uae-job-search-tips-2026;ഒരു ജോലി എല്ലാവരുടെയും സ്വപ്നമാണ്: എന്നാൽ ഓൺലൈനിൽ അപേക്ഷിച്ചത് കൊണ്ട് മാത്രം ജോലി ലഭിക്കുമോ?NO!!ഇക്കാര്യങ്ങള്‍ക്കൂടി അറിഞ്ഞിരിക്കണം 

uae-job-search-tips;നല്ലൊരു ജോബ് പരസ്യം കണ്ട് അതിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച്, കമ്പനി ഇങ്ങോട്ട് വിളിക്കും എന്ന് കരുതി കാത്തിരുന്നിട്ട് കാര്യമില്ല. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ജോലിക്കായി അപേക്ഷിക്കുന്നത് ഒരു ഡിജിറ്റല്‍ ‘ബ്ലാക്ക് ഹോളിലേക്ക്’ സന്ദേശങ്ങള്‍ അയക്കുന്നത് പോലെയാണെന്ന് പല ഉദ്യോഗാര്‍ത്ഥികളും പരാതിപ്പെടുന്നു. ഈ ആശങ്ക വെറുതെയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രമുഖ കരിയര്‍ പ്ലാറ്റ്‌ഫോമായ ഗ്ലാസ്‌ഡോര്‍ (Glassdoor) നടത്തിയ സര്‍വേ പ്രകാരം, 70 ശതമാനത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കും 2026ലെ തങ്ങളുടെ തൊഴില്‍ അന്വേഷണത്തില്‍ വലിയ പ്രതീക്ഷയില്ല.
ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ എത്തിച്ചേരുന്ന യുഎഇ പോലുള്ള വിപണികളില്‍ മത്സരം കഠിനമാണ്. പലപ്പോഴും അയക്കുന്ന അപേക്ഷകള്‍ക്ക് മറുപടി ലഭിക്കാത്തതും ആവര്‍ത്തിച്ചുള്ള നിരസിക്കലുകളും സാധാരണമായിരിക്കുന്നു.

എന്താണ് യഥാര്‍ത്ഥ പ്രശ്‌നം?

നിങ്ങളുടെ സിവി (CV) ഒരു എച്ച്.ആര്‍ സെക്ഷനിലെ ജീവനക്കാരുടെ കൈകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പല പ്രക്രിയകളിലൂടെയും കടന്നുപോകേണ്ടതുണ്ട്. കമ്പനികള്‍ ഇന്ന് സിവികള്‍ തരംതിരിക്കാന്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. (സി.വി വളരെ മികച്ചതും പ്രൊഫഷണല്‍ സ്വഭാവവും ഉള്ളതായിരിക്കണമെന്ന് പ്രഥ്യേകം പറയേണ്ടതില്ലല്ലോ). 
‘അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതും എടിഎസ് (Applicant Tracking Systems), എഐ (AI) എന്നിവയുടെ ഉപയോഗവും കാരണം പല സിവികളും ആദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കപ്പെടുന്നു. ആ ജോലിക്ക് കൃത്യമായി അനുയോജ്യമായ പ്രവൃത്തിപരിചയവും നൈപുണ്യവുമുള്ളവരെയാണ് റിക്രൂട്ടര്‍മാര്‍ ഇന്ന് തിരയുന്നതെന്ന് ടാലന്റ് വണ്‍ (Taletn One) ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് ബഹ പറയുന്നു.

അപ്ലൈ’ ബട്ടണിന് അപ്പുറം എന്ത് ചെയ്യണം?

ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി അപേക്ഷിക്കുന്നത് നിര്‍ത്തേണ്ടതില്ല. പക്ഷേ അത് മാത്രം മതിയെന്ന് കരുതുന്നത് തെറ്റാണെന്ന് വിദഗ്ധര്‍ പറയുന്നു. യുഎഇയിലെ തൊഴില്‍ വിപണിയില്‍ ബന്ധങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. ലിങ്ക്ഡ്ഇന്‍ പോലുള്ള പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കമ്പനികളിലെ പ്രധാന വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതുവഴി അവര്‍ക്ക് നിങ്ങളുടെ കഴിവിനെക്കുറിച്ച് ശുപാര്‍ശ നല്‍കാന്‍ സാധിക്കുമെന്ന് ഫ്യൂച്ചര്‍ ടെന്‍സ് യുഎഇ (Future Tense UAE) ഡയറക്ടര്‍ കരുണ അഗര്‍വാള്‍ പറഞ്ഞു.

ഈ ടിപ്‌സുകള്‍ ഓര്‍ത്തുവയ്ക്കുക

* റെക്കമെന്‍ഡേഷന്‍: നിങ്ങളുടെ സിവി എത്ര മികച്ചതാണെങ്കിലും യുഎഇ പോലൊരു വിപണിയില്‍ ഒരാളുടെ റെക്കമെന്‍ഡേഷന്‍ നല്‍കുന്ന ഗുണം ചെറുതല്ല. എഐ അല്‍ഗോരിതങ്ങള്‍ സിവികള്‍ ഒഴിവാക്കുമ്പോള്‍, ഒരു റെഫറന്‍സ് ഉണ്ടെങ്കില്‍ അത് റിക്രൂട്ടര്‍മാരുടെ ശ്രദ്ധയില്‍ പെടാന്‍ സഹായിക്കും.

പുതിയ സമീപനം: വെറുതെ ജോലി ചോദിക്കുന്നതിന് പകരം, ആ കമ്പനിക്ക് നല്‍കാന്‍ കഴിയുന്ന പുതിയ ബിസിനസ് ആശയങ്ങളോ പരിഹാരങ്ങളോ മുന്നോട്ട് വെക്കുക.

* കീവേഡുകള്‍: സിവിയില്‍ ജോലിക്ക് അനുയോജ്യമായ കീവേഡുകള്‍ ഉള്‍പ്പെടുത്തുക (ഇത് എഐ സ്‌കാനിംഗില്‍ സിവികള്‍ തിരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കും).

* ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍: നിങ്ങളുടെ പ്രൊഫഷണല്‍ സാന്നിധ്യം ലിങ്ക്ഡ്ഇനില്‍ ശക്തമാക്കുക.

* നേരിട്ടുള്ള ആശയവിനിമയം: റിക്രൂട്ടര്‍മാരുമായും ഇന്‍ഡസ്ട്രി നെറ്റ്‌വര്‍ക്കുകളുമായും നേരിട്ട് സംസാരിക്കാന്‍ ശ്രമിക്കുക.

ചുരുക്കത്തില്‍, 2026ല്‍ യുഎഇയില്‍ ഒരു നല്ല ജോലി ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കൊപ്പം മികച്ചൊരു നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കാനും കൂടി ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകണം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

UAE Greeshma Staff Editor — January 16, 2026 · 0 Comment

school newww

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മ‌ിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂ‌ൾ എന്ന തീരുമാനം.

അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.

സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:

  • Worked in UAE (Dubai) – 2019–2024
  • Familiar with UAE Labour Law & VAT system

8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ

  • ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
  • PDF image format
  • Spelling mistakes
  • ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
  • Copy–paste ചെയ്ത generic content

യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ

ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.

ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ.

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്‌നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.

യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്‌ക്ക് പുറമെ നെറ്റ്ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.

ഒരു വർഷത്തെ ഗ്രേസ് പിരീഡ്

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

van traffic sign Sharjah; ഇനി കണ്ണു മാറിയാൽ കണ്ണീരാകും!! ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറി;വാൻ ഇടിച്ചുകയറുന്ന ഷോക്കിങ് വീഡിയോ പുറത്തുവിട്ട് പോലീസ്

traffic sign Sharjah ;ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ മറികടന്ന് എതിർദിശയിലുള്ള ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനം നിയന്ത്രണം വിട്ട് പോകുന്നതും മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. അടുത്തിടെ ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായ മറ്റൊരു ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചിരുന്നു

അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോയിരുന്ന വാഹനമാണ് പോലീസ് സുരക്ഷിതമായി തടഞ്ഞത്. യാതൊരു പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോൾ സംഘം ആ വണ്ടി നിർത്തിക്കുകയായിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *