
അബുദാബി: ഈ മാസം ഇന്ത്യയിലേയ്ക്ക് പോകാനിരിക്കുന്നവർക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. റിട്ടേൺ ടിക്കറ്റിന് 30 ശതമാനം വരെ നിരക്ക് കുറഞ്ഞിരിക്കുകയാണ്. വടക്കേ ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കാണ് ആയിരം ദിർഹം വരെ നിരക്ക് കുറവുള്ളത്. അതേസമയം, തെക്കേ ഇന്ത്യൻ നഗരങ്ങളിൽ ഇപ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെയാണ്. ജൂലായിൽ മാത്രമായിരിക്കും കുറഞ്ഞ നിരക്കുണ്ടായിരിക്കുകയെന്നും ഓഗസ്റ്റോടെ വർദ്ധിക്കാനാണ് സാദ്ധ്യതയെന്നും ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കർണാടകയിൽ നിരക്ക് കുറവുള്ളതായും ഏജന്റുമാർ പറയുന്നു.
ദുബായിലേക്കാളും അബുദാബിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് ടിക്കറ്റ് നിരക്ക് കുറവുള്ളത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേയ്ക്കും നിരക്ക് കുറവുണ്ട്. ഏഴുമുതൽ പത്തുദിവസത്തേക്കാണ് ഇന്ത്യയിലേയ്ക്ക് പോകുന്നതെങ്കിൽ 1080 ദിർഹം മുതലാണ് റിട്ടേൺ ടിക്കറ്റിന് നിരക്ക്.
നഗരവും ടിക്കറ്റ് നിരക്കും
അഹമ്മദാബാദ് – 1029 ദിർഹം മുതൽ
ന്യൂഡൽഹി – 1041 ദിർഹം മുതൽ
മുംബയ് – 1074 ദിർഹം മുതൽ
പൂനെ – 1114 ദിർഹം മുതൽ
ബംഗളൂരു – 1389 ദിർഹം മുതൽ
കോഴിക്കോട് – 1578 ദിർഹം മുതൽ
മംഗളൂരു – 1928 ദിർഹം മുതൽ
വേനൽക്കാലത്തെ തിരക്കൊഴിഞ്ഞതാണ് നിരക്കുകൾ കുറയാൻ കാരണമെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. എന്നാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് കൂടുതൽ കുടുംബങ്ങൾ യാത്ര ചെയ്യുന്നതിനാലും ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുന്നതിനാലും ഓഗസ്റ്റിൽ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളെ ഈ യുഎഇയിൽ ഈ സ്ഥലങ്ങളിൽ പുതിയ ഫ്ലാറ്റ് എടുക്കുന്നവർക്ക് വൻ ലാഭം;വാടക നിരക്ക് കുത്തനെ താഴേക്ക്
UAE July 10, 2026

യുഎഇ: യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങൾ. 2026 ലെ ലേറ്റസ്റ്റ് പ്രോപ്പർട്ടി ഫൈൻഡർ ഡാറ്റ അനുസരിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ അട്ടിമറികൾ നടന്നതായി വ്യക്തമാക്കുന്നു. അബുദാബിയിലെയും ഷാർജയിലെയും ചില ഏരിയകളിൽ വാടക നിരക്കുകൾ കുത്തനെ ഇടിയുമ്പോൾ അജ്മാനിൽ വാടക നിരക്കുകൾ 57 ശതമാനം വരെ ഒറ്റയടിക്ക് വർധിച്ചിരിക്കുകയാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചർച്ചകൾ തുടരുകയാണ്. അബുദാബിയിൽ നേരത്തെ വൺ ബെഡ്‌റൂം ഫ്ലാറ്റിനൊക്കെ വൻ തുക വാടകയുണ്ടായിരുന്ന പ്രീമിയം ലൊക്കേഷനുകളിലാണ് ഇപ്പോൾ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ അത്ഭുതപെടുത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2026 ൽ അൽ റീം ദ്വീപിൽ 13.3 ശതമാനവും, യാസ് ദ്വീപിൽ 10.5 ശതമാനവും വാടകയും കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ചെറിയ കുറവല്ല മറിച്ച് വൻ വീഴ്ചയാണ് എന്നാണ് പറയുന്നത്. കൂടാതെ പ്രവാസികൾ ഏറെയുള്ള അബുദാബി കോർണിഷിലും അൽ റഹ ബീച്ചിലും 1 BHK ഫ്ലാറ്റുകൾക്ക് 8.4 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന അൽ ഖാലിദിയ, അൽ മുസഫ എന്നിവിടങ്ങളിലും 5.6 ശതമാനം മുതൽ 6 ശതമാനം വരെയാണ് വാടകയിൽ ഇളവ് വന്നിട്ടുള്ളത്. ഈ മേഖലകളിൽ പുതിയ ഫ്ലാറ്റുകളും റെസിഡൻഷ്യൽ പ്രോജക്ടുകളും വൻതോതിൽ വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായത്.
എന്നാൽ മുസഫ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികൾക്ക് താങ്ങാനാവുന്ന ഫ്ലാറ്റുകൾ ഈ വിലയിടിവിനെ ഒരു പരിധി വരെ വലിയ മാറ്റമില്ലാതെ തുടരുന്നു. ഇനിയും ഈ മാറ്റം തുടർന്നാൽ അബുദാബി വിപണി വാടകക്കാരെ സംബന്ധിച്ച് കുറച്ചുകൂടി അനുകൂലമാകും. ഷാർജയിൽ വാടക വിപണിയിലും ചെറിയ ചാഞ്ചാട്ടങ്ങൾ കാണാം.
ഇവിടെ വാടക കുറയുമ്പോൾ മറ്റ് ചിലയിടങ്ങളിൽ കൂടുന്നതായാണ് കാണുന്നത്. 2026 ൽ യുഎഇയിൽ തന്നെ ഏറ്റവും വലിയ വാടകയിടിവ് രേഖപ്പെടുത്തിയത് ഷാർജയിലെ അൽ ഖാനിലാണ്. വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം എന്ന റെക്കോർഡ് ഇടിവാണ് വന്നിരിക്കുന്നത്.
അൽ താവൂനിൽ 11.8 ശതമാനം വരെ വാടക കുറഞ്ഞു. എന്നാൽ പ്രവാസികൾ ധാരാളമുള്ള അൽ ഖാസിമിയയിൽ 8.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അൽ ഖാൻ തീരദേശങ്ങളിലെ ചെറിയ യൂണിറ്റുകൾക്ക് വില ഇടിഞ്ഞപ്പോൾ, അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയിൽ നേരിയ വർധനവോ അല്ലെങ്കിൽ വലിയ മാറ്റമോ ഉണ്ടായില്ല.
അബുദാബിയിലെ പ്രീമിയം ദ്വീപുകളിലോ ഷാർജയിലെ തീരദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ പുതിയ റൂം എടുക്കാനും നിലവിലെ വാടക കരാറുകൾ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ ആവശ്യപ്പെടാനും പറ്റിയ നല്ല സമയം കൂടിയാണിത്. ഇനി അജ്മാനിലാണ് നിങ്ങളുടെ താമസമെങ്കിൽ ചെറിയ ബഡ്ജറ്റ് റൂമുകൾക്ക് വലിയ തുക നൽകേണ്ടി വരുന്ന അവസ്ഥയാണ് എന്ന കാര്യം കൂടെ ഓർക്കണം.