കാറിലെ തെർമോമീറ്റർ കാണിക്കുന്നത് 55°C, പുറത്ത് 45°C മാത്രം; എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം?

429593

ദുബൈ: യുഎഇയിലെ കഠിനമായ വേനൽക്കാലത്ത് കാറോടിക്കുന്ന ഭൂരിഭാഗം പേരെയും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ് ഡാഷ്‌ബോർഡിലെ താപനില ഡിസ്‌പ്ലേ. പുറത്ത് സാധാരണ താപനില 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോൾ പോലും, പല കാറുകളിലും ഇത് 50°C മുതൽ 55°C വരെ കാണിക്കാറുണ്ട്. എന്തുകൊണ്ടാണ് കാറുകൾ ഇങ്ങനെ ഉയർന്ന താപനില കാണിക്കുന്നത്? ഇതേക്കുറിച്ച് ഓട്ടോമൊബൈൽ വിദഗ്ദ്ധർ വ്യക്തമാക്കുന്ന കാരണങ്ങൾ പരിശോധിക്കാം.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) വ്യക്തമാക്കുന്നത് പ്രകാരം, കാറുകളിലെ ടെമ്പറേച്ചർ ഡിസ്‌പ്ലേകൾ ഔദ്യോഗിക വായു താപനില അളക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. കാലാവസ്ഥാ കേന്ദ്രങ്ങൾ നിയന്ത്രിത സാഹചര്യങ്ങളിൽ അന്തരീക്ഷ താപനില അളക്കുമ്പോൾ, കാറിലെ സെൻസറുകൾ അളക്കുന്നത് വാഹനത്തിന് ചുറ്റുമുള്ള പ്രത്യേക സാഹചര്യങ്ങളാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഡാഷ്‌ബോർഡ് റീഡിംഗിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ

നേരിട്ടുള്ള സൂര്യപ്രകാശവും പാർക്കിംഗും: കാർ പാർക്ക് ചെയ്തിരിക്കുന്നത് എവിടെയാണെന്നത് റീഡിംഗിനെ വലിയ രീതിയിൽ ബാധിക്കും. നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബോഡി കടുത്ത ചൂട് ആഗിരണം ചെയ്യുന്നതിനാൽ സെൻസറുകൾ ഉയർന്ന താപനില കാണിക്കും. എന്നാൽ തണലിലോ ബേസ്‌മെന്റിലോ ഇതേ കാർ പാർക്ക് ചെയ്താൽ റീഡിംഗ് പെട്ടെന്ന് കുറയും.

റോഡ് പ്രതലത്തിന്റെ ചൂട്: വേനൽക്കാലത്ത് റോഡിലെ കറുത്ത അസ്ഫാൽറ്റ് (കരിങ്കൽ ടാറിംഗ്) കടുത്ത രീതിയിൽ ചൂട് ആഗിരണം ചെയ്യുകയും പുറന്തള്ളുകയും ചെയ്യുന്നു. ഇത്തരം റോഡുകളിൽ കിടക്കുന്ന വാഹനങ്ങളിൽ സ്വാഭാവികമായും ഉയർന്ന ചൂട് രേഖപ്പെടുത്തും.

വാഹനം ചലിക്കുമ്പോഴുള്ള മാറ്റം: വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ എഞ്ചിനിൽ നിന്നും റേഡിയേറ്ററിൽ നിന്നുമുള്ള ചൂട് സെൻസറുകൾക്ക് ചുറ്റും കെട്ടിക്കിടക്കും. എന്നാൽ വണ്ടി ഓടാൻ തുടങ്ങുന്നതോടെ സെൻസറുകളിലേക്ക് തണുത്ത വായു പ്രവഹിക്കുകയും, കുറച്ചു മിനിറ്റുകൾക്കകം താപനില കൃത്യമായ അളവിലേക്ക് താഴുകയും ചെയ്യും.

സെൻസറുകളുടെ സ്ഥാനം: എല്ലാ നിർമ്മാതാക്കളും ഒരേ സ്ഥലത്തല്ല താപനില അളക്കുന്ന ആംബിയന്റ് സെൻസറുകൾ സ്ഥാപിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സ്ഥലത്ത് അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്ന രണ്ട് വ്യത്യസ്ത കാറുകളിൽ രണ്ട് റീഡിംഗുകൾ കാണിച്ചേക്കാം.

അർബൻ ഹീറ്റ് ഐലൻഡ് പ്രഭാവം (Urban Heat Island Effect): കോൺക്രീറ്റ് കെട്ടിടങ്ങൾ, ഗ്ലാസുകൾ, കല്ലുകൾ പാകിയ പ്രതലങ്ങൾ എന്നിവ ചൂട് ആഗിരണം ചെയ്ത് വീണ്ടും പുറത്തുവിടുന്നതും, അടുത്തായി പാർക്ക് ചെയ്തിരിക്കുന്ന വലിയ എസ്‌യുവികൾ പുറന്തള്ളുന്ന ചൂടും റീഡിംഗ് ഉയരാൻ കാരണമാകുന്നു.

“നിങ്ങളുടെ കാറിന്റെ ഡാഷ്‌ബോർഡിൽ കാണിക്കുന്ന നമ്പർ ഒരു കാലാവസ്ഥാ റിപ്പോർട്ടല്ല, മറിച്ച് നിങ്ങളുടെ കാറിന് ചുറ്റുമുള്ള പരിസ്ഥിതിയുടെ പ്രതിഫലനം മാത്രമാണ്,” എന്ന് സാങ്കേതിക വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

ചുരുക്കത്തിൽ, ഡാഷ്‌ബോർഡിലെ താപനിലയെ ഔദ്യോഗിക കാലാവസ്ഥാ വായനയായി കാണുന്നതിനുപകരം, വാഹനത്തിന് ചുറ്റുമുള്ള അവസ്ഥകളുടെ ഒരു ഏകദേശ കണക്കായി മാത്രം ഡ്രൈവർമാർ വിലയിരുത്തിയാൽ മതിയാകും

വിമാനത്താവളത്തിൽ നഷ്ടപ്പെട്ടത് കോടികൾ വിലമതിക്കുന്ന ബാഗ്; യാത്രക്കാരനെ ഞെട്ടിച്ച് ദുബായ് പൊലീസിന്റെ ഫോൺകോൾ

UAE June 16, 2026

ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ അബദ്ധത്തിൽ നഷ്ടപ്പെട്ടുപോയ ഒരു ലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന ആഡംബര വാച്ചുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടങ്ങിയ ബാഗ് ദുബായ് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. ഗൾഫ് സ്വദേശിയായ യാത്രക്കാരനാണ് വിമാനത്താവളത്തിൽ ബാഗ് മറന്നുവച്ചത്. ടെർമിനൽ ഒന്നിലെ അറൈവൽ ഹാളിലുള്ള ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഓഫീസിൽ യാത്രക്കാരൻ പരാതി നൽകിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ തന്നെ സുരക്ഷാ വിഭാഗം കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് യാത്രക്കാരൻ സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും തിരച്ചിലിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തതായി ഡി.എക്സ്.ബി ടെർമിനൽ വൺ സെക്യൂരിറ്റി ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരി അറിയിച്ചു. എയർപോർട്ട് ഗ്രൗണ്ട് പട്രോളിങ്ങും ടെർമിനൽ ഓപറേഷൻസ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ ഹാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു.

തിരക്കേറിയ അറൈവൽ ഏരിയയിൽ നിന്നുമാണ് ബാഗ് കണ്ടെടുത്തത്. പരിശോധനയിൽ 1,03,880 ദിർഹം വിലവരുന്ന മൂന്ന് ആഡംബര വാച്ചുകളും ലാപ്‌ടോപ്പും ടാബ്‌ലെറ്റും ബാഗിൽ സുരക്ഷിതമായി തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഔദ്യോഗിക നടപടിക്രമങ്ങളും രേഖകളുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷം ബാഗ് യാത്രക്കാരന് തിരികെ നൽകി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രഫഷണൽ സമീപനത്തെയും അതിവേഗത്തിലുള്ള നടപടിയെയും യാത്രക്കാരൻ അഭിനന്ദിച്ചു.

രക്ഷപ്പെടാൻ നൽകിയത് 15 മിനിറ്റ്, 60 തവണ മുന്നറിയിപ്പ്; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട കപ്പലാക്രമണത്തിന് മുൻപ് സംഭവിച്ചത്

Latest June 16, 2026

429345 1

ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വാണിജ്യക്കപ്പലായ എംടി സെറ്റബെല്ലയെ ആക്രമിക്കുന്നതിന് മുൻപ് 60 തവണ യുഎസ് സേന മുന്നറിയിപ്പ് സന്ദേശം നൽകിയതായി റിപ്പോർട്ട്. ആക്രമണത്തിന് മുന്നോടിയായി എട്ട് തവണ മുന്നറിയിപ്പ് വെടിവയ്‌പുകളും യുഎസ് നടത്തിയതായാണ് വിവരം. ഇത് ഗൗനിക്കാതെ വന്നതോടെയാണ് എംടി സെറ്റബെല്ലയുടെ എഞ്ചിൻ റൂമിലേക്ക് യുഎസ് ആക്രമണം നടത്തിയത്.

ഇറാനിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്താനും ഉപരോധങ്ങൾ ലംഘിക്കാനും ഉപയോഗിച്ചിരുന്ന ഷാഡോ ഫ്ലീറ്റ് കപ്പലിനെയാണ് ആക്രമിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. കപ്പൽ പല തവണയായി അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും കപ്പൽ ആക്രമിക്കുന്നതിന് രണ്ടാഴ്ച മുന്നേന്നെ അമേരിക്കൻ സേന നിരവധിതവണ തവണ കപ്പലുമായി ആശയവിനിമയം നടത്തിയതായും ഉദ്യോഗസ്ഥൻ പറയുന്നു. കപ്പലിന് നേരെ വെടിയുതിർക്കുന്നതിന് മുൻപ് എഞ്ചിൻ റൂമിൽനിന്ന് പുറത്തുകടക്കുന്നതിനായി 15 മിനിറ്റ് സമയം നൽകിയെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിറക്കി. യുഎസ് തങ്ങളുടെ ഉപരോധം കൃത്യമായി നടപ്പിലാക്കുമെന്ന് ഇപ്പോൾ വ്യക്തമായിക്കാണും എന്നും അവർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്‌ചയാണ് ഒമാൻ തീരത്ത് എംടി സെറ്റബല്ലയെന്ന എണ്ണക്കപ്പൽ യുഎസിന്റെ ആക്രമണത്തിന് ഇരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാനിലേക്ക് ഇന്ധനം കൊണ്ടുപോയെന്ന് ആരോപിച്ച് വാണിജ്യക്കപ്പലിനുനേരെ നടത്തിയ നടപടിക്കെതിരെ അന്താരാഷ്‌ട്ര സമുദ്രപാതകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *