചെറിയ സമ്മാനങ്ങൾ ലഭിച്ചതാണ് പ്രതീക്ഷ കൈവിടാതെ ടിക്കറ്റെടുക്കാൻ ഇവർക്ക് പ്രോത്സാഹനമായത്. താൻ യുഎഇയിൽ എത്തുന്നതിനായി എല്ലാ സഹായങ്ങളും ചെയ്ത നേപ്പാളിലുള്ള വലിയച്ഛനെയാണ് ത്വയ്യിബ് ഈ സന്തോഷവാർത്ത ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് അദ്ദേഹം വികാരാധീനനായി കരയുകയായിരുന്നുവെന്ന് ത്വയ്യിബ് ഓർക്കുന്നു.

ലഭിച്ച തുക ഉപയോഗിച്ച് നാട്ടിൽ കുടുംബത്തിനായി എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു വീട് നിർമിക്കുകയാണ് ത്വയ്യിബിന്റെ ആദ്യ ലക്ഷ്യം. നാല് വർഷം മറ്റൊരാളുടെ കീഴിൽ ജോലി ചെയ്ത തനിക്ക് ഇനി സ്വന്തമായി ബിസിനസ്സ് രംഗത്തേക്ക് കടക്കണമെന്ന ആഗ്രഹവുമുണ്ട്. ഇതിനൊപ്പം വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ‘മഹീന്ദ്ര ഥാർ’ ജീപ്പും ഒരു ‘റോളക്സ്’ വാച്ചും സ്വന്തമാക്കണമെന്നും ഈ യുവാവ് ആഗ്രഹിക്കുന്നു. സമ്മാനം ലഭിച്ച അഞ്ച് കൂട്ടുകാരുടെയും ജീവിതത്തിലെ വിവിധ പ്രതിസന്ധികൾക്ക് ഈ തുക വലിയൊരു പരിഹാരമാകുമെന്ന സന്തോഷത്തിലാണ് ഈ സുഹൃദ്സംഘം.

യുഎഇയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഈ ഒരു തെറ്റ് ചെയ്യരുത് പോക്കറ്റും ലൈസൻസും ഒരുപോലെ പണിയാകും;പിഴയും ഉറപ്പ്

UAE June 9, 2026

How to convert Omani driving licence to UAE one 176478c308d large

അബുദാബി ∙ ഓടിക്കുന്നതിനിടെ വാഹനത്തിന്റെ വാതിൽ തുറന്നാൽ 2000 ദിർഹം പിഴ ചുമത്തുമെന്നു അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവർമാരുടെ ലൈസൻസിൽ 23 ബ്ലാക്ക് മാർക്കും വീഴും. വാതിൽ കൃത്യമായി അടയ്ക്കാത്തതു മൂലമുള്ള അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു നിയമം കർശനമാക്കുന്നത്. മൊബൈലിൽ ചിത്രം പകർത്താനും സാഹസിക പ്രകടനത്തിനുമായി വാതിൽ തുറക്കുന്നതു ഗുരുതര നിയമ ലംഘനമാണ്

വാഹനമോടിക്കുമ്പോൾ വാതിലുകൾ ഭദ്രമാണോ എന്നു പരിശോധിക്കേണ്ടതു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഓടുന്ന വാഹനത്തിൽ നിന്ന് ഡോർ തുറന്നതു മൂലം കഴിഞ്ഞ വർഷം 2 അപകടങ്ങളും ശരിയായി വാതിൽ അടയ്ക്കാത്തതിനാൽ ഒരു അപകടവും ഉണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലുണ്ട്.

Lഅശ്രദ്ധമായി വാഹനങ്ങൾ പിന്നിലേക്ക് എടുത്ത് 98 അപകടങ്ങളുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിനായി ഓടുന്ന വാഹനത്തിന്റെ ഡോറ് തുറന്ന് ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. വാഹനം 60 ദിവസത്തേക്കു കസ്റ്റഡിയിലെടുക്കും. വാഹനം വിട്ടുകിട്ടണമെങ്കിൽ 50000 ദിർഹം കെട്ടിവയ്ക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *