Trivandrum native released from Gulf jail ജയിലഴിക്കുള്ളിൽ നിന്ന് മോചനം; പ്രവാസി മലയാളികളുടെ കരുണയിൽ തിരുവനന്തപുരം സ്വദേശിക്ക് പുതുജീവിതം

Trivandrum native released from Gulf jail മസ്കറ്റ്: ഒരു പതിറ്റാണ്ടിലേറെയായി ഒമാനിലെ ജയിലഴിക്കുള്ളിൽ കിടന്ന മലയാളി യുവാവിന് പുതുജീവിതം സമ്മാനിച്ച് മലയാളികളായ പ്രവാസികൾ. സുഹൃത്തിൻ്റെ ചതിയിൽപ്പെട്ട് ജയിലിലായ മനോജ് ആണ് വർഷങ്ങൾക്കുശേഷമാണ് പുറംലോകത്തെത്തുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മനോജ്. സ്വന്തം കുടുംബാംഗങ്ങളെ കാണുവാൻ പോലും കഴിയാതെ അകപ്പെട്ടുപോയ ഇദ്ദേഹത്തിന് തുണയായത് ഒമാനിലെ പ്രവാസി ലീ​ഗൽ സെല്ലാണ്.

സുഹൃത്തിൻ്റെ ചതിയിൽപ്പെട്ടാണ് മനോജ് ജയിലഴിക്കുള്ളിലായത്. ബിസിനസ് വിപുലീകരിക്കാമെന്നും പച്ചക്കറി സാധനങ്ങൾ അന്യദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് കച്ചവടം നടത്തി ലാഭകരമാക്കാമെന്നുമായിരുന്നു സുഹൃത്തിൻ്റെ വാക്കുകൾ. മനോജ് ഇത് വിശ്വസിച്ചു. വീടും സ്ഥലവും ബാങ്കിൽ പണയം വെച്ചു. അതിൽ നിന്ന് ലഭിച്ച തുകയും സ്പോൺസറിൽ നിന്നും വാങ്ങിയ ലക്ഷങ്ങളും സുഹൃത്ത് കൈക്കലാക്കി. ശേഷം, മനോജിനെ അറിയിക്കാതെ നാടുവിട്ടു. സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട മനോജിൻ്റെ പേരിൽ കമ്പനികളും സ്പോൺസറും കേസു കൊടുത്തു. മനോജിൻ്റെ പേരിലെ വീടും സ്ഥലവും ജപ്തി ചെയ്തു. എന്നിട്ടും സുഹൃത്ത് തിരിഞ്ഞുനോക്കിയില്ലെന്ന് മനോജ് പറയുന്നു.

പ്രവാസി ലീ​ഗൽ സെൽ വൈസ് പ്രസിഡൻ്റ് ജാസിം കരിക്കോടിൻ്റെ അരികിലേക്കാണ് മനോജിൻ്റെ കേസ് വന്നെത്തിയത്. ഒമാൻ സെസ്ട്രൽ ജയിലിൽ കിടക്കുന്ന മനോജിനെ ജാസിമിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെൽ അംഗങ്ങൾ പോയി കാണുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. മനോജിൻ്റെ നിരപരാധാത്വം ബോധ്യപ്പെട്ടതിനെ തുടർന്ന് കോടതി ജാമ്യം നൽകി. പുറത്തിറങ്ങിയ മനോജ് പലവിധ ജോലികൾ ചെയ്ത് കടങ്ങൾ വീട്ടി. കടങ്ങളെല്ലാം വീട്ടിയതുകൊണ്ട് സ്പോൺസർ നാട്ടിൽ പോകാൻ അനുമതി നൽകി. എന്നാൽ, കേസ് ഉള്ളതിനാൽ എയർപോർട്ടിലെത്തിയ മനോജ് വീണ്ടും അഴിക്കുള്ളിലായി.

പിന്നീട്, ഒമാനിലെ നല്ലവരായ പ്രവാസി മലയാളികളും സംഘടനകളും വ്യക്തികളും നൽകിയ സഹായവും പിന്തുണയും കൊണ്ട് മനോജിന് പുറംലോകം കാണാനായി. ഒമാനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മനോജ് പരാതി നൽകിയിട്ടുണ്ട്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഭാഗത്ത് നിന്ന് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ആർ മുരളിധരൻ, സുധീർ തിരുനിലത്ത് തുടങ്ങിയവർ തുടർന്നും മനോജിനും കുടുംബത്തിനും കേസുമായി മുന്നോട്ടു പോകുവാനുള്ള എല്ലാ സഹായങ്ങളും നിയമപരമായി ചെയ്തു കൊടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തി: മദീനയെ നടുക്കി കൊടുംക്രൂരത; ഒടുവിൽ ഗാർഹിക തൊഴിലാളി അറസ്റ്റിൽ

UAE Nazia Staff Editor — March 16, 2026 · 0 Comment

263775

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

allegedly killing the infant child;മദീന ∙ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന കേസിൽ ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളിയെ മദീന പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

മദീനയിലെ അസീസിയ ഡിസ്ട്രിക്ടിലാണ് നാടിനെ നടുക്കിയ സംഭവം. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു ക്രൂരകൃത്യം. തിരികെ എത്തിയ രക്ഷിതാക്കളാണ് രക്തത്തിൽ കുളിച്ച് ചലനമറ്റ കുഞ്ഞിനെയും പരുക്കേറ്റ നിലയിൽ ഗാർഹിക തൊഴിലാളിയെയും കണ്ടെത്തിയത്.

കുഞ്ഞ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. യുവതിയെ പൊലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില മെച്ചപ്പെട്ടാലുടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മദീന പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ പശ്ചാത്തലവും മാനസികാരോഗ്യവും പരിശോധിക്കണമെന്ന് പൊലീസ് വീണ്ടും ഓർമിപ്പിച്ചു.

Rain alert in uae: യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം;താപനില കുതിച്ചുയരും:പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക

rain alert in uae: ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശവും താപനിലയിലെ നേരിയ വർധനവും ഉണ്ടാകും. കൂടാതെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.രാജ്യത്തിന്റെ ചില തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലുമാണ് നേരിയ മഴയ്ക്ക് സാധ്യത. ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷത്തിലെ വായു സംവിധാനങ്ങളും കൂടിച്ചേരുന്നതാണ് ഈ മഴയ്ക്ക് കാരണമാകുന്നത് എന്നാണ് അറിയിപ്പ്. ചൊവ്വാഴ്ചയോടെ ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

നിലവിൽ തണുപ്പിന്റെ കാഠിന്യം കുറഞ്ഞ് താപനിലയിൽ നേരിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് 30°C മുതൽ 35°C വരെ താപനില ഉയർന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 28°C നും 33°C നും ഇടയിലായിരിക്കും താപനില ഉണ്ടായിരിക്കുക.
അതേസമയം, പർവതപ്രദേശങ്ങളിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ തന്നെ തുടരും.

കൂടാതെ രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. ഇത് മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകുകയും ചെയ്യും. കൂടാതെ ശനിയാഴ്ച രാവിലെയും ഞായറാഴ്ച പുലർച്ചെയും പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകാനും സാധ്യതയുണ്ട്. ഇത് റോഡിലെ കാഴ്ചാപരിധി കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

അതേസമയം നേരിയതോ മിതമായതോ ആയ കാറ്റാണ് ഈ ആഴ്ച പ്രതീക്ഷിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്തും. അതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അറിയിച്ചു

Dubai airport: ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ആക്രമണത്തിൽ തീപിടുത്തം

UAE March 16, 2026

2025 04 1419 04 29img 20250414 wa0149

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Dubai airport; ദുബൈ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തുവെന്നാണ് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഒന്ന് ലക്ഷ്യം വെച്ചായിരുന്നു ഇറാനിൽ നിന്നുമുള്ള ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വിമാനത്താവളത്തിന് സമീപത്ത് തീപിടുത്തം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സംഭവത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം യുഎഇ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം വിജയകരമായി തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ആക്രമണശ്രമം രാജ്യത്തിൻ്റെ കരുത്തുറ്റ പ്രതിരോധ നിര തകർക്കുകയായിരുന്നു. സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കി.

യുഎഇ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് 298 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,606 ഡ്രോണുകളുമാണ് യുഎഇ സേന ആകാശത്തുവെച്ച് തകർത്തത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ഇത്തരം നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

Gold rate in uae: യുഎഇയിൽ സ്വർണ്ണവില ഉയർന്നുതന്നെ; പഴയ സ്വർണ്ണം മാറ്റിവാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

UAE March 15, 2026

263347


Gold rate in uae:ദുബൈ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെത്തുടർന്ന് യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ പുതിയ പ്രവണതകൾ പ്രകടമാകുന്നു. സ്വർണ്ണവില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ ഭാരം കുറഞ്ഞ ഡിസൈനുകളിലേക്കും പഴയ സ്വർണ്ണം മാറ്റിവാങ്ങുന്നതിലേക്കും തിരിയുന്നതായി പ്രമുഖ ജ്വല്ലറി ഉടമകൾ വ്യക്തമാക്കി. യുദ്ധം പൊട്ടിപ്പുറപ്പെട്ട 2026 ഫെബ്രുവരി 28-ന് ശേഷം സ്വർണ്ണവിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

വിൽപ്പനയിൽ നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾ സ്വർണ്ണത്തിൽ നിന്ന് പൂർണ്ണമായും അകന്നിട്ടില്ലെന്ന് ബഫ്‌ലെ ജ്വല്ലേഴ്‌സ് സ്ഥാപകൻ രമേശ് വോറ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ഫ്ളെക്സിബിൾ പേയ്‌മെന്റ് ഓപ്ഷനുകൾ (Flexible Payment), നിരക്ക് സംരക്ഷണ പദ്ധതികൾ (Rate Protection Schemes), പ്രത്യേകം ക്യൂറേറ്റഡ് കളക്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ രാജ്യാന്തര ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഈ മൃദുവായ വിൽപ്പന ചക്രത്തെ പ്രവർത്തനപരമായ മെച്ചപ്പെടുത്തലുകൾക്കും വിപണിയിലെ പുതിയ അവസരങ്ങൾക്കായി തയ്യാറെടുക്കുന്നതിനുമുള്ള ഒരു അവസരമായാണ് കാണുന്നത്.

ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് പറയുന്നതനുസരിച്ച്, സൗന്ദര്യവും മൂല്യവും സമന്വയിപ്പിക്കുന്ന ഭാരം കുറഞ്ഞ ഡിസൈനുകളിലാണ് ഉപഭോക്താക്കൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റോറുകളിലെ അനുഭവം കേവലം വിൽപ്പന എന്നതിലുപരി ഉപഭോക്താക്കളുമായുള്ള കൂടിയാലോചനകൾക്കും സംഭാഷണങ്ങൾക്കും മുൻഗണന നൽകുന്നു. ഈ കാലയളവിൽ വിൽപ്പന കണക്കുകളേക്കാൾ ഉപഭോക്താക്കളുടെ ക്ഷേമത്തിനും അവർക്ക് പിന്തുണ നൽകുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് ടൈറ്റൻ കമ്പനിയുടെ രാജ്യാന്തര ആഭരണ ബിസിനസ് മേധാവി ആദിത്യ സിംഗും ചൂണ്ടിക്കാട്ടി.

വിപണിയിലെ നിലവിലെ നിരക്കുകൾ

വാരാന്ത്യത്തിൽ ആഗോളതലത്തിൽ സ്വർണ്ണവില ഔൺസിന് 5,020 ഡോളറിലാണ് ക്ലോസ് ചെയ്തത്. യുഎഇയിൽ 24K സ്വർണ്ണത്തിന് ഗ്രാമിന് 604.75 ദിർഹവും 22K സ്വർണ്ണത്തിന് 460 ദിർഹവുമാണ് അവസാനത്തെ നിരക്കുകൾ. പ്യുവർ ഗോൾഡ് ഗ്രൂപ്പ് സിഇഒ കരിം എഫ് മർച്ചന്റ് പറയുന്നതനുസരിച്ച്, സ്മാർട്ട് ഉൽപ്പന്ന മിശ്രിതങ്ങളും മൂല്യാധിഷ്ഠിത ഓഫറുകളും വഴി വിപണിയിലെ വെല്ലുവിളികളെ അതിജീവിക്കാനും ദീർഘകാല വളർച്ചയ്ക്കായി നിക്ഷേപം തുടരാനും ചില്ലറ വ്യാപാരികൾക്ക് ആത്മവിശ്വാസമുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *