UAE Lottery Lucky Day draw ദുബായ്: ഒരു സാധാരണ സ്കൂൾ ദിനത്തിന്റെ തിരക്കുകൾക്കിടയിലാണ് ദക്ഷിണാഫ്രിക്കൻ പ്രവാസിയായ ബ്രാൻഡൻ ടെക്രാമിനെ തേടി ആ ഭാഗ്യവാർത്ത എത്തിയത്. മകനെ സ്കൂളിലേക്ക് അയക്കാൻ തയ്യാറെടുക്കുന്നതിനിടെ വന്ന ഇമെയിൽ പരിശോധിച്ച ബ്രാൻഡന്റെ ഭാര്യ കണ്ടത് തങ്ങൾ കോടീശ്വരന്മാരായി മാറിയിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്തയാണ്. യുഎഇ ലോട്ടറി ലക്കി ഡേ നറുക്കെടുപ്പിലൂടെ 50 ലക്ഷം ദിർഹമാണ് (ഏകദേശം 11.5 കോടി രൂപ) 39-കാരനായ ബ്രാൻഡൻ സ്വന്തമാക്കിയത്. രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന രീതിയിലേക്ക് നറുക്കെടുപ്പ് മാറ്റിയ ശേഷം ബുധനാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. ഇമെയിൽ കണ്ട് അത്ഭുതപ്പെട്ട ഭാര്യയോട് ഇത് സത്യമാണെന്ന് ഉറപ്പിച്ച നിമിഷം തങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടുവെന്ന് ബ്രാൻഡൻ പറഞ്ഞു. എന്നാൽ ജീവിതം മാറ്റിമറിച്ച ഈ വാർത്ത അറിഞ്ഞിട്ടും തന്റെ ദിനചര്യയിൽ അദ്ദേഹം മാറ്റം വരുത്തിയില്ല. മകനെ സ്കൂളിലയച്ച ശേഷം അദ്ദേഹം പതിവുപോലെ ഓഫീസിലേക്ക് ജോലിക്കായി പോയി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ 14 വർഷമായി ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഐടി സപ്പോർട്ട് മാനേജറായി ജോലി ചെയ്യുന്ന ബ്രാൻഡൻ 2023 സെപ്റ്റംബറിലാണ് ദുബായിലേക്ക് താമസം മാറിയത്. താൻ എന്നെങ്കിലുമൊരിക്കൽ വലിയൊരു തുക വിജയിക്കുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്നതായി അദ്ദേഹം പറയുന്നു. യുഎഇയിൽ ലോട്ടറി ആരംഭിച്ചപ്പോൾ “ഇത് എനിക്ക് വേണ്ടിയാണ് തുടങ്ങിയത്” എന്ന് അദ്ദേഹം ഭാര്യയോട് തമാശയായി പറയുമായിരുന്നു. ലക്ഷക്കണക്കിന് പണം കൈവന്നെങ്കിലും ലാളിത്യത്തോടെ മുന്നോട്ട് പോകാനാണ് ഈ കുടുംബത്തിന്റെ തീരുമാനം. സംസാര വൈകല്യമുള്ള മകന് ഏറ്റവും മികച്ച ചികിത്സയും പിന്തുണയും നൽകുക എന്നതാണ് ബ്രാൻഡന്റെ ഏറ്റവും വലിയ ലക്ഷ്യം. ഭാര്യ വികസിപ്പിച്ചെടുത്ത പുതിയൊരു ആശയത്തിന്റെ പേറ്റന്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. അതിന്റെ പ്രോട്ടോടൈപ്പ് നിർമ്മാണത്തിനായി സമ്മാനത്തുക ഉപയോഗിക്കും. നിലവിലെ താമസസ്ഥലത്ത് നിന്നും ഒരു വില്ലയിലേക്ക് മാറാനും ഇവർ ആഗ്രഹിക്കുന്നു. തന്റെ ജോലി ഉപേക്ഷിക്കാൻ തൽക്കാലം പദ്ധതിയൊന്നുമില്ലെന്നും ഈ വിജയം തന്റെ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭാവി നൽകുമെന്നും ബ്രാൻഡൻ കൂട്ടിച്ചേർത്തു
പശ്ചിമേഷ്യയിൽ സംഘർഷതീരം; ഹോർമുസ് കടലിടുക്കിലെ ആക്രമണത്തിൽ യുഎഇ കപ്പലിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു
UAE May 9, 2026

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. കപ്പൽ ഉടമയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിഷയത്തിൽ ആവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വേർപാടുണ്ടായ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ ദൗർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കടലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”– ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ്
ഒന്ന് കമന്റ് അടിച്ചതാ…..പിന്നെ ജയിലിൽ അടച്ചു!!!പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിൽ