
Iran US conflict Strait of Hormuz ടെഹ്റാൻ: ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിൽ ഏറെ നാളായി തുടർന്നിരുന്ന സംഘർഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പൽ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി. ഹോർമുസിന് പകരം ബാബ് അൽ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമൂസിൽ കടുംപിടുത്തം തുടരുന്ന ഇറാനെ അതേനീക്കം കൊണ്ട് വെട്ടാനാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പുതിയ വെല്ലുവിളി. കപ്പലുകളിൽ നിന്ന് ഇറാൻ പണം പിരിക്കുന്നത് തടയാൻ, കപ്പലുകളെ ഹോർമൂസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും സംഘർഷത്തിൽ മുക്കുമെന്ന് ഉറപ്പാണ്.
അതിനിടെ ഇറാനും അമേരിക്കയ്ക്കും ഇടയിലെ സംഘർഷത്തിൽ സമാധാനം സാധ്യമാക്കാനായി മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. മധ്യസ്ഥ റോളിലേക്ക് ഒരു വൻശക്തിയെത്തുന്നത് യുദ്ധ സാഹചര്യം ഒഴിവാക്കാൻ സഹായകമായേക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു എന്നിലുൾപ്പടെ അരയും തലയും മുറുക്കി നിന്ന റഷ്യയാണ് പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനം ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇറാന്റെ യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്നതുൾപ്പടെ ഫോർമുലകളും മുന്നോട്ടു വെച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പുടിൻ ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം, സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥ ശ്രമം ഇറാൻ – അമേരിക്ക സംഘർഷത്തിൽ നിർണായകമായേക്കും. ഇറാന് സമ്മതമുള്ള റഷ്യൻ മധ്യസ്ഥതക്ക് അമേരിക്ക കൂടി കൈകൊടുത്താൽ അത് ചരിത്രമാകും. ഇസ്ലാമാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ടെങ്കിലും സമാധാന ശ്രമങ്ങൾ തുടരുമെന്ന് പാക്കിസ്ഥാനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വേദനാജനകമയ വിട്ടുവീഴ്ച്ചകൾ അമേരിക്കയും ഇറാനും തയ്യാറാകണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ചു; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത പ്രതിസന്ധി; എണ്ണ വിപണിയിൽ ആശങ്ക
Latest Greeshma Staff Editor — April 13, 2026 · 0 Comment
Strait of Hormuz traffic standstill April : ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ചതായി റിപ്പോർട്ട്. മേഖലയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗതാഗതം സ്തംഭിച്ചത്. ഷിപ്പിംഗ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രധാന വിവരങ്ങൾ:
- ഗതാഗതം നിലച്ചു: ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് (Lloyd’s List Intelligence) നൽകുന്ന വിവരമനുസരിച്ച്, ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പൽ നീക്കങ്ങളും നിർത്തിവെച്ചു. പുറത്തേക്ക് പോകാനിരുന്ന രണ്ട് വലിയ കപ്പലുകൾ പാതിവഴിയിൽ നിന്ന് തിരിച്ചുവന്നതായും റിപ്പോർട്ടുണ്ട്.
- പഴയ സ്ഥിതിയിലേക്ക്: അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിനെത്തുടർന്ന് മേഖലയിൽ കപ്പൽ ഗതാഗതം പുനരാരംഭിച്ചു തുടങ്ങിയതായിരുന്നു. എന്നാൽ പുതിയ ഉപരോധ പ്രഖ്യാപനത്തോടെ കാര്യങ്ങൾ വീണ്ടും വഷളായിരിക്കുകയാണ്.
- ആഗോള പ്രത്യാഘാതം: ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഗണ്യമായ ഭാഗം കടന്നുപോകുന്ന പാതയാണിത്. ഇവിടെയുണ്ടാകുന്ന ഓരോ തടസ്സവും ആഗോള എണ്ണവിലയെയും വ്യാപാരത്തെയും നേരിട്ട് ബാധിക്കും.
നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മേഖലയിൽ കടുത്ത അനിശ്ചിതത്വം തുടരാനാണ് സാധ്യത. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് പല കപ്പൽ കമ്പനികളും സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു; ഷിപ്പിംഗ് കമ്പനി ഉടമയ്ക്ക് കിട്ടി ഏട്ടിന്റെ പണി
UAE Nazia Staff Editor — April 13, 2026 · 0 Comment

uae court; ദുബൈ: താമസസ്ഥലത്ത് രഹസ്യ ക്യാമറകൾ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഷിപ്പിംഗ് കമ്പനി ഉടമയെ ശിക്ഷിച്ച് യുഎഇ കോടതി. ആറ് മാസം തടവും പിഴയും വിധിച്ച കോടതി, ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടു.
ഷിപ്പിംഗ് സംബന്ധമായ ആവശ്യങ്ങൾക്കായി പ്രതിയെ പരിചയപ്പെട്ട യുവതിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. നാട്ടിലേക്ക് സാധനങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ ആദ്യം ഇയാളുടെ സേവനം തേടിയത്. പിന്നീട് പരിചയം പുതുക്കുകയും മറ്റൊരു ഷിപ്പിംഗ് കരാർ നൽകുകയും ചെയ്തു. എന്നാൽ ഈ കരാറിൽ പ്രതി വീഴ്ച വരുത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
തന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ താമസം വാഗ്ദാനം ചെയ്തും, സഹോദരിയെ പരിചയപ്പെടുത്താം എന്ന് വിശ്വസിപ്പിച്ചുമാണ് പ്രതി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാൽ അവിടെ എത്തിയപ്പോൾ പ്രതി തനിച്ചാണെന്ന് മനസ്സിലാക്കിയ യുവതി ഇയാളുടെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തു. പൊലിസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി, പ്രതിയുടെ ഭാര്യയെ വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ പ്രതി, യുവതി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവളുടെ സ്വകാര്യ ദൃശ്യങ്ങളും ഓഡിയോ റെക്കോർഡിംഗുകളും തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ടു. ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതോടെ യുവതി പൊലിസിൽ പരാതി നൽകുകയായിരുന്നു.
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും യുഎഇ സൈബർ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യമാണ്.
Abu Dhabi Police Warning;500 ദിര്‍ഹം പിഴ, നാല് ട്രാഫിക് പോയിന്റ്, വാഹനം കണ്ടുകെട്ടും; യുഎഇയിൽ അനുമതിയില്ലാതെ ഇക്കാര്യം മാത്രം ചെയ്യരുതേ…..
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abu Dhabi Police Warning:അബൂദബി: ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങള്‍ കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്ന് പൊലിസിന്റെ മുന്നറിയിപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് അബൂദബി പൊലിസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആവശ്യപ്പെട്ടു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്ന് പൊലിസ് വ്യക്തമാക്കി.
റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.
അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലിസ് മുന്നറിയിപ്പ് നല്കി
Rain alert in uae: കയ്യിൽ ഒരു കുട കരുതിക്കോ!!! പൊതുജനമേ യുഎഇയിലെ ഇന്നത്തെ കാലാവസ്ഥയിൽ മാറ്റമുണ്ട്
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Rain alert in uae: ദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന്മ ഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ പ്രവചിക്കുന്നുണ്ട്. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത് ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും