
West Bay hotel fire ദോഹ: വെസ്റ്റ് ബേ മേഖലയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം നിയന്ത്രണവിധേയമാക്കി.വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സുരക്ഷയുടെ ഭാഗമായി ഹോട്ടലിലുണ്ടായിരുന്നവരെ അധികൃതർ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ പരിശോധിച്ച് ഉറപ്പിക്കുക ; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഖത്തറിൽ ജാഗ്രത
Qatar Greeshma Staff Editor — August 15, 2026 · 0 Comment

Qatar online scams ദോഹ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മുന്നറിയിപ്പുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം.മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ വെബ് ലിങ്കുകൾ പരിശോധിച്ച ശേഷം മാത്രം തുറക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വിശ്വാസമില്ലാത്ത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വെബ് ലിങ്കുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ, വ്യാജ ഓൺലൈൻ പരസ്യങ്ങൾ എന്നിവയിൽ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.സെർച്ച് എൻജിനുകളിൽ ലഭിക്കുന്ന ലിങ്കുകളും തുറക്കുന്നതിന് മുമ്പ് അവ ഔദ്യോഗികവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. ഔദ്യോഗിക മന്ത്രാലയ വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കുമ്പോൾ വെബ് വിലാസം കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും പൊതുജനങ്ങളോടും വ്യാപാരികളോടും മന്ത്രാലയം നിർദേശിച്ചു.
ഖത്തറിൽ കനത്ത ചൂട് തുടരും; ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്
Qatar Greeshma Staff Editor — August 15, 2026 · 0 Comment

Qatar weather update ദോഹ: വാരാന്ത്യത്തിലും ഖത്തറിൽ കനത്ത ചൂടും ഉയർന്ന താപനിലയും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചില പ്രദേശങ്ങളിൽ രാവിലെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പിന്നീട് ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും കൂടിയ കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ചൂട് ശക്തമായ സാഹചര്യത്തിൽ പുറംമേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
നിയമപ്രകാരം, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 3.30 വരെ ജോലി ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഈ സമയത്ത് നിർത്തിവെക്കുന്ന ജോലികൾ വൈകീട്ട് 3.30ന് ശേഷം പുനരാരംഭിക്കാം. ഈ നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും.
ഖത്തറിലെ കൂടുതൽ തൊഴിൽ ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് പുറമെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാനും സാധ്യതയുണ്ട്.ചൂടേറിയ സമയത്ത് തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളവും വിശ്രമിക്കാനുള്ള സൗകര്യങ്ങളും തൊഴിലുടമകൾ ഒരുക്കണമെന്നും മന്ത്രാലയം നേരത്തെ നിർദേശിച്ചിട്ടുണ്ട്. കനത്ത ചൂടിൽ പുറംമേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആരോഗ്യവും സുരക്ഷയും മുൻനിർത്തി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും കൊണ്ട് അങ്ങോട്ട് പോകരുത്, ഖത്തറിൽ 27 നഴ്സുമാരുടെ ജോലി പോയി, കൂടെ ആജീവനന്ത വിലക്കും
Qatar Greeshma Staff Editor — August 14, 2026 · 0 Comment

Qatar nurses job ban ദോഹ: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ഖത്തറിൽ നഴ്സിങ് ജോലി നേടാൻ ശ്രമിച്ച 27 പേരെ രാജ്യത്തുനിന്ന് പുറത്താക്കി. ഇവർക്ക് ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.കഴിഞ്ഞ ആറുമാസത്തിനിടെയാണ് 27 പേരെ പിടികൂടിയത്. ആരോഗ്യ മേഖലയിലെരജിസ്ട്രേഷൻ, പ്രൊഫഷണൽ ലൈസൻസ് നടപടികൾക്കിടെയാണ് ഇവർ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയത്.
രേഖകളുടെ പ്രാഥമിക പരിശോധനയിൽ തന്നെ സർട്ടിഫിക്കറ്റുകളിൽ സംശയകരമായ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കൂടുതൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് രേഖകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.ഇതിനെ തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്തുനിന്ന് പുറത്താക്കുന്നതിന് പുറമെ ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.
ആരോഗ്യ മേഖലയിലെ പ്രൊഫഷണൽ ലൈസൻസിങ് നടപടികളിൽ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.വിദേശത്ത് ആരോഗ്യ മേഖലയിൽ ജോലി തേടുന്ന ഉദ്യോഗാർഥികൾ വ്യാജ സർട്ടിഫിക്കറ്റുകളോ പ്രവൃത്തിപരിചയ രേഖകളോ ഉപയോഗിക്കരുതെന്നും, അപേക്ഷ സമർപ്പിക്കുമ്പോൾ എല്ലാ രേഖകളും കൃത്യവും ആധികാരികവുമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമം അപകടകരം; ചൂതാട്ട ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തറിൽ യുവാക്കൾക്ക് മുന്നറിയിപ്പ്
Qatar Greeshma Staff Editor — August 14, 2026 · 0 Comment

Gambling Games ദോഹ: പെട്ടെന്ന് വലിയ തുക സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ യുവാക്കൾ ഓൺലൈൻ ചൂതാട്ട ഗെയിമുകളിലേക്ക് ആകർഷിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ. ചെറിയ തുകയിൽ ആരംഭിക്കുന്ന ഇത്തരം ഗെയിമുകൾ പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിലേക്കും കുടുംബ, സാമൂഹിക പ്രശ്നങ്ങളിലേക്കും നയിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ്.
പണം നൽകി ഗെയിമിൽ പങ്കെടുക്കുകയും ഫലം അനുസരിച്ച് പണം നഷ്ടപ്പെടുകയോ കൂടുതൽ തുക ലഭിക്കുകയോ ചെയ്യുന്ന രീതിയിലുള്ള ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതായി ഷെയ്ഖ് ഡോ. ആയിഷ് അൽ-ഖഹ്താനി പറഞ്ഞു. തുക ചെറുതാണോ വലുതാണോ എന്നതല്ല പ്രധാനമെന്നും, പണം വച്ച് അനിശ്ചിത ഫലത്തെ ആശ്രയിച്ച് ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്ന രീതിയാണ് ഇത്തരം ഗെയിമുകളുടെ പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ചൂതാട്ടം സാമ്പത്തിക നഷ്ടത്തിൽ മാത്രം ഒതുങ്ങുന്നില്ല. കുടുംബബന്ധങ്ങളെയും മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ഇത് ബാധിക്കാം. അതിനാൽ ഇത്തരം ഗെയിമുകളിൽ നിന്ന് യുവാക്കളെ അകറ്റാൻ കുടുംബങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Apply Now for the latest vacancies
യുവാക്കളെ ആകർഷിക്കുന്നത് പെട്ടെന്നുള്ള ലാഭം
സാമൂഹിക വിദഗ്ധൻ മുഹമ്മദ് അബ്ദുല്ല അൽ-ഇമാദിയുടെ അഭിപ്രായത്തിൽ, ആവേശം, കൗതുകം, പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ആഗ്രഹം, സുഹൃത്തുക്കളുടെ സ്വാധീനം എന്നിവയാണ് യുവാക്കളെ ഇത്തരം ഗെയിമുകളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങൾ.
ആദ്യഘട്ടത്തിൽ വിനോദത്തിനോ കൗതുകത്തിനോ വേണ്ടി ചെറിയ തുക ഉപയോഗിച്ചായിരിക്കും പലരും കളി തുടങ്ങുന്നത്. വിജയിച്ചാൽ എളുപ്പത്തിൽ പണം നേടാമെന്ന തോന്നൽ ഉണ്ടാകാം. എന്നാൽ തോൽക്കുമ്പോൾ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ വീണ്ടും കളിക്കാൻ തുടങ്ങുന്നതാണ് പ്രധാന അപകടം.
വീണ്ടും തോൽക്കുമ്പോൾ കൂടുതൽ പണം വച്ച് അടുത്ത കളിയിൽ നഷ്ടം നികത്താമെന്ന ചിന്ത ഉണ്ടാകാം. ഇതോടെ തുടർച്ചയായ വാതുവെപ്പിന്റെയും സാമ്പത്തിക നഷ്ടത്തിന്റെയും ചക്രത്തിൽ യുവാക്കൾ അകപ്പെടാൻ സാധ്യതയുണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കണം
യുവാക്കളെ സംരക്ഷിക്കാൻ കുറ്റപ്പെടുത്തലിനേക്കാൾ കുടുംബത്തിലെ തുറന്ന സംഭാഷണത്തിനാണ് പ്രാധാന്യമെന്ന് അൽ-ഇമാദി പറഞ്ഞു.
കുട്ടികളുടെ പണം ചെലവഴിക്കുന്ന രീതിയിലും പെരുമാറ്റത്തിലും പെട്ടെന്ന് മാറ്റം ഉണ്ടാകുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം. മാനസികാവസ്ഥയിലെ മാറ്റങ്ങൾ, കുടുംബത്തിൽ നിന്ന് അകന്നുനിൽക്കൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
ഒഴിവുസമയം ചൂതാട്ട ഗെയിമുകളിലേക്ക് തിരിയാതിരിക്കാൻ യുവാക്കൾക്ക് ആരോഗ്യകരമായ മറ്റ് അവസരങ്ങൾ നൽകണമെന്നും വിദഗ്ധർ പറയുന്നു. കായിക പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, സന്നദ്ധപ്രവർത്തനം, വിവിധ കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ യുവാക്കളെ പങ്കെടുപ്പിക്കുന്നത് സഹായകരമാകും.
നഷ്ടം വന്നാലും വീണ്ടും കളിക്കുന്നത് അപകടം
ചൂതാട്ട ഗെയിമുകളിൽ തുടർച്ചയായി നഷ്ടം നേരിട്ടിട്ടും കളി നിർത്താൻ കഴിയാത്ത സാഹചര്യം ഗൗരവമായി കാണണമെന്ന് വിദഗ്ധർ പറയുന്നു. ഇത് വെറും ഇച്ഛാശക്തിയുടെ പ്രശ്നമായി കാണാതെ ആവശ്യമായ സഹായവും ഇടപെടലും നൽകേണ്ട സാഹചര്യമായി കാണണം.
ചൂതാട്ടം കടബാധ്യതയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും മറ്റ് സാമൂഹിക പ്രശ്നങ്ങളിലേക്കും നയിക്കാം. അതിനാൽ പ്രശ്നം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ ഇടപെടൽ ആവശ്യമാണ്.
നിയന്ത്രണം ശക്തമാക്കണം
ചൂതാട്ടത്തെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഗെയിമുകളിലും സാമ്പത്തിക വാതുവെപ്പുകളിലും നിയന്ത്രണം ശക്തമാക്കണമെന്ന് ജാബർ അൽ-മാരി ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ ഇത്തരം ഗെയിമുകൾ അനുവദിക്കുന്ന വെബ്സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും യുവാക്കളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവും സ്കൂളുകളും ഒരുമിച്ച് പ്രവർത്തിക്കണം
ചൂതാട്ട ഗെയിമുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് മാത്രം ഈ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഹമ്മദ് സലീം അൽ-ദർവിഷ് പറഞ്ഞു.
കുടുംബങ്ങൾ, സ്കൂളുകൾ, ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കണം. ചൂതാട്ടത്തിന് അവസരം നൽകുന്ന പ്ലാറ്റ്‌ഫോമുകളിൽ കർശനമായ നിരീക്ഷണം വേണം. ചെറുപ്പം മുതൽ തന്നെ പെട്ടെന്ന് സമ്പത്ത് നേടാനുള്ള ശ്രമങ്ങളുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂളുകളിലും യുവജന കേന്ദ്രങ്ങളിലും സാമ്പത്തിക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും വിദഗ്ധർ നിർദേശിച്ചു. പണം ഭാഗ്യത്തിലൂടെയോ ചൂതാട്ടത്തിലൂടെയോ നേടുന്നതിന് പകരം ജോലി, വിദ്യാഭ്യാസം, കഴിവ് വികസനം എന്നിവയിലൂടെയാണ് സ്ഥിരമായ നേട്ടം നേടേണ്ടതെന്ന് യുവാക്കളെ ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
ചെറിയ തുകയിൽ തുടങ്ങുന്ന ചൂതാട്ടം പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ യുവാക്കളും രക്ഷിതാക്കളും ഇത്തരം ഗെയിമുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഖത്തറിൽ രാത്രി വാഹനത്തിന്റെ ലൈറ്റ് ഓണാക്കാതെ ഓടിച്ചാൽ കർശന നടപടി; 10,000 റിയാൽ വരെ പിഴ
Qatar Greeshma Staff Editor — August 13, 2026 · 0 Comment

Qatar traffic fines 2026 ദോഹ, ഓഗസ്റ്റ് 13: രാത്രിയിൽ വാഹനമോടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാത്തത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാത്രി വാഹനമോടിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയും, പകൽ സമയത്ത് കാലാവസ്ഥ കാരണം കാഴ്ച തടസ്സപ്പെടുന്ന സാഹചര്യങ്ങളിലും ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതെ വാഹനം ഓടിക്കാൻ പാടില്ല.
കാറുകളിൽ ആവശ്യമായ ലൈറ്റുകൾ
രാത്രിയിൽ വാഹനമോടിക്കുമ്പോൾ മുൻവശത്തെ ഹെഡ്‌ലൈറ്റുകൾ, പിൻ ലൈറ്റുകൾ, നമ്പർ പ്ലേറ്റ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ പ്രവർത്തിക്കണം.
എതിരെ നിന്ന് മറ്റൊരു വാഹനം വരുമ്പോൾ ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുന്ന തരത്തിൽ ഹൈ ബീം ഉപയോഗിക്കരുത്. ആവശ്യമായ സാഹചര്യത്തിൽ ഹെഡ്‌ലൈറ്റിന്റെ ബീം കുറയ്ക്കണം.
സാധാരണ സാഹചര്യത്തിൽ വാഹനത്തിന്റെ മുൻവശത്ത് ചുവന്ന ലൈറ്റ് കാണാൻ പാടില്ല. സാധാരണയായി വെള്ള നിറത്തിലുള്ള ലൈറ്റുകളാണ് ഉപയോഗിക്കേണ്ടത്. മൂടൽമഞ്ഞ് പോലുള്ള സാഹചര്യങ്ങളിൽ ആവശ്യമായ മഞ്ഞ ലൈറ്റുകളും ഉപയോഗിക്കാം.
മോട്ടോർസൈക്കിളുകൾക്കും സൈക്കിളുകൾക്കും നിയമം
മോട്ടോർസൈക്കിളുകളിലും സൈക്കിളുകളിലും മുന്നിലും പിന്നിലും ആവശ്യമായ ലൈറ്റുകൾ ഉണ്ടായിരിക്കണം. സൈക്കിളുകൾക്ക് പിൻഭാഗത്ത് റിഫ്ലക്ടറും ഉണ്ടായിരിക്കണം.
രാത്രിയിൽ മറ്റ് വാഹനങ്ങൾക്ക് സൈക്കിളിന്റെയും മോട്ടോർസൈക്കിളിന്റെയും സാന്നിധ്യം വ്യക്തമായി കാണാൻ കഴിയുന്ന വിധത്തിലാണ് ലൈറ്റുകളും റിഫ്ലക്ടറുകളും സ്ഥാപിക്കേണ്ടത്.
മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾക്കും ലൈറ്റ് നിർബന്ധം
മനുഷ്യരോ മൃഗങ്ങളോ വലിക്കുന്ന വാഹനങ്ങൾക്കും രാത്രികാല ലൈറ്റിംഗ് നിയമം ബാധകമാണ്. മുന്നിൽ വെള്ള ലൈറ്റും പിന്നിൽ ചുവന്ന ലൈറ്റും ഉണ്ടായിരിക്കണം. വാഹനം സഞ്ചരിക്കുമ്പോൾ മറ്റുള്ളവർക്ക് അതിന്റെ സാന്നിധ്യം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാണ് ഇവ സ്ഥാപിക്കേണ്ടത്.
നിയമലംഘനത്തിന് തടവും പിഴയും
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 95 പ്രകാരം ആർട്ടിക്കിൾ 70 ഉൾപ്പെടെയുള്ള നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ ലഭിക്കാം.
ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ഒരാഴ്ച മുതൽ ഒരു വർഷം വരെ തടവും 3,000 മുതൽ 10,000 ഖത്തർ റിയാൽ വരെ പിഴയും ലഭിക്കാം. ചില കേസുകളിൽ തടവോ പിഴയോ മാത്രവും ചുമത്താൻ നിയമം അനുവദിക്കുന്നു.
രാത്രിയിൽ വാഹനമോടിക്കുമ്പോൾ ലൈറ്റുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഉറപ്പാക്കണമെന്നും, മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുന്ന രീതിയിൽ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാഹന ലൈറ്റുകളുടെ ശരിയായ ഉപയോഗം അപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡിലെ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രധാനമാണെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിൽ ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോയാൽ വാഹനം പിടിച്ചെടുക്കും; കർശന മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്
Qatar Greeshma Staff Editor — August 13, 2026 · 0 Comment

Qatar traffic rules 2026 ദോഹ: ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനെതിരെ ഖത്തർ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്കും അവരുടെ അവകാശങ്ങൾക്കും ബാധകമായ ഗതാഗത ചട്ടങ്ങൾ പാലിക്കുന്നതിനും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ പ്രൊഫഷൻസ് ആൻഡ് പെർമിറ്റ്സ് ലൈസൻസിംഗ് വിഭാഗം മേധാവി മേജർ സമേൽ ഖാലിവി അൽ-ഷമ്മാരി പറഞ്ഞു.
ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വാഹനങ്ങളുടെ ഉപയോഗം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനും അനുമതിയില്ലാത്ത ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനും ട്രാഫിക് വകുപ്പ് നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്ത ആവശ്യത്തിന് വിരുദ്ധമായി വാഹനം ഉപയോഗിക്കരുത്
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ആവശ്യത്തിൽ നിന്ന് വ്യത്യസ്തമായ ജോലിക്കോ സേവനത്തിനോ ഉപയോഗിക്കുന്നതും നിയമലംഘനമായി കണക്കാക്കാം. ഉദാഹരണത്തിന്, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ലിമോസിന്‍ പോലുള്ള വാണിജ്യ വാഹനങ്ങൾക്ക് പകരം സാധാരണ സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നത് ഇതിൽപ്പെടും.
ലൈസൻസില്ലാത്ത യാത്രക്കാരുടെ ഗതാഗതം നിയമലംഘനം
ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാൽ അധികൃതർ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തിയാൽ ആദ്യം വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന പ്രവർത്തനം തുടരുകയോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും നിയമലംഘനം കണ്ടെത്തുകയോ ചെയ്താൽ ഡ്രൈവറെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാനും സാധ്യതയുണ്ട്.
അധിക പിഴയും ലഭിക്കാം
ലൈസൻസില്ലാതെ സംഘടിതമായോ വാണിജ്യേതരമായോ യാത്രക്കാരെ കൊണ്ടുപോകുന്ന സാഹചര്യങ്ങളിൽ കൂടുതൽ പിഴകളും മറ്റ് നിയമനടപടികളും നേരിടേണ്ടി വരാം.
സ്വകാര്യ വാഹനങ്ങൾ നിയമപരമായി അനുവദിച്ച ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്നും ആവശ്യമായ ലൈസൻസും അനുമതിയും ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോകരുതെന്നും ഖത്തർ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് ഇത്തരം പരിശോധനകളും നടപടികളും ശക്തമാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കേടായ ഭക്ഷണം വിളമ്പി ; ഖത്തറിൽ ഈ റസ്റ്റോറന്റ് മൂന്ന് ദിവസത്തേക്ക് അടച്ചു
Qatar Greeshma Staff Editor — August 12, 2026 · 0 Comment
Qatar restaurant closure ദോഹ: കേടായ ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് അൽ ഷഹാനിയയിലെ ഒരു റസ്റ്റോറന്റ് മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടി. മനുഷ്യ ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിനാണ് മുനിസിപ്പാലിറ്റി മന്ത്രാലയം നടപടി സ്വീകരിച്ചത്.
അൽ ഷഹാനിയ മുനിസിപ്പാലിറ്റിയാണ് റസ്റ്റോറന്റിനെതിരെ ഭരണപരമായ അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്. പരിശോധനയിൽ ഭക്ഷണം കേടായ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Apply Now for the latest vacanc
ഭക്ഷണത്തിന്റെ രുചി, നിറം, രൂപം, മണം തുടങ്ങിയ സ്വാഭാവിക ഗുണങ്ങളിൽ മാറ്റം സംഭവിക്കുകയോ രാസ, സൂക്ഷ്മജീവ പരിശോധനകളിൽ ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ അത് കേടായ ഭക്ഷണമായി കണക്കാക്കും.
നിയമലംഘനത്തെ തുടർന്നുള്ള അടച്ചുപൂട്ടലിന്റെ ചെലവ് സ്ഥാപന ഉടമ തന്നെ വഹിക്കണം. അടച്ചുപൂട്ടൽ സ്ഥാപനത്തിന്റെ മുഴുവൻ ഭാഗങ്ങൾക്കും ബാധകമായിരിക്കും.
ലംഘനത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ചാണ് അടച്ചുപൂട്ടൽ കാലയളവ് നിശ്ചയിക്കുന്നത്. ഒരു തവണ പരമാവധി 60 ദിവസം വരെ സ്ഥാപനം അടച്ചിടാൻ സാധിക്കും. നിയമലംഘനം ആവർത്തിച്ചാൽ വീണ്ടും അടച്ചുപൂട്ടൽ നടപടി സ്വീകരിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
അടച്ചുപൂട്ടൽ കാലയളവിൽ സ്ഥാപനത്തിൽ പ്രവർത്തനം നടത്തുകയോ കട തുറക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാൻ പാടില്ല. ഉത്തരവ് ലംഘിച്ച് സ്ഥാപനം തുറന്ന് പ്രവർത്തിപ്പിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരും.
നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയ ഭക്ഷ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.