
ദുബൈ: യു.എ.ഇയിൽനിന്നും തിരിച്ചുമുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സർവീസിന്റെ സ്ഥിതിവിവരം പരിശോധിക്കണമെന്ന് വിമാന കമ്പനികൾ. മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങളും മാറ്റങ്ങളും കണക്കിലെടുത്ത് ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ്, എയർ അറേബ്യ തുടങ്ങിയ കമ്പനികൾ ചില സർവീസുകളിൽ റദ്ദാക്കലും സമയമാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്.
APPLY NOW FOR THE LATEST VACANCIES
ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകളെയാണ് മാറ്റങ്ങൾ ബാധിച്ചിരിക്കുന്നത്. യാത്രക്കാർ വിമാന കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും പരിശോധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പാക്കണം. അറിയിപ്പുകൾ അവസാന നിമിഷം മാറാനുള്ള സാധ്യതയുമുണ്ട്.
മേഖലയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമപാതകൾ താൽക്കാലികമായി അടയ്ക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വേനൽ അവധിക്കാലമായതിനാൽ യു.എ.ഇ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ നിർദേശിച്ചു.
ഇത്തിഹാദ് സർവീസുകളിൽ റദ്ദാക്കൽ
അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള ചില സർവീസുകൾ എതിഹാദ് എയർവേയ്സ് റദ്ദാക്കി.
അബൂദബി–കുവൈത്ത് റൂട്ടിലെ EY653, EY654 സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യാത്രക്കാർ തങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ വിമാന കമ്പനിയിൽ പുതുക്കി നൽകണമെന്നും നിർദേശമുണ്ട്.
എമിറേറ്റ്സ് സർവീസുകളിലും മാറ്റം
ഇന്ന് (ആഗസ്റ്റ് രണ്ടിന്) ദുബൈയിൽനിന്നും കുവൈത്തിലേക്കുമുള്ള താഴെപ്പറയുന്ന സർവീസുകൾ റദ്ദാക്കി:
EK853, EK855, EK857, EK859
കുവൈത്തിൽനിന്ന് ദുബൈയിലേക്കുള്ള EK854, EK856, EK858, EK860 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദുബൈ–ബഹ്റൈൻ റൂട്ടിലെ EK835, EK837, EK839 സർവീസുകളും റദ്ദാക്കി. ബഹ്റൈൻ–ദുബൈ സർവീസുകളുടെ ചില വിവരങ്ങൾ യാത്രയ്ക്ക് തൊട്ടുമുമ്പ് മാത്രമേ ലഭ്യമാകൂവെന്നും എമിറേറ്റ്സ് അറിയിച്ചു.
എയർ അറേബ്യ സർവീസുകൾ
യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ റൂട്ടുകളിലെ നിരവധി എയർ അറേബ്യ സർവീസുകളെയും മാറ്റങ്ങൾ ബാധിച്ചു. ചില സർവീസുകൾ റദ്ദാക്കിയപ്പോൾ ചിലതിന്റെ സമയം മാറ്റുകയും മറ്റു ചില സർവീസുകൾ ഇതുവരെ പുറപ്പെട്ടിട്ടില്ലെന്ന നിലയിലുമാണ്.
3L020, 3L021, G9068, G9124, G9069, G9125, G9107, G9108 തുടങ്ങിയ സർവീസുകൾ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. 3L015, 3L016, G9101, G9102 തുടങ്ങിയ സർവീസുകളുടെ സമയം മാറ്റിയിട്ടുണ്ട്.
ഷാർജ–അബ്ഹ റൂട്ടിലെ G9195, G9196 സർവീസുകളും റദ്ദാക്കി.
ഫ്ലൈദുബൈ സാധാരണ നിലയിൽ
ഫ്ലൈദുബൈ പ്രധാന സർവീസുകളിൽ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്നും അറിയിച്ചു. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാന സ്ഥിതിവിവരം പരിശോധിക്കുകയും ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കുകയും വേണം.
മറ്റു രാജ്യാന്തര വിമാന കമ്പനികളും സർവീസുകൾ വെട്ടിക്കുറച്ചു
മേഖലയിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് നിരവധി രാജ്യാന്തര വിമാന കമ്പനികളും യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഇൻഡിഗോ യാത്രക്കാർക്ക് സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. സൗദിയ ഒക്ടോബർ അവസാനം വരെയുള്ള റദ്ദാക്കലുകളും സമയമാറ്റങ്ങളും റിസർവേഷൻ സംവിധാനത്തിൽ പുതുക്കിയതായി അറിയിച്ചു.
ബ്രിട്ടീഷ് എയർവേയ്സ് ദുബൈ, ബഹ്റൈൻ, അമ്മാൻ, ടെൽ അവീവ് സർവീസുകൾ ഒക്ടോബർ 31 വരെ നിർത്തിവച്ചിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ്, എയർ കാനഡ, കാതേ പസഫിക്, ഫിന്നയർ, ഐ.ടി.എ എയർവേയ്സ് എന്നിവ ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവച്ചിട്ടുണ്ട്.
ലുഫ്താൻസ, സ്വിസ് ഇന്റർനാഷനൽ എയർലൈൻസ് എന്നിവ സെപ്റ്റംബർ 13 വരെ ദുബൈ സർവീസുകൾ പുനരാരംഭിക്കില്ല. എജിയൻ എയർലൈൻസ്, എയർ അസ്താന എന്നിവയുടെ ദുബൈ സർവീസ് റദ്ദാക്കൽ ആഗസ്റ്റ് 31 വരെയും കെ.എൽ.എം സർവീസ് റദ്ദാക്കൽ ആഗസ്റ്റ് 23 വരെയും നീട്ടി.
യാത്രാസമയം കൂടാൻ സാധ്യത
സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില മേഖലകളിലെ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയം ഒന്നുമുതൽ മൂന്ന് മണിക്കൂർ വരെ കൂടാൻ സാധ്യതയുണ്ട്. കണക്ഷൻ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം വർധിക്കാനും ബാഗേജ് ലഭിക്കാൻ കാലതാമസമുണ്ടാകാനും സാധ്യതയുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
* വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് സ്ഥിതിവിവരം പരിശോധിക്കുക.
* വിമാന കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾ നിരീക്ഷിക്കുക.
* ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, എമിഗ്രേഷൻ എന്നിവയ്ക്കായി അധിക സമയം അനുവദിക്കുക.
* പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും തയ്യാറാക്കി വയ്ക്കുക.
* വിമാന കമ്പനിക്കും യു.എ.ഇ അധികൃതർക്കും നൽകുന്ന ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കിയതാണെന്ന് ഉറപ്പാക്കുക.
* ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം ലഭ്യമാണെങ്കിൽ ഉപയോഗിക്കുക.
ദുബൈയിലെ യാത്രക്കാർ ശ്രദ്ധിക്കാൻ
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് എമിറേറ്റ്സ് ടെർമിനൽ മൂന്നിലേക്ക് ദുബൈ മെട്രോ ഉപയോഗിക്കാം. തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചയും രാവിലെ അഞ്ചുമുതൽ അർധരാത്രി വരെയും വെള്ളിയാഴ്ച രാവിലെ അഞ്ചുമുതൽ പുലർച്ചെ ഒന്നുവരെയും മെട്രോ സർവീസുണ്ട്. ഞായറാഴ്ച രാവിലെ എട്ടുമുതൽ അർധരാത്രി വരെയാണ് സർവീസ്.
വിമാന സർവീസുകളുടെ സ്ഥിതിവിവരങ്ങൾ അവസാന നിമിഷം വരെ മാറാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാന കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ ഇനി ജീവിതച്ചെലവേറും, പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ താമസ നിയമം
UAE August 2, 2026

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലിചെയ്യുന്ന സ്ഥലമാണ് ദുബായ്. ദുബായിൽ നിലവിൽ വന്ന പുതിയ താമസനിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയരുന്നു. ഫ്ലാറ്റുരൾ ഷെയർ ചെയ്തും ബെഡ്സ്പേസ് വാടകയ്ക്കെടുത്തും ജീവിതച്ചെലവ് കുറച്ചിരുന്ന പ്രവാസികൾക്കാണ് പുതിയ താമസന നിയമം തിരിച്ചടിയാകുന്നത്. ഇനി മുതൽ ഇത്തരം പങ്കുവയ്ക്കലുകൾക്ക് സർക്കാരിന്റെയും ഫ്ലാറ്റ് ഉടകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാക്കി. നിയമവിരുദ്ധമായ ബെഡ് സ്പേസുകൾ, അനധികൃത പങ്കുവയ്ക്കലുകൾ , കെട്ടിടങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂർണമായും തടയാനാണ് നീക്കം. പങ്കുവച്ചുള്ള താമസം പൂർണമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമപരമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇനി ഇതനുവദിക്കൂ.
വാടകക്കാരരൻ മറ്റൊരാൾക്ക് മുറിയോ ബെഡ് സ്പേസോ മറ്റൊരാൾക്ക് മറിച്ച് നൽകുന്നത് പുതിയ നിയമപ്രകാരം പൂർണമായി നിരോധിച്ചു.
ഫ്ലാറ്റ് വാടകയ്ക്കെടുത്ത ആൾക്ക് കെട്ടിട ഉടമയുടെ രേഖാമൂലമുല്ള സമ്മത പത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. പ്രധാന കരാറിൽ തന്നെ സബ് ലെറ്റിംഗിവ് അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഇനി പങ്കുവച്ചുള്ള താമസ സൗകര്യങ്ങൾ നൽകാൻ അനുവാദമുള്ളൂ. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി , ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പ്രത്യേക പെർമിറ്റ് ലഭിച്ചിരിക്കണം.
ഓരോ മുറിയിലും താമസിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിലും കൃത്യമായ പരിധിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ ബോർഡുകൾ വച്ച് താത്കാലികമായി നിർമ്മിക്കുന്ന മുറികൾ പൂർണമായി നിരോധിച്ചു. തീപിടിത്തത്തിനെതിരെയുള്ള സുരക്ഷ, ശുചിത്വം, കാറ്റും വെളിച്ചവും ഉറപ്പാക്കൽ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഒരുവർഷത്തെയോ രണ്ടുവർഷത്തെയോ പെർമിറ്റ് ലഭിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവരിൽ നിന്ന് കനത്ത തുക പിഴയായി ഈടാക്കും. ലംഘനത്തിന്റെ തോത് അനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.