ഇന്നലെ വരെ ബേക്കറി ജീവനക്കാരൻ… ഇന്ന് കോടികളുടെ ഉടമ; ഒരു ടിക്കറ്റ് ജീവിതം മറിച്ചെഴുതി; ദുബായിലെ ബേക്കറി ജീവനക്കാരന് അടിച്ചു ഗ്രാൻഡ് പ്രൈസ്!

big

ദുബായിൽ താമസിക്കുന്ന 61 വയസ്സുകാരനായ റെയ്നാൾഡോ ബേക്കറി ജീവനക്കാരനാണ്. അദ്ദേഹം 1988 മുതൽ ദുബായിലാണ് ജീവിക്കുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇന്ത്യ രാജ്യത്ത് നിന്നുള്ളവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ 15 വർഷമായി എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.

“ബംഗ്ലാദേശിൽ നിന്നുള്ള സുഹൃത്താണ് ടിക്കറ്റ് എടുത്തത്. വിജയിച്ചു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ഇത്ര വർഷത്തിന് ശേഷം ഈ സംഘത്തോടൊപ്പം ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് ലഭിച്ചതിൽ വളരെ സന്തോഷം.” – റെയ്നാൾഡോ പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കിടാനാണ് റെയ്നാൾഡോയുടെ തീരുമാനം.

അബുദാബായിൽ നിന്നാണ് ഡ്രീം കാർ വിജയിയായ ആഷ് ബഹദൂർ വരുന്നത്. കഴിഞ്ഞ 18 വർ‌ഷമായി അദ്ദേഹം യു.എ.ഇയിൽ ഉണ്ട്. തനിച്ചാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. എല്ലാ മാസവും ടിക്കറ്റ് എടുക്കുന്നതാണ് ആഷിന്റെ ശീലം. കഴിഞ്ഞ 12 വർഷമായി അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്.

“വളരെ സന്തോഷം. ഇത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. ഇത്ര വർഷമായി പങ്കെടുത്തിട്ട് വിജയിക്കുന്നതിൽ വളരെ സന്തോഷം.”

സമ്മാനമായി ലഭിച്ച കാറിന് പകരം പണം വാങ്ങാനാണ് ആഷ് തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബർ 3-ന് ലൈവ് ഡ്രോയിലൂടെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് വിജയികൾക്ക് 100,000 ദിർഹം വീതവും ലഭിക്കും.

വീക്കിലി ഇ-ഡ്രോകളിലൂടെ ആഴ്ച്ചതോറും നാലു പേർക്ക് 25,000 ദിർഹം വീതം നേടാം. ലൈവ് ഡ്രോയിൽ മൂന്നു പേർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം ലഭിക്കും. ഒക്ടോബർ മൂന്നിനാണ് ബിഗ് സ്പിൻ. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമാണിത്.

ഡ്രീം കാർ മത്സരത്തിൽ സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവ നേടാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

526710

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.

കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.

മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദി‌ർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *