Abu Dhabi department of education ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷ മുടക്കരുത്; സ്വകാര്യ സ്‌കൂളുകള്‍ക്ക് അബുദാബിയില്‍ നിര്‍ദ്ദേശം

school 1

Abu Dhabi department of education അബുദാബി: സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിക്കരുതെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) കര്‍ശന നിര്‍ദേശം. ഫീസ് അടക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും ഇതു തടയാന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമില്ലെന്നും അഡെക് അധികൃതര്‍ വ്യക്തമാക്കി. കുടിശ്ശികയുള്ള രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പായി സ്‌കൂളുകള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഓരോ ആഴ്ചത്തെയും ഇടവേളകളില്‍ തുടര്‍ച്ചയായി മൂന്ന് തവണ രേഖാമൂലം മുന്നറിയിപ്പ് നോട്ടീസ് നല്‍കണം.
ഇതിനുശേഷവും തുക അടക്കാത്ത പക്ഷം ഒരു അധ്യയന ടേമില്‍ ഒരു തവണ മാത്രം, പരമാവധി മൂന്ന് ദിവസത്തേക്ക് വിദ്യാര്‍ഥിയെ ക്ലാസില്‍ ഇരുത്തുന്നതില്‍നിന്ന്
വിലക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്.

പരീക്ഷാ ഫലങ്ങള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തടഞ്ഞുവെക്കാനും ഇലക്ട്രോണിക് സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഇ.എസ്.ഐ.എസ്.) വഴിയുള്ള വിദ്യാര്‍ഥികളുടെ മാറ്റം തടയാനും അടുത്ത വര്‍ഷത്തേക്കുള്ള പുനര്‍ രജിസ്ട്രേഷന്‍ നിര്‍ത്തിവയ്ക്കാനും സ്‌കൂളുകള്‍ക്ക് നിയമപരമായി സാധിക്കും. എന്നാല്‍, ഫീസ് അടയ്ക്കാത്തതിനാല്‍ അടുത്ത വര്‍ഷം പ്രവേശനം നല്‍കില്ലെന്ന കാര്യം അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണം.

അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും ഈ നയങ്ങള്‍ പൂര്‍ണമായി പാലിച്ചിരിക്കണം. വൈകി ഫീസ് അടക്കുന്നതും കുടിശ്ശിക വരുത്തുന്നതുമായി ബന്ധപ്പെട്ട സ്‌കൂളിന്റെ വ്യക്തവും സുതാര്യവുമായ ഫീസ് കളക്ഷന്‍ പോളിസികള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. യു.എ.ഇയുടെ ദേശീയ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡെക് പുതിയ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് രൂപം നല്‍കിയത്.

ഇമാറാത്തി സംസ്‌കാരവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക, വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഭാവി മുന്നില്‍ക്കണ്ടുള്ള കഴിവുകള്‍
വികസിപ്പിക്കുക, മികച്ച അധ്യാപകരെ കേന്ദ്രീകരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നീ നാല് മുന്‍ഗണനകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നത്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു;അറിയാം ഇന്നത്തെ നിരക്കുകൾ

UAE Nazia Staff Editor — June 19, 2026 · 0 Comment

gold

Dubai gold falls ദുബായ്: ദുബായ് വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് എത്തിയതോടെ ദുബായിലും മറ്റ് യുഎഇ എമിറേറ്റുകളിലുമുള്ള ആഭരണ പ്രേമികൾക്ക് സ്വർണ്ണം കൂടുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമൊരുങ്ങി. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 496.75 ദിർഹമായിരുന്നു വില. വ്യാഴാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 509.25 ദിർഹമായിരുന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 12.5 ദിർഹത്തിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിവിധ കാരറ്റുകളിലെ പുതിയ നിരക്കുകൾ (ഒരു ഗ്രാമിന്): 24 കാരറ്റ്: 496.75 ദിർഹം (12.5 ദിർഹം കുറഞ്ഞു), 22 കാരറ്റ്: 460.0 ദിർഹം (11.5 ദിർഹം കുറഞ്ഞു), 21 കാരറ്റ്: 441.25 ദിർഹം, 18 കാരറ്റ്: 378.0 ദിർഹം, 14 കാരറ്റ്: 295.0 ദിർഹം എന്നിങ്ങനെയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 2.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,123 ഡോളർ എന്ന നിരക്കിലെത്തി. വെള്ളി വിലയിലും നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി ഔൺസിന് 63.63 ഡോളറായി. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ കടുത്ത സാമ്പത്തിക നയങ്ങളും യുഎസ് ഡോളർ ശക്തിപ്പെട്ടതുമാണ് സ്വർണ്ണവിലയെ പ്രധാനമായും സമ്മർദ്ദത്തിലാക്കിയത്. കൂടാതെ യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ഒപ്പിട്ടതോടെ പണപ്പെരുപ്പ ആശങ്കകൾ കുറയുകയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴേക്ക് വരികയും ചെയ്തത് സ്വർണ്ണവില ഇടിയാൻ കാരണമായി. ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും, വരും മാസങ്ങളിലും പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന സൂചനകളാണ് നൽകുന്നത്. അടുത്ത എഫ്ഒഎംസി യോഗത്തിൽ പലിശനിരക്ക് വർദ്ധിപ്പിക്കാൻ 40 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. ഇത് യുഎസ് ട്രഷറി വരുമാനവും ഡോളറും ഉയരാൻ കാരണമായി. ഡോളർ ശക്തിപ്പെടുമ്പോൾ അന്താരാഷ്ട്ര വാങ്ങലുകാർക്ക് സ്വർണ്ണം കൂടുതൽ ചെലവേറിയതാകുകയും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിന്ന് മറ്റ് ഫിക്സഡ് ഇൻകം സെക്യൂരിറ്റികളിലേക്ക് മാറുകയും ചെയ്യുമെന്ന് പെപ്പർസ്റ്റോണിലെ റിസർച്ച് സ്ട്രാറ്റജിസ്റ്റ് അഹമ്മദ് അസീരി വ്യക്തമാക്കി. നിലവിലെ പണപ്പെരുപ്പ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വരും മാസങ്ങളിലും കർശനമായ സാമ്പത്തിക നയങ്ങൾ തുടരാനാണ് സാധ്യതയെന്നും ഇത് സ്വർണ്ണവില വലിയ രീതിയിൽ ഉയരുന്നതിനെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

UAE June 19, 2026

435666

ദുബൈ : ദുബൈയിൽ ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് (42) ആണ് മരണപ്പെട്ടത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കളിക്കളത്തിൽ വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇത് ദുബായ് ഡാ!!!നീ അല്ലാതെ പിന്നെ ആര് !!!3,000 ദിർഹം പണം നഷ്ടപ്പെട്ടത് ദുബായിൽ വിനോദസഞ്ചാരി വീട്ടിലെത്തിയപ്പോൾ പണവും വീട്ടിലെത്തി

UAE June 19, 2026

434855

ദുബൈ: ദുബൈയിൽ വെച്ച് പണം നഷ്ടപ്പെടുകയും, എന്നാൽ അത് തിരികെ ലഭിക്കുന്നതിന് മുൻപ് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്ത അറബ് വിനോദസഞ്ചാരിക്ക് പണം തിരികെ നൽകി ദുബൈ പൊലിസ്. ഒരു ഷോപ്പിംഗ് സെന്ററിൽ വെച്ച് നഷ്ടപ്പെട്ട 3,000 ദിർഹം രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തിയ പൊലിസ് സംഘം, ബാങ്ക് ട്രാൻസ്ഫർ വഴി ഈ തുക വിനോദസഞ്ചാരിയുടെ മാതൃരാജ്യത്തേക്ക് അയച്ചുകൊടുത്തു.

ദുബൈ പൊലിസ് ആപ്പിലെ (Dubai Police App) ‘ടൂറിസ്റ്റ് സപ്പോർട്ട് സർവീസ്’ വഴിയാണ് വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് വിനോദസഞ്ചാരി പരാതി സമർപ്പിച്ചത്. ഷോപ്പിംഗ് സെന്ററിൽ വെച്ച് തനിക്ക് 3,000 ദിർഹം നഷ്ടപ്പെട്ടുവെന്നും എന്നാൽ യാത്രാ ഷെഡ്യൂൾ കാരണം അവിടേക്ക് തിരികെപ്പോകാൻ കഴിയില്ലെന്നുമായിരുന്നു അവർ അറിയിച്ചത്.

പരാതി ലഭിച്ചയുടൻ തന്നെ ടൂറിസ്റ്റ് പൊലിസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഷോപ്പിംഗ് സെന്ററിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ഫീൽഡ് അന്വേഷണത്തിൽ, കേവലം രണ്ട് മണിക്കൂറിനുള്ളിൽ ഒരു കടയിൽ നിന്ന് മുഴുവൻ പണവും കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞു.

ടൂറിസ്റ്റ് നൽകിയ വിവരങ്ങളുമായി ഒത്തുനോക്കി നോട്ടുകളുടെ എണ്ണവും മൂല്യവും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലിസ് തുക കൈപ്പറ്റിയത്.

“പണം കണ്ടെത്തുകയാണെങ്കിൽ അത് നാട്ടിലേക്ക് അയച്ചുതരാമെന്ന് ദുബൈ പൊലിസ് എനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത്രയും തിരക്കേറിയ ഒരു മാളിൽ നിന്ന് ഇത്ര വേഗത്തിൽ പണം കണ്ടെത്തുമെന്നോ, ഞാൻ നാട്ടിലെത്തി മണിക്കൂറുകൾക്കകം അത് എനിക്ക് ബാങ്ക് വഴി കൈമാറുമെന്നോ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദുബൈയിലെ സുരക്ഷയുടെയും സത്യസന്ധതയുടെയും മികച്ച തെളിവാണിത്.” പണം തിരികെ ലഭിച്ച വിനോദസഞ്ചാരി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ദുബൈ പൊലിസ് നൽകുന്ന അതിവേഗ സേവനങ്ങളുടെയും സുരക്ഷാ മുൻകരുതലുകളുടെയും മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. പണം സുരക്ഷിതമായി തിരികെ നൽകിയതിന് പുറമെ, സ്വന്തം നാട്ടിലെത്തിയ ശേഷവും പൊലിസ് പുലർത്തിയ ആശയവിനിമയ മികവിനെയും വിനോദസഞ്ചാരി പ്രത്യേകം പ്രശംസിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *