
ദുബായ് ∙ ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനം ജിസിസി രാജ്യങ്ങളിലെ ജ്വല്ലറി വിപണിക്ക് പുതിയ കരുത്തുപകരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതോടെ ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ സ്വർണവിലയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ വിലയെക്കാൾ ഏകദേശം 12 ശതമാനം വരെ ലാഭം കൊയ്യാൻ ഈ സാഹചര്യം വഴിയൊരുക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
∙ 40 ഗ്രാം സ്വർണം കൊണ്ടുപോയാൽ അരലക്ഷം രൂപ വരെ ലാഭം
ആഗോളതലത്തിൽ സ്വർണവില റെക്കോർഡ് നിരക്കുകളിൽ നിൽക്കുമ്പോഴും തീരുവയിലുണ്ടായ ഈ മാറ്റം ജിസിസി വിപണിയെ കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട 24 കാരറ്റ് സ്വർണ ബാറുകൾക്ക് യുഎഇയിൽ വാറ്റ് ബാധകമല്ലെന്നത് വലിയ നേട്ടമാണ്. വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും നികുതിരഹിത ഷോപ്പിങ്ങിന്റെ ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതോടെ ഗൾഫ് മേഖല ലോകത്തിന്റെ പ്രധാന സ്വർണ്ണ ഷോപ്പിങ് കേന്ദ്രമായി മാറിയിരിക്കുന്നു. 2026 ഫെബ്രുവരിയിലെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ പ്രകാരം പ്രവാസികൾക്കുള്ള ഡ്യൂട്ടി ഫ്രീ പരിധിയും ഏറെ സഹായകരമാണ്
സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവാഹ സീസൺ മുന്നിൽ കണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഗൾഫിൽ നിന്ന് സ്വർണം വാങ്ങുന്നത് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 140 ഗ്രാം വരെ സ്വർണം ഇത്തരത്തിൽ കൊണ്ടുപോകാനാകും.
ഇറക്കുമതി തീരുവ വർധിച്ചതോടെ വിദേശത്തുനിന്നുള്ള ആഭരണങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് ചെലവേറിയതാകും. എന്നാൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പോലുള്ള സ്ഥാപനങ്ങൾ ഇറ്റലി, ടർക്കി, സിംഗപ്പൂർ, മലേഷ്യ തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സമാനതകളില്ലാത്ത ഡിസൈനുകളാണ് ഉപയോക്താക്കൾക്കായി ജിസിസിയിൽ ഒരുക്കിയിരിക്കുന്നത്. സ്വർണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായുള്ള ഗവൺമെന്റ് മേൽനോട്ടവും മറ്റ് വിപണികളെ അപേക്ഷിച്ച് കുറഞ്ഞ പണിക്കൂലിയും ജിസിസി വിപണിയുടെ പ്രത്യേകതയാണ്.
സ്വർണം വാങ്ങാൻ ഇതിലും മികച്ചൊരു സമയം മുൻപുണ്ടായിട്ടില്ല. ഗ്യാരന്റീഡ് ബൈബാക്ക് പോളിസിയും ആജീവനാന്ത മെയിന്റനൻസ് സൗകര്യവും നൽകുന്നതിലൂടെ ഉപയോക്താക്കളുടെ നിക്ഷേപത്തിന് പൂർണ സുരക്ഷയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ചുരുക്കത്തിൽ, ഇന്ത്യയിലെ പുതിയ നികുതി പരിഷ്കാരം ഗൾഫിലെ ജ്വല്ലറി വിപണിയിൽ വൻ ഉണർവ് സൃഷ്ടിച്ചിരിക്കുകയാണ്.
യുഎഇയിൽ നോ വേ!പ്രവാസികൾ സൂക്ഷിക്കുക; റോഡപകടങ്ങളുടെ പ്രധാന കാരണം പുറത്ത്, ജീവൻ രക്ഷിക്കാൻ ഈ തെറ്റ് ഒഴിവാക്കൂ
UAE May 17, 2026

യുഎഇയിൽ കഴിഞ്ഞവർഷം ഉണ്ടായ ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പെട്ടെന്നുള്ള ലെയിൻ മാറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ട്രാഫിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 1,047 അപകടങ്ങളാണ് ഡ്രൈവർമാർ പെട്ടെന്ന് വാഹനം വെട്ടിത്തിരിച്ചതുമൂലം മാത്രം രേഖപ്പെടുത്തിയത്. റോഡ് സുരക്ഷയിൽ ഡ്രൈവർമാരുടെ പെരുമാറ്റ രീതികൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്.
പെട്ടെന്നുള്ള ലെയിൻ മാറ്റത്തിന് തൊട്ടുപിന്നാലെ, ഡ്രൈവിംഗിനിടയിലെ ശ്രദ്ധക്കുറവ് കാരണമുണ്ടായ 931 അപകടങ്ങളും, തൊട്ടുമുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാത്തത് വഴി 849 അപകടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം യുഎഇയിൽ ആകെ 6,014 വലിയ റോഡപകടങ്ങളാണ് ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും എണ്ണത്തിൽ വൻ വർദ്ധനവ്
രാജ്യത്തെ ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും റോഡുകളിലെ വാഹന സാന്ദ്രത വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ‘റോഡ് സേഫ്റ്റി യുഎഇ’ വിശകലനം ചെയ്ത ഡാറ്റ പ്രകാരം 2025-ൽ മാത്രം 8,53,411 പുതിയ വാഹനങ്ങളാണ് യുഎഇയിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ 5,58,191 പുതിയ ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്തു. ഈ വലിയ മാറ്റം റോഡുകളിൽ കടുത്ത തിരക്കിന് കാരണമായിട്ടുണ്ട്.
ആകെ അപകടങ്ങളിൽ 15 ശതമാനത്തിനും കാരണക്കാരായത്. ആകെ അപകടങ്ങളിൽ 4,085 എണ്ണം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ളവയാണ്. 1,102 എണ്ണം കാൽനടയാത്രക്കാരെ വാഹനം ഇടിച്ച തെറിപ്പിച്ചതും, 800 എണ്ണം വാഹനങ്ങൾ മറിഞ്ഞതുമാണ്. ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെട്ടത് ലൈറ്റ് വാഹനങ്ങളാണ് (3,834 അപകടങ്ങൾ). എന്നാൽ ഇലക്ട്രിക് സ്കൂട്ടർ (+97%), സൈക്കിൾ (+76%), മോട്ടോർ സൈക്കിൾ (+39%) തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ കടുത്ത വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായത്.പോലീസിന്റെ കർശന നടപടികളും പിഴയും
ഹൈവേകളിലെ എക്സിറ്റുകൾക്ക് തൊട്ടുമുന്നിൽ വെച്ച് അവസാന നിമിഷം ലെയിൻ മാറാൻ ശ്രമിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം നിയമലംഘനങ്ങൾ തടയാൻ അത്യാധുനിക എഐ (AI) ക്യാമറകളാണ് യുഎഇയിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ ട്രാഫിക് നിയമപ്രകാരം പെട്ടെന്ന് ലെയിൻ മാറുന്നവർക്ക് 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ നിയമലംഘനം ആവർത്തിക്കുന്നവരുടെ വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനും നിയമമുണ്ട്. സുരക്ഷിതമായി ലെയിൻ മാറുന്നതിന് മുൻപ് കൃത്യമായി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കണമെന്നും മിററുകൾ പരിശോധിച്ച് മറ്റ് വാഹനങ്ങൾക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് മന്ത്രാലയം ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകുന്നു.
പ്രവാസികളെ അറിഞ്ഞോ?? നാളെ ഈ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
UAE May 17, 2026

ഷാർജ: “വിഭജിത ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾ” എന്ന ആഗോള പ്രമേയത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2026 മെയ് 18 ന് ഷാർജ സിറ്റി, ഖോർ ഫക്കാൻ, കൽബ എന്നിവിടങ്ങളിലുടനീളമുള്ള എല്ലാ മ്യൂസിയങ്ങളിലേക്കും ഷാർജ മ്യൂസിയം അതോറിറ്റി സൗജന്യ പ്രവേശനം നൽകും.
മെയ് 15 മുതൽ 18 വരെ നടക്കുന്ന പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, ഗൈഡഡ് ടൂറുകൾ, തത്സമയ സംഗീത പ്രകടനങ്ങൾ, പാനൽ ചർച്ചകൾ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, സാംസ്കാരിക സംവാദവും കമ്മ്യൂണിറ്റി ഇടപെടലും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള താൽക്കാലിക കലാ പ്രദർശനം എന്നിവ ഉൾപ്പെടും.
വിദ്യാഭ്യാസം, സാംസ്കാരിക സംരക്ഷണം, സമൂഹ അവബോധം എന്നിവയ്ക്കുള്ള കേന്ദ്രങ്ങളായി മ്യൂസിയങ്ങളെ ദീർഘകാലമായി സ്ഥാപിച്ച, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനത്തെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
വിമാന യാത്രയിൽ ആകാശത്ത് പകച്ച് യാത്രക്കാർ; ബോധംകെട്ട യുവാവിന് ദൈവദൂതയായി മലയാളി നഴ്‌സ്
UAE nurse rescue collapsed passenger മേയ് 12-ന് ദുബായിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനകം കാബിനിൽ പരിഭ്രാന്തി പരന്നു. വിമാനത്തിലുണ്ടായിരുന്ന 32 വയസ്സുകാരനായ യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. യാത്രക്കാർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷത്തിൽ, റസൽഖൈമ ഹോസ്പിറ്റലിലെ നഴ്‌സായ അഖിലാവിയൻ നീലകണ്ഠൻ സഹായവുമായി മുന്നോട്ടുവരികയായിരുന്നു. വിമാനത്തിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായം തേടിക്കൊണ്ട് കാബിൻ ക്രൂ അനൗൺസ്‌മെന്റ് നടത്തിയ ഉടൻ വിമാനത്തിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന അഖിലാവിയൻ രോഗിയുടെ അടുത്തേക്ക് എത്തി. യുവാവിന് ശ്വാസമുണ്ടായിരുന്നെങ്കിലും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് വിറയലും അപസ്മാരത്തിന്റേത് പോലുള്ള ലക്ഷണങ്ങളും കാണിക്കാൻ തുടങ്ങി. യാത്രക്കാർ പരിഭ്രാന്തിയിലായപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ അഖിലാവിയൻ പ്രാഥമിക ശുശ്രൂഷകൾ നൽകി. പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറും ഇവർക്കൊപ്പം ചേർന്നു. കൂടുതൽ സ്ഥലസൗകര്യത്തിനായി രോഗിയെ വിമാനത്തിന്റെ മുൻഭാഗത്തേക്ക് മാറ്റി.
വിമാനത്തിൽ ലഭ്യമായ പരിമിതമായ മെഡിക്കൽ കിറ്റ് ഉപയോഗിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം അഖിലാവിയൻ ഐവി (IV) ലൈൻ നൽകുകയും പൾസും ബിപിയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. രക്തത്തിലെ ഗ്ലൂക്കോസ് നില കുറഞ്ഞതാകാം കാരണമെന്ന് സംശയിച്ചെങ്കിലും വിമാനത്തിൽ ഗ്ലൂക്കോമീറ്റർ ഉണ്ടായിരുന്നില്ല. തുടർന്ന് ഇലക്ട്രോലൈറ്റുകളും ഐവി ഫ്ലൂയിഡുകളും നൽകി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ നില സുരക്ഷിതമാക്കിയത്. തന്റെ കരിയറിലെ ആദ്യത്തെ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന അഖിലാവിയന്റെ ജീവിതത്തിലെ രണ്ടാമത്തെ മാത്രം വിമാനയാത്രയായിരുന്നു ഇത്. യുവാവ് ബോധം വീണ്ടെടുത്ത ശേഷം അഖിലാവിയൻ അടുത്തെത്തി സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ, “ഇപ്പോൾ കുഴപ്പമില്ല സഹോദരീ” എന്ന് അദ്ദേഹം മറുപടി നൽകി. വിമാനമിറങ്ങിയ ഉടൻ തന്നെ വിമാനത്താവളത്തിൽ കാത്തുനിന്ന അടിയന്തര മെഡിക്കൽ സംഘത്തിന് യുവാവിനെ കൈമാറി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് കൃത്യസമയത്ത് മികച്ച പരിചരണം നൽകിയതിന് എയർ ഇന്ത്യ ക്രൂ അഖിലാവിയന് കൈപ്പടയിൽ എഴുതിയ നന്ദിപത്രവും സമ്മാനിച്ചു.
യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മരണം;19 പേർക്ക് പരിക്ക്
UAE May 14, 2026

ദുബൈ: അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചു. 19 പേർക്ക് പരുക്കേറ്റതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ദിശയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപമായിരുന്നു അപകടം.
സാങ്കേതിക തകരാർ മൂലം ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. പുറകിൽ വന്ന ട്രക്ക് സുരക്ഷിതമായ അകലം പാലിക്കാത്തതിനാലും ഡ്രൈവറുടെ അശ്രദ്ധ മൂലവുമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പരുക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലിസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
കർശന മുന്നറിയിപ്പുമായി പൊലിസ്
റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.
“വാഹനങ്ങൾ തകരാറിലായാൽ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഉടൻ പൊലിസിനെ വിവരമറിയിക്കണം. ഹസാർഡ് ലൈറ്റുകൾ തെളിക്കാനും മുന്നറിയിപ്പ് ത്രികോണങ്ങൾ സ്ഥാപിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം.” ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.
പിഴയും നടപടികളും
റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.
യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പാക്കണമെന്നും, ടെയിൽഗേറ്റിംഗ് (മുന്നിലുള്ള വാഹനത്തോട് കൃത്യമായ അകലം പാലിക്കാതിരിക്കൽ) പോലുള്ള നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന 849 അപകടങ്ങൾക്കും കാരണം ഇത്തരം അശ്രദ്ധകളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു