
ദുബൈ : ആഗോള വിപണിയിൽ വിമാന ഇന്ധന വില കുതിച്ചുയരുന്നതോടെ ഇന്ത്യയ്ക്കും യു.എ.ഇക്കും തമ്മിലുള്ള വിമാന നിരക്കുകൾ ഇനിയും വർധിക്കാൻ സാധ്യത. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധി വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണിത്.
ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര സർവീസുകൾക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകൾക്കുള്ള ഇന്ധന വില കിലോലിറ്ററിന് ഏകദേശം 1.42 ലക്ഷം രൂപ (5,530 ദിർഹം) എന്ന നിലയിലേക്കാണ് ഉയർന്നത്. അതേസമയം, ആഭ്യന്തര നിരക്ക് 1.04 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു.
പ്രതിസന്ധിയുടെ കാരണങ്ങൾ:
* യുദ്ധ സാഹചര്യവും എണ്ണവിലയും: മിഡിൽ ഈസ്റ്റിലെ സംഘർഷം എണ്ണ വിതരണത്തെ ബാധിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിലേക്ക് ഉയർന്നു.
* പ്രവർത്തനച്ചെലവ്: ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിലക്കയറ്റം കമ്പനികളുടെ നിലനിൽപ്പിനെത്തുടന്നെ ബാധിച്ചിട്ടുണ്ട്.
* രൂപയുടെ മൂല്യത്തകർച്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് വിദേശ സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികളുടെ ലീസ് തുകയെയും എയർപോർട്ട് ചാർജുകളെയും ദോഷകരമായി ബാധിച്ചു.
സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്:
നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. പല വിമാനങ്ങളും താഴെയിറക്കേണ്ടി വരുമെന്നും ഇത് വിമാനയാത്രക്കാരുടെ എണ്ണത്തെയും ടിക്കറ്റ് നിരക്കിനെയും വലിയ തോതിൽ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഇന്ധനത്തിന് ഇറക്കുമതി നികുതിയും ഇൻഷുറൻസും ഉൾപ്പെടെയുള്ള അധിക ചാർജുകൾ ഈടാക്കുന്നത് മൂലം ദുബൈ, സിംഗപ്പൂർ തുടങ്ങിയ ഹബ്ബുകളെ അപേക്ഷിച്ച് ഇവിടെ ഇന്ധന വില കൂടുതലാണ്. ഇന്ധന വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നികുതി ഇളവുകൾ നൽകണമെന്നുമാണ് വിമാനക്കമ്പനികളുടെ ആവശ്യം. ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE new rules May 2026 for expats :യുഎഇയിൽ നാളെ മുതൽ നിലവിൽ വരുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളും പുതിയ നിയമങ്ങളും
UAE April 30, 2026
UAE new rules May 2026 for expats : 2026 മെയ് മാസം മുതൽ യുഎഇ സാധാരണ നിലയിലേക്ക് പൂർണ്ണമായും മടങ്ങിയെത്തുന്നതിന്റെ സൂചനകളാണ് ലഭ്യമാകുന്നത്. യാത്ര മുതൽ ബാങ്കിംഗ് വരെ പ്രവാസികളെ കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്:
1. ഗതാഗത മേഖലയിലെ പുതിയ സംവിധാനം (മെയ് 1 മുതൽ)
സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാരെ നിരീക്ഷിക്കാൻ ദുബായ് പോലീസും ആർടിഎയും (RTA) ചേർന്ന് ‘പേഴ്സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ്’ മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും.
- സുരക്ഷാ മാനദണ്ഡങ്ങൾ: യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റും സുരക്ഷാ ഗിയറുകളും ധരിച്ചിരിക്കണം.
- നിയമലംഘനങ്ങളും പിഴയും: ഹെൽമെറ്റ് ധരിക്കാതിരിക്കുക, ഇ-സ്കൂട്ടർ ട്രാക്കിലൂടെ അല്ലാതെ യാത്ര ചെയ്യുക, അമിതവേഗത, ഒരാളിൽ കൂടുതൽ സ്കൂട്ടറിൽ യാത്ര ചെയ്യുക എന്നിവയ്ക്ക് കടുത്ത പിഴ ചുമത്തും.
2. ഗ്ലോബൽ വില്ലേജ് 30-ാം സീസൺ സമാപനം (മെയ് 10)
വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ ദുബായിലെ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ മെയ് 10-ഓടെ അവസാനിക്കും. കനത്ത ചൂട് കണക്കിലെടുത്താണ് ഇത്തവണ നേരത്തെ പാർക്ക് അടയ്ക്കുന്നത്. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
3. വിനോദസഞ്ചാരവും സാംസ്കാരിക പരിപാടികളും
കഴിഞ്ഞ മാസങ്ങളിൽ മാറ്റിവെച്ച പല പരിപാടികളും മെയ് മാസത്തോടെ പുനരാരംഭിക്കും. ഇൻഡോർ വേദികളിൽ വലിയ കലാ-സാംസ്കാരിക പരിപാടികളും ബിസിനസ്സ് മീറ്റുകളും പഴയ കരുത്തോടെ മടങ്ങിവരുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ഊർജ്ജമാകും.
4. ഇന്ധനവിലയിൽ കുറവുണ്ടാകാൻ സാധ്യത
മാർച്ചിലും ഏപ്രിലിലും ഉയർന്ന പെട്രോൾ വില മെയ് മാസത്തിൽ കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ യുഎഇയിലെ വിലയിലും പ്രതിഫലിക്കും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയാനും സഹായിച്ചേക്കാം.
5. ആറ് ദിവസത്തെ വലിയ പൊതു അവധി (ഈദുൽ അദ്ഹ)
ഈ വർഷത്തെ ഏറ്റവും വലിയ പൊതു അവധി മെയ് മാസത്തിലാണ് വരുന്നത്. മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ പ്രമാണിച്ച് അവധി ലഭിക്കാൻ സാധ്യതയുണ്ട്. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ചേരുമ്പോൾ ആകെ ആറ് ദിവസത്തെ വലിയൊരു അവധിയാണ് പ്രവാസികളെ കാത്തിരിക്കുന്നത്.
6. ബാങ്കിംഗ് ഇടപാടുകളിൽ നിയന്ത്രണം
മെയ് മാസം മുതൽ യുഎഇയിലെ ബാങ്കുകൾക്ക് ഉപഭോക്താക്കളുമായി വാട്ട്സ്ആപ്പ് (WhatsApp) വഴി ആശയവിനിമയം നടത്താൻ അനുവാദമുണ്ടാകില്ല.
ഇനി മുതൽ: ബാങ്കുകളുടെ ഔദ്യോഗിക ആപ്പുകളോ നേരിട്ടുള്ള എസ്എംഎസ് (SMS) സംവിധാനങ്ങളോ മാത്രമേ ആശയവിനിമയത്തിന് ഉപയോഗിക്കാവൂ. വാട്ട്സ്ആപ്പ് വഴി വരുന്ന ബാങ്കിംഗ് സന്ദേശങ്ങൾ വ്യാജമാകാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം.
കാരണം: വിവരങ്ങൾ ചോരുന്നത് തടയാനും സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാനും സെൻട്രൽ ബാങ്ക് ഈ നടപടി സ്വീകരിക്കുന്നത്.
UAE School Calendar 2026 academic holidays യു എയിൽ ഈ ദിവസം മുതൽ യുഎഇയിൽ സ്കൂളുകൾക്ക് മധ്യവേനൽ അവധി ആരംഭിക്കും, ഈദ് അൽ അദ്ഹ അവധിയും പ്രഖ്യാപിച്ചു
UAE Greeshma Staff Editor — April 30, 2026 · 0 Comment
UAE School Calendar 2026 academic holidays ദുബായ്: ഈദ് അൽ അദ്ഹ അവധിയോടനുബന്ധിച്ചുള്ള മൂന്നാം അക്കാദമിക് ടേം ഇടവേളയും പരീക്ഷാ തീയതികളും വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മെയ് 25 മുതൽ 29 വരെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും അവധിയായിരിക്കും. അവസാന മൂല്യനിർണ്ണയത്തിന് മുൻപായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാന വിശ്രമവേളയാണിത്.
പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ:
- സ്കൂൾ തുറക്കുന്നത്: അവധിക്ക് ശേഷം ജൂൺ 1-ന് ക്ലാസുകൾ പുനരാരംഭിക്കും.
- മോക്ക് പരീക്ഷകൾ: ജൂൺ 15, 16 തീയതികളിൽ വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം വിലയിരുത്തുന്നതിനായി മാതൃകാ പരീക്ഷകൾ നടത്തും.
- ഇസ്ലാമിക പുതുവത്സരം: ജൂൺ 17-ന് ഔദ്യോഗിക അവധി ആയിരിക്കും.
- അവസാന പരീക്ഷകൾ: ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് അവസാന ടേം പരീക്ഷകൾ നടക്കുക.
- അധ്യയന വർഷത്തിന്റെ അവസാനം: ജൂലൈ 3 വിദ്യാർത്ഥികളുടെ ഈ വർഷത്തെ അവസാന സ്കൂൾ ദിനമായിരിക്കും.
പരീക്ഷാഫലവും തുടർനടപടികളും:
- മേക്കപ്പ് പരീക്ഷകൾ: പരീക്ഷകളിൽ പരാജയപ്പെട്ടവർക്കായി ജൂലൈ 6 മുതൽ 9 വരെ മേക്കപ്പ് പരീക്ഷകൾ നടത്തും.
- ഫലപ്രഖ്യാപനം: വർഷാവസാന പരീക്ഷാഫലങ്ങൾ ജൂലൈ 12, 13 തീയതികളിൽ പ്രസിദ്ധീകരിക്കും.
- പുനഃപരീക്ഷകൾ: ജൂലൈ 14 മുതൽ 17 വരെ പുനഃപരീക്ഷകൾ നടക്കും. ഇതിന്റെ ഫലം ജൂലൈ 20-ന് പ്രഖ്യാപിക്കും.
- അധ്യാപക പരിശീലനം: ജൂലൈ 13 മുതൽ 17 വരെയുള്ള കാലയളവിൽ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്.
- സ്റ്റാഫ് അവധി: ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കിയ ശേഷം അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനും ജൂലൈ 18 മുതൽ വേനൽക്കാല അവധി ആരംഭിക്കും
പ്രവാസികളെ…സ്വപ്നം ആകുമോ ബലിപെരുന്നാളിന് നാട്ടിൽവരുന്നത് ? യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരു ലക്ഷത്തിലധികം കൊടുക്കണം; ഞെട്ടണ്ട സത്യമാണ്
UAE Nazia Staff Editor — April 30, 2026 · 0 Comment

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ ഈ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ (10,,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,00 രൂപ) നൽകേണ്ടി വരുന്നുണ്ട്.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്
ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്, പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ചു കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് (Return Fare) 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്.
സീറ്റുകളുടെ കുറവും വർധിച്ച ആവശ്യക്കാരും
നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പരിമിതമായതും ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരുള്ളതും നിരക്ക് വർധനയ്ക്ക് കാരണമാകുന്നു. എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ ഫുൾ സർവീസ് എയർലൈനുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ ഇക്കോണമി സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതിനാൽ പല ദിവസങ്ങളിലും ബിസിനസ്, പ്രീമിയം സീറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്.
ജൂൺ പകുതിയോടെ സ്കൂൾ അവധി ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കുമെന്നതിനാൽ വരും മാസങ്ങളിലും നിരക്ക് കുറയാൻ സാധ്യതയില്ലെന്നാണ് ട്രാവൽ രംഗത്തുള്ളവർ വിലയിരുത്തുന്നത്. ഓഫ് സീസണിലും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്