
യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്. ‘ ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ക്രമരഹിതമായ നമ്പറുകള്‍ക്ക് പകരം കുടുംബ തീയതികള്‍ തിരഞ്ഞെടുത്തു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട തീയതികള്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഞാന്‍ എന്റെ മകളുടെ ജന്മദിനത്തില്‍ നിന്നാണ് ആരംഭിച്ചത്, പിന്നീട് എന്റേതും പിന്നീട് എന്റെ ഭാര്യയുടെ ജന്മദിനവും ചേര്‍ത്തു’,’ അദ്ദേഹം പറഞ്ഞു.
സുഹൃത്തിനൊപ്പം വാങ്ങിയ ടിക്കറ്റിന് 100 ദിര്‍ഹമാണ് സുനിലിന് ആദ്യം ലഭിച്ചത്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അടുത്ത നറുക്കെടുപ്പിനായി അവര്‍ മറ്റൊരു ടിക്കറ്റ് വാങ്ങി. ഇതാണ് 30 മില്യണ്‍ ദിര്‍ഹം ജാക്ക്‌പോട്ട് നേടിയത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സുനിലിന് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്കിപ്പോള്‍ ഏഴ് വയസായി.
എന്റെ മകള്‍ ഇത് കാണുന്നുണ്ടെങ്കില്‍, അവള്‍ക്കായി ജീവിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവളുടെ അച്ഛനും അമ്മയും എന്ന് അവള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി അവളെ ഒരു ഡോക്ടറാക്കി കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം,’ അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുനില്‍ തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
‘നറുക്കെടുപ്പിന് ശേഷം രാത്രി 9.45-ഓടെ ഞാന്‍ ഫോണ്‍ പരിശോധിച്ചു. ചെറിയൊരു സമ്മാനം മാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയിച്ച നമ്പറുകള്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി,’ അദ്ദേഹം പറഞ്ഞു. കണ്ടത് വിശ്വസിക്കാന്‍ കഴിയാതിരുന്നതിനാല്‍, ഭാര്യയെ വിളിക്കുന്നതിന് മുന്‍പ് അദ്ദേഹം ആ ടിക്കറ്റ് ഒരു സുഹൃത്തിനെ കാണിച്ചു.
എന്റെ ഭാര്യയ്ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു സാധാരണ ജീവിതം നയിക്കാനാണ് അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഈ തുക ലഭിച്ചപ്പോള്‍ നമ്മള്‍ ഇനി എന്ത് ചെയ്യും? എന്നാണ് അവള്‍ ചോദിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരായതുകൊണ്ട്, മറ്റുള്ളവര്‍ക്കായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു. വലിയൊരു തുക സമ്മാനമായി ലഭിച്ചിട്ടും, ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മകള്‍ക്കായി ഒരു സമ്മാനം വാങ്ങണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
കുടുംബവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും, വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഒന്നു വിശ്രമിക്കാനും ഈ പണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുപ്പം മുതലേ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഇനി ഞാന്‍ അല്പം വിശ്രമിക്കും,’ അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
‘വീടില്ലാത്ത ചിലരെ എനിക്കറിയാം, അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രോ’ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-നാണ് നടക്കുന്നത്. 30 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 5 ദശലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, കൂടാതെ 50,000 ദിര്‍ഹം വീതം ലഭിക്കുന്ന മൂന്ന് ‘ലക്കി ചാന്‍സ്’ സമ്മാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റുമായി അബുദാബി; സ്മാർട്ട് ഗതാഗതത്തിലേക്ക് പുതിയ ചുവടുവെപ്പ്
UAE Greeshma Staff Editor — July 13, 2026 · 0 Comment

Abu Dhabi self-driving vehicles : അബുദാബി: ഡ്രൈവറില്ലാ (സ്വയം നിയന്ത്രിത) വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി പുതിയ പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങൾക്കുമാണ് ഈ പ്ലേറ്റുകൾ നൽകുന്നത്.നീല നിറത്തിലുള്ള ഏകീകൃത ഡിസൈനിലാണ് പുതിയ നമ്പർ പ്ലേറ്റുകൾ ഒരുക്കിയിരിക്കുന്നത്. വാണിജ്യ സർവീസ് നടത്തുന്ന വാഹനങ്ങളിൽ ‘Auto Drive’ എന്നും പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങളിൽ ‘Test’ എന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.
ഈ സംവിധാനം വഴി സ്വയം നിയന്ത്രിത വാഹനങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും അവയുടെ പ്രവർത്തനം നിരീക്ഷിക്കാനും റോഡ് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനും അധികൃതർക്ക് സാധിക്കും. കൂടാതെ, ഇത്തരം വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾ സർക്കാർ നിശ്ചയിച്ച സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഉറപ്പാക്കാൻ ഇത് സഹായിക്കും.
അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് (DMT) കീഴിലുള്ള അബുദാബി മൊബിലിറ്റി കഴിഞ്ഞ ജൂലൈ 10-ന് സ്വയം നിയന്ത്രിത വാഹനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സെൻട്രൽ കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ വാഹനങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനും, വേഗതയും യാത്രാ പാതയും പരിശോധിക്കാനും, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും കഴിയും.
റോഡ് ഗതാഗതത്തിന് പുറമെ കടൽമാർഗത്തിലുള്ള സ്വയം നിയന്ത്രിത യാനങ്ങൾക്കുമായി അബുദാബി പുതിയ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജൂൺ 27 മുതൽ പ്രാബല്യത്തിൽ വന്ന ചട്ടപ്രകാരം, ഇത്തരം യാനങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. കടൽ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നൂതന സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതവും സ്മാർട്ടുമായ ഗതാഗത സംവിധാനം വികസിപ്പിച്ച് ലോകത്തിലെ മുൻനിര സ്മാർട്ട് നഗരങ്ങളിലൊന്നായി മാറുകയാണ് അബുദാബിയുടെ ലക്ഷ്യം.