Do not leave a child alone in a vehicle in extreme heat heavy fines and imprisonment in the UAE കനത്ത ചൂട്: വാഹനത്തിനുള്ളില്‍ കുട്ടിയെ തനിച്ചാക്കിയാല്‍ യുഎഇയില്‍ പണി കിട്ടും

BABY ON CAR 1

Do not leave a child alone in a vehicle in extreme heat heavy fines and imprisonment in the UAE കടുത്ത ചൂട് തുടരുന്നതിനിടെ കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നതിനെതിരെ യുഎഇയില്‍ ശക്തമായ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം അശ്രദ്ധ ഗുരുതര കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണെന്നും, നിയമലംഘകര്‍ക്ക് കനത്ത പിഴയും തടവും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളെ വാഹനത്തിനുള്ളില്‍ ഒറ്റയ്ക്ക് വിട്ടുപോകുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ജീവന് ഭീഷണിയാകാമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പുറത്തെ താപനിലയെക്കാള്‍ വാഹനത്തിനുള്ളിലെ ചൂട് അതിവേഗം ഉയരുന്നതിനാല്‍ ഹീറ്റ് സ്‌ട്രോക്ക്, ഓക്‌സിജന്‍ കുറവ്, ശ്വാസതടസം എന്നിവ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

‘വദീമ നിയമ’ പ്രകാരം കുട്ടികളെ അപകടകരമായ സാഹചര്യത്തില്‍ ഉപേക്ഷിക്കുന്നത് ഗുരുതര അശ്രദ്ധയായി കണക്കാക്കപ്പെടും. സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് പിഴ, തടവ്, ജീവന്‍ അപകടത്തിലാക്കിയതായി തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വാഹനം ഒഴിഞ്ഞിരിക്കുമ്പോള്‍ എപ്പോഴും ലോക്ക് ചെയ്യുക, താക്കോല്‍ കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക, വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആദ്യം കുട്ടികളെ പുറത്തെടുക്കുക, കുട്ടിയെ മറക്കാതിരിക്കാന്‍ ബാഗ് അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള ആവശ്യവസ്തുക്കള്‍ പിന്‍സീറ്റില്‍ വയ്ക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വാഹനത്തിനുള്ളില്‍ ഒറ്റയ്ക്കുള്ള കുട്ടിയെ കണ്ടാല്‍ ഉടന്‍ അടിയന്തര സേവനങ്ങളെ വിവരം അറിയിക്കണമെന്നും, അത്തരം സാഹചര്യങ്ങളില്‍ സമയോചിതമായ ഇടപെടല്‍ ഒരു ജീവന്‍ രക്ഷിക്കാനാകുമെന്നും പോലീസ് ഓര്‍മിപ്പിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പൊതുജന ശ്രദ്ധയ്ക്ക്!!കനത്ത ഗതാഗതക്കുരുക്ക്; യുഎഇയിലെ ഈ പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ;ഈ ബദൽ റോഡുകൾ ഉപയോഗിക്കുക

UAE Nazia Staff Editor — June 18, 2026 · 0 Comment

Traffic Dubai 16f1428f8a6 original ratio

ദുബൈ: ദുബൈ – ഷാർജ റൂട്ടുകളിലും വടക്കൻ ദുബൈയിലെ പ്രധാന റോഡുകളിലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. വൈകുന്നേരത്തെ തിരക്കേറിയ സമയമായതിനാൽ ഓഫീസുകൾ കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർ കനത്ത സമയനഷ്ടം നേരിടേണ്ടി വരുമെന്ന് തത്സമയ ഗൂഗിൾ മാപ്‌സ്, വെയ്‌സ് കണക്കുകൾ സൂചിപ്പിക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിൽ നിന്ന് ഷാർജ അതിർത്തിയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നത്.

എവിടെയെല്ലാമാണ് കൂടുതൽ ബ്ലോക്ക്?

ദുബൈ – ഷാർജ ക്രോസിംഗ്: അൽ ഖാൻ, അൽ മംസാർ, സഹാറ സെന്റർ പരിസരം എന്നിവിടങ്ങളിൽ ചരക്കുനീക്കവും വാഹന ഗതാഗതവും വളരെ മന്ദഗതിയിലാണ്. ഈ ഭാഗങ്ങളിൽ ചെറിയ അപകടങ്ങളും സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദേര & പോർട്ട് റാഷിദ്: ഈ മേഖലകളിൽ ശക്തമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോർണിഷിന് സമീപമുള്ള ചില ഉൾ റോഡുകളിൽ താൽക്കാലിക അടച്ചുപൂട്ടലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈഖ് സായിദ് റോഡ് (E11): ബിസിനസ് ബേ ഭാഗത്ത് വാഹനങ്ങൾ നീങ്ങാൻ സമയമെടുക്കുന്നുണ്ട്. ഇതിനോട് ചേർന്നുള്ള അൽ ഖൈൽ റോഡിലും (E44) ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റ് പരിസരത്തും ഇതിന്റെ പ്രതിഫലനമായുള്ള തിരക്കുണ്ട്.

അൽ ഖൂസ് & മാൾ ഓഫ് എമിറേറ്റ്‌സ്: അൽ ഖൂസ് മേഖലയിലെ ചില റോഡ് അടച്ചിടലുകൾ കാരണം ശൈഖ് സായിദ് റോഡിന്റെ ഈ ഭാഗത്തും കനത്ത ബ്ലോക്ക് അനുഭവപ്പെടുന്നു. ഫെസ്റ്റിവൽ സിറ്റി, റാസ് അൽ ഖോർ ഭാഗങ്ങളിലും ചെറിയ തടസ്സങ്ങളുണ്ട്.

യാത്ര സുഗമമാക്കാൻ ഈ ബദൽ റോഡുകൾ ഉപയോഗിക്കാം

നിലവിലെ സാഹചര്യത്തിൽ വടക്കൻ, മധ്യ മേഖലകളിലെ ബ്ലോക്കിൽ പെടാതിരിക്കാൻ ഡ്രൈവർമാർക്ക് താഴെ പറയുന്ന റൂട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിൾ മാപ്പിൽ ഈ റോഡുകൾ നിലവിൽ സുഗമമായ ഗതാഗതത്തെ സൂചിപ്പിക്കുന്ന പച്ചപ്പിലാണ് കാണിക്കുന്നത്:

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311): വാർസൻ ഭാഗത്തേക്കുള്ള യാത്രയ്ക്ക് അനുയോജ്യം.

എമിറേറ്റ്സ് റോഡ് (E611): അൽ അവീർ വഴി കിഴക്കോട്ട് പോകുന്നവർക്ക് ഉപയോഗിക്കാം.

ദുബൈ പൊലിസിന്റെയും ആർ‌ടി‌എയുടെയും നിർദ്ദേശം

വൈകുന്നേരങ്ങളിലെ തിരക്കിൽ പെടാതിരിക്കാൻ വാഹനമോടിക്കുന്നവർ കൃത്യമായ ആസൂത്രണത്തോടെ മാത്രം യാത്ര പുറപ്പെടണമെന്ന് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഓർമ്മിപ്പിക്കുന്നു.

യാത്രക്കാർ സാധാരണയേക്കാൾ കൂടുതൽ യാത്രാ സമയം കയ്യിൽ കരുതുക, മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക, യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഗൂഗിൾ മാപ്‌സോ വെയ്‌സോ പരിശോധിച്ച് ഏറ്റവും എളുപ്പമുള്ള റൂട്ട് തിരഞ്ഞെടുക്കുക എന്നിവയാണ് സുരക്ഷിത യാത്രയ്ക്കായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ.

ദുബൈയിലെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്; ഏതൊക്കെ റോഡുകളിൽ യാത്ര ചെയ്യാം ; തിരക്ക് കൂടുതൽ ഏതൊക്കെ റൂട്ടുകളിൽ

UAE June 17, 2026

ദുബൈ: ദുബൈയിലെ പ്രധാന പാതകളില്‍ ഇന്ന് രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഒന്നിലധികം അപകടങ്ങളും വാഹനങ്ങളുടെ തിരക്കും കാരണം പ്രധാന റോഡുകളില്‍ ഗതാഗതം മന്ദഗതിയിലാണ്. യാത്രക്കാര്‍ കൂടുതല്‍ സമയം കയ്യില്‍ കരുതാനും, സുരക്ഷിതമായ അകലം പാലിക്കാനും, തിരക്ക് കുറഞ്ഞ ബദല്‍ വഴികള്‍ തിരഞ്ഞെടുക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രധാന റോഡുകളിലെ അവസ്ഥ

* ഷെയ്ഖ് സായിദ് റോഡ് (E11): വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിന് ശേഷം തിരക്ക് കുറയുന്നുണ്ടെങ്കിലും, ബിസിനസ് ബേ മുതല്‍ ഇന്റര്‍ചേഞ്ച് 3 വരെയുള്ള ഭാഗത്ത് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കനത്ത ഗതാഗതക്കുരുക്കുണ്ട്. ഷെയ്ഖ് റാഷിദ് റോഡ് (D75) ജംഗ്ഷനിലും തിരക്ക് അനുഭവപ്പെടുന്നു.
* അല്‍ ഖൈല്‍ റോഡ് (E44): മെയ്ദാന്‍ മുതല്‍ അല്‍ മറാബിയ ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള (E311) എക്‌സിറ്റിലും തിരക്കുണ്ട്.
* ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311): ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ അപകടങ്ങളും യാത്രയെ ബാധിക്കുന്നു. മിര്‍ദിഫിന് ശേഷം ഗതാഗതം സുഗമമാകുന്നുണ്ട്.
* ഉമ്മു സുഖീം സ്ട്രീറ്റ് (D63): പാതയുടെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടസ്സപ്പെട്ട് നീങ്ങുന്ന അവസ്ഥയാണുള്ളത്.
* എമിറേറ്റ്‌സ് റോഡ് (E611): പൊതുവേ ഗതാഗതം സുഗമമാണ്. എങ്കിലും അഥൈബ് മുതല്‍ അല്‍ അവീര്‍ വരെ ദുബൈ ഭാഗത്തേക്ക് നേരിയ തിരക്ക് പ്രതീക്ഷിക്കാം

ഇറാൻ-യുഎസ് സമാധാന കരാർ; ഗൾഫ് രാജ്യങ്ങൾ തികഞ്ഞ പ്രതീക്ഷയിൽ,മലയാളികൾക്ക് കോളടിച്ചു യുഎഇയിൽ ജോലി സാധ്യത കൂടും!

UAE June 17, 2026

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

ദുബായ്: പശ്ചിമേഷ്യയിൽ നിലനിന്ന കടുത്ത അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ സ്വിറ്റ്സർലൻഡിൽ ഒപ്പുവെക്കാനൊരുങ്ങുകയാണ്. ഇത് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് മേഖലയ്ക്കും ഉദ്യോഗാർത്ഥികൾക്കും പുതിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം അവസാനിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്‌റ്റിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് കരുതുന്നത്.

ദീർഘനാളായി നിലനിന്നിരുന്ന പ്രാദേശിക സംഘർഷങ്ങൾ മൂലം പ്രതിസന്ധിയിലായ വിതരണ ശൃംഖലകൾക്കും ബിസിനസ് നിക്ഷേപങ്ങൾക്കും പുതിയ കരാർ വലിയ കരുത്താകും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ സംഘർഷാവസ്ഥ യുഎഇയുടെ സാമ്പത്തിക സ്ഥിരതയെ പൂർണമായി ബാധിച്ചില്ലെങ്കിലും, പ്രവർത്തന ചിലവ് വർധിക്കാനും വിനോദസഞ്ചാര മേഖലയിലെ മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു.

കൂടാതെ പല മുൻനിര കമ്പനികളും തങ്ങളുടെ ബിസിനസ് വിപുലീകരണ പദ്ധതികൾ താൽക്കാലികമായി നീട്ടിവെക്കുകയും ജീവനക്കാരെ പുതുതായി നിയമിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലുടനീളമുള്ള വിപണിയിലെ ആശങ്കകളെ അകറ്റാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നത്.

മലയാളികൾക്ക് സന്തോഷ വാർത്ത

പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ തൊഴിൽ വിപണിയിലെ ഈ മാറ്റം അതീവ പ്രാധാന്യമുള്ളതാണ്. ഉയർന്ന ശമ്പളവും മികച്ച കരിയർ വളർച്ചയും ലക്ഷ്യമിട്ട് യുഎഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ഇത് സുവർണാവസരങ്ങൾ തുറന്നു നൽകും. യുദ്ധം മൂലം നിലച്ചിരുന്ന പല നിയമന പ്രക്രിയകളും കമ്പനികൾ പുനരാരംഭിച്ചു കഴിഞ്ഞു.

പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നതോടെ കമ്പനികൾ തങ്ങളുടെ താൽക്കാലികമായി നിർത്തിവെച്ച തൊഴിൽ നിയമനങ്ങൾ പുനഃപരിശോധിക്കുകയാണെന്ന് എച്ച്ആർ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു. പ്രധാനമായും വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിലാണ് ഈ മാറ്റം പ്രകടമാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായുണ്ടായ മാന്ദ്യത്തിൽ നിന്ന് കമ്പനികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

എങ്കിലും, നിലവിലെ സാഹചര്യത്തിൽ വിപണി പൂർണമായും പഴയ അവസ്ഥയിലേക്ക് മാറാൻ കുറഞ്ഞത് കുറച്ചു മാസങ്ങളെങ്കിലും എടുത്തേക്കാം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസങ്ങളിലെ പ്രതിസന്ധി കമ്പനികളുടെ വാർഷിക വരുമാനത്തെയും പണമൊഴുക്കിനെയും ഒരുപരിധി വരെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, പെട്ടെന്നല്ലെങ്കിലും പതിയെ പതിയെ റിക്രൂട്ടിങ് പഴയ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ.മുൻപന്തിയിൽ ലോജിസ്‌റ്റിക്‌സും ഹെൽത്ത്‌കെയറും

യുഎസ്-ഇറാൻ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യുഎഇയിലെ വിവിധ വ്യവസായ മേഖലകളിൽ പ്രകടമായ വ്യത്യാസം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നത് ലോജിസ്‌റ്റിക്‌സ്, കൺസ്ട്രക്ഷൻ മേഖലകളിലായിരിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ആഗോള തലത്തിലുള്ള സമുദ്ര വ്യാപാര പാതകൾ കൂടുതൽ സജീവമാകും. ഇത് ലോജിസ്‌റ്റിക്‌സ് മേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ കാരണമാവും എന്നാണ് വിലയിരുത്തൽ.

ഇതോടൊപ്പം തന്നെ യുഎഇയിലെ ഹെൽത്ത്കെയർ മേഖലയിൽ സമാനതകളില്ലാത്ത ഒരു റിക്രൂട്ട്‌മെന്റ് മുന്നേറ്റമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും സാർവത്രിക ദേശീയ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ ഭരണകൂടത്തിന്റെ പുതിയ തീരുമാനം മുൻനിർത്തി ഹെൽത്ത്‌കെയർ രംഗത്തെ തൊഴിൽ സാധ്യതകൾ ഇരട്ടിയാകാനാണ് പോകുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഎയിൽ കരിയർ തേടുന്ന മലയാളികൾ അടക്കമുള്ളവർക്ക് കൂടുതൽ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *