വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Parkin launches ‘Spots for Shops’;ദുബൈ: ദുബൈയിലെ ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് പാർക്കിംഗ് ചിലവ് കുറയ്ക്കുന്നതിനുമായി പുതിയ സംരംഭവുമായി പാർക്കിൻ (Parkin) കമ്പനി. ‘സ്പോട്ട്സ് ഫോർ ഷോപ്പ്സ്’ (Spots for Shops) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുത്ത പ്രാദേശിക കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് അവരുടെ പാർക്കിംഗ് ഫീസ് ക്യാഷ്ബാക്കായി തിരികെ ലഭിക്കും.
നഗരത്തിലെ ചെറുകിട വ്യാപാരികളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കാൻ ലക്ഷ്യമിട്ടാണിത്. ഇതിനായി നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവരുടെ പാർക്കിംഗ് ഫീസ് വ്യാപാരികൾ തന്നെ സാധൂകരിക്കുകയും ആ തുക ഉപഭോക്താവിന്റെ ‘പാർക്കിൻ വാലറ്റിൽ’ നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
എങ്ങനെ പ്രയോജനപ്പെടുത്താം?
- പദ്ധതിയിൽ ഉൾപ്പെട്ട കടകൾക്ക് സമീപമുള്ള പെയ്ഡ് പാർക്കിംഗുകളിൽ വാഹനം പാർക്ക് ചെയ്യുക.
- സാധാരണ പോലെ പാർക്കിംഗ് ഫീസ് അടയ്ക്കുക.
- സാധനങ്ങൾ വാങ്ങിയ ശേഷം കടയുടമയെ സമീപിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ നൽകി പാർക്കിംഗ് സെഷൻ സാധൂകരിക്കുക.
- തുക ഉടൻ തന്നെ നിങ്ങളുടെ പാർക്കിൻ ആപ്പ് വാലറ്റിൽ ക്യാഷ്ബാക്കായി എത്തും.
പരീക്ഷണാടിസ്ഥാനത്തിൽ 15 പ്രമുഖ ഔട്ട്ലെറ്റുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. വിഖ്യാതമായ രവി റെസ്റ്റോറന്റ്, സൈക്കിൾ 2 സൈക്കിൾ, നൈഫ് ബേക്കർ, ദി ലോൺഡ്രി ഹബ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2026 മെയ് ആദ്യവാരത്തോടെ പാർക്കിൻ ആപ്പിൽ ഈ സേവനം ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
eid al adha holiday;യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം: എങ്ങനെയെന്നല്ലേ? അറിയാം…
ദുബൈ: യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലം. 2026-ലെ വലിയപെരുന്നാൾ മെയ് മാസത്തിന്റെ അവസാന വാരത്തിൽ ആയിരിക്കുമെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്. അറഫാ ദിനവും ഈദ് അവധിയും വാരാന്ത്യ ദിനങ്ങളും ചേരുന്നതോടെ ആറ് ദിവസത്തെ പൊതു അവധി ഉറപ്പായിക്കഴിഞ്ഞു.
കണക്കുകൂട്ടലുകൾ പ്രകാരം 2026-ലെ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും. ഇതിനെത്തുടർന്ന് മെയ് 27 ബുധനാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് വലിയ പെരുന്നാൾ അവധി പ്രതീക്ഷിക്കുന്നത്. എങ്കിലും, ഹിജ്റ മാസമാറ്റവും ഈദ് ആഘോഷങ്ങളും ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനാൽ, ഔദ്യോഗികമായ പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
യുഎഇ മന്ത്രിസഭ അംഗീകരിച്ച കലണ്ടർ പ്രകാരം ചൊവ്വാഴ്ച മുതൽ വെള്ളി വരെയാണ് പൊതു അവധി. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആകെ 6 ദിവസത്തെ അവധി ലഭിക്കും. എന്നാൽ, മെയ് 25 തിങ്കളാഴ്ച ഒരു ദിവസം കൂടി വാർഷിക അവധി (Annual Leave) എടുക്കുന്നവർക്ക്, തൊട്ടുമുമ്പുള്ള വാരാന്ത്യം (മെയ് 23, 24) മുതൽ മെയ് 31 ഞായറാഴ്ച വരെ നീളുന്ന തുടർച്ചയായ 9 ദിവസത്തെ അവധി ആസ്വദിക്കാൻ സാധിക്കും.
ഹിജ്റ കലണ്ടറിലെ ദുൽ ഹിജ്ജ മാസത്തിൽ നടക്കുന്ന ഹജ്ജ് തീർത്ഥാടനം മെയ് 25-ന് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിലെ അഞ്ചാമത്തെ സ്തംഭമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ മെയ് 29-30 ഓടെ പൂർത്തിയാകും. മക്കയിലെ അറഫാ മൈതാനത്ത് തീർത്ഥാടകർ ഒത്തുചേരുന്ന അറഫാ ദിനം ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്.
west asian conflict;പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ
Latest April 9, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
west asian conflict;വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിമാനയാത്രക്കാർക്ക് ഇരുട്ടടിയായി ലഗേജ് നിരക്കുകളിൽ വൻ വർധന. ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കൻ വിമാനക്കമ്പനികൾ ബാഗേജ് ഫീസിൽ വർധനവ് വരുത്തിയത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഭീമമായ നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു.
ബാഗേജ് നിരക്കുകൾ ഇങ്ങനെ:
ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ആദ്യ ബാഗ്: 45 ഡോളർ (ഏകദേശം 4,158 രൂപ) – (10 ഡോളറിന്റെ വർധന)
രണ്ടാം ബാഗ്: 55 ഡോളർ (ഏകദേശം 5,082 രൂപ)
മൂന്നാം ബാഗ്: 200 ഡോളർ (ഏകദേശം 18,482 രൂപ)
കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാരെയാണ് ഈ തീരുമാനം വല്ലാതെ ബാധിക്കുക. ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ വിപണിയെ ഉലച്ചത്. യുദ്ധത്തിന് മുമ്പ് ഗാലന് 2.50 ഡോളർ ആയിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിൽ എത്തിനിൽക്കുകയാണ്. ഇന്ധനവില വർധനയ്ക്ക് പുറമെ, യുദ്ധമേഖല ഒഴിവാക്കാനായി വിമാനങ്ങൾ ദീർഘദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും കമ്പനികളുടെ പ്രവർത്തന ചിലവ് വർധിപ്പിച്ചു
ലാഭക്കൊയ്ത്തിനിടയിലെ പിടിച്ചുപറി?
ഇന്ധനവില വർധനവ് ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടുമ്പോഴും വിമാനക്കമ്പനികൾ വൻ ലാഭത്തിലാണ് മുന്നേറുന്നത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഡെൽറ്റ എയർലൈൻസ് മാത്രം 100 കോടി ഡോളറിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. വൻ ലാഭമുണ്ടാക്കുമ്പോഴും സാധാരണ യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
അമേരിക്കൻ കമ്പനികൾക്ക് പുറമെ രാജ്യാന്തര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്സ് തുടങ്ങിയവരും ഇന്ധന സർചാർജ് എന്ന പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കിത്തുടങ്ങി. യുദ്ധം അവസാനിച്ചാൽ ഈ നിരക്കുകൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.