
അബുദാബി: ബിഗ് ടിക്കറ്റിൽ ഈ മാസത്തെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ ലക്ഷങ്ങളുടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരെ. സമ്മാനത്തുകയായ ഒരുലക്ഷം ദിർഹം (25.63 ലക്ഷം രൂപ) ആണ് നാല് ഇന്ത്യക്കാർ ചേർന്ന് പങ്കിട്ടെടുത്തത്. ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് (6.4 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ച നാലിൽ മൂന്നുപേരും മലയാളികളാണ്. ടിനു വർഗീസ്, സുജിത് ഇടപ്പള്ളി, സി പി ഐജൻ, മുംബയ് സ്വദേശി ശശിധർ സാലിൻ എന്നിവരാണ് വിജയികൾ.
ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ടിനു വർഗീസ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റെടുത്തത്. 42കാരനായ അഞ്ച് വർഷമായി ടിനു ടിക്കറ്റെടുക്കുന്നുണ്ട്. സമ്മാനത്തുക അഞ്ചുപേരും വീതിച്ചെടുക്കുമെന്നും കടബാദ്ധ്യതകൾ തീർക്കാൻ ഇത് വലിയ സഹായമാകുമെന്നും ടിനു പറഞ്ഞു. പ്രത്യേക രീതിയിലാണ് ടിനു ടിക്കറ്റെടുക്കുന്നത്. മുമ്പ് സമ്മാനം ലഭിച്ച നമ്പറുമായി സാമ്യമുള്ളവ നോക്കും മറ്റുചിലപ്പോൾ യാദൃശ്ചികമായും നമ്പറുകൾ തിരഞ്ഞെടുക്കാറുണ്ടെന്ന് ടിനു പറഞ്ഞു.
സേഫ്റ്റി എഞ്ചിനീയറായ സുജിത്ത് ഇടപ്പള്ളി കഴിഞ്ഞ 16 വർഷമായി ദുബായിലാണ് ജോലി ചെയ്യുന്നത്. 10 സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം തന്നെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. പത്ത് വർഷമായി ഇവർ സ്ഥിരം ടിക്കറ്റെടുക്കാറുണ്ട്. വരാനിരിക്കുന്ന വലിയ വിജയത്തിന്റെ മുന്നോടിയാണിതെന്ന് സുജിത്ത് പറഞ്ഞു. വരും മാസങ്ങളിലും ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ട് സ്റ്റോറിൽ പോയാണ് സി പി ഐജൻ ടിക്കറ്റെടുത്തത്. സുഹൃത്തുക്കളുമായി ചേർന്നാണ് ഇദ്ദേഹവും ടിക്കറ്റെടുത്തത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എല്ലാവരുമായി പങ്കിട്ടെടുക്കുമെന്നും സി പി ഐജൻ പറഞ്ഞു.
കഴിഞ്ഞ 27 വർഷമായി ദുബായിൽ താമസിക്കുന്ന ആളാണ് ശശിധർ സലിൻ (51). ഗ്രൂപ്പ് ഫിനാൻസ് മാനേജറായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഏഴ് വർഷമായി ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാല് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. മകളാണ് ഭാഗ്യനമ്പർ തിരഞ്ഞെടുത്തതെന്നും ശശിധർ പറഞ്ഞു. സമ്മാനത്തുക മകളുടെ പഠനത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ അടുത്ത പ്രതിവാര നറുക്കെടുപ്പ് മേയ് ഒന്നിനാണ് നടക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
24-കാരന് ഗർഭപാത്രം! തിരുവനന്തപുരത്ത് പരാതി
India April 27, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 24-കാരന് ഗർഭപാത്രം ഉള്ളതായി സ്കാനിങ് റിപ്പോർട്ട് നൽകി. വൃക്കയിലെ കല്ല് പരിശോധിക്കാനായി സ്കാൻ ചെയ്ത കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. റിപ്പോർട്ടിൽ പേരും വയസ്സും ശരിയാണെങ്കിലും ഗർഭപാത്രത്തിന് തകരാറുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് യുവാവ്.
24-കാരന് ഗർഭപാത്രം! തിരുവനന്തപുരത്ത് പരാതി
India April 27, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 24-കാരന് ഗർഭപാത്രം ഉള്ളതായി സ്കാനിങ് റിപ്പോർട്ട് നൽകി. വൃക്കയിലെ കല്ല് പരിശോധിക്കാനായി സ്കാൻ ചെയ്ത കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. റിപ്പോർട്ടിൽ പേരും വയസ്സും ശരിയാണെങ്കിലും ഗർഭപാത്രത്തിന് തകരാറുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് യുവാവ്.
diesel uae petrol price; ആശങ്കയിൽ വാഹന ഉടമകൾ;യുഎഇയിൽ പെട്രോൾ വില 4 ദിർഹം കടക്കുമോ? ഇന്ധനവില പ്രവചനം ഇങ്ങനെ
UAE April 26, 2026

diesel uae petrol price; യുഎഇയിലെ താമസക്കാരും പ്രവാസികളും വാഹന ഉടമകളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് 2026 മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപനം. ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, വരും മാസത്തിൽ വില ലിറ്ററിന് 4 ദിർഹം കടക്കുമോ എന്ന വലിയൊരു ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി (UAE Fuel Price Committee) സാധാരണയായി ഓരോ മാസത്തിന്റെയും അവസാന ദിവസമാണ് അടുത്ത മാസത്തെ പുതുക്കിയ നിരക്കുകൾ പുറത്തുവിടുന്നത്.യുദ്ധം വരുത്തിവെച്ച ഉയർന്ന വില
നിലവിലെ വിപണി സാഹചര്യം പരിശോധിച്ചാൽ, ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.39 ദിർഹവും, സ്പെഷ്യൽ 95-ന് 3.28 ദിർഹവുമാണ് നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും, തന്ത്രപ്രധാനമായ പാതകളിലെ സുരക്ഷാ വെല്ലുവിളികളും എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്
ബാങ്ക് രേഖകള്‍ വാട്ട്സ്ആപ്പില്‍ അയക്കരുത്!; യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വിലക്ക് ഉപഭോക്താക്കളെ ബാധിക്കുന്നതെങ്ങനെ?
UAE April 27, 2026

ദുബൈ: യു.എ.ഇയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സെന്‍ട്രല്‍ ബാങ്ക് വിലക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളും സുരക്ഷാ വീഴ്ചകളും തടയുന്നതിന്റെ ഭാഗമായി ഈ മാസം 17നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സേവനങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇനിമുതല്‍ ഇത്തരം പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍ പാടില്ല. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ക്കായി വാട്സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും വിലക്ക്.
കര്‍ശന നടപടിയുമായി സെന്‍ട്രല്‍ ബാങ്ക്
ഏപ്രില്‍ 30നകം എല്ലാ ധനകാര്യ സ്ഥാപനങ്ങളും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും പിഴയും ഈടാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇനിമുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കോ, രേഖകള്‍ പങ്കുവെക്കുന്നതിനോ, ഒ.ടി.പി കൈമാറുന്നതിനോ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും ഉപയോഗിക്കരുത്. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക ബാങ്കിങ് ആപ്പുകളിലൂടെയോ വെബ്സൈറ്റിലൂടെയോ മാത്രം നടത്തുക.
പുതിയ നിര്‍ദേശത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.
നിയമം ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്?
യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്
* ദേശീയ, അന്തര്‍ദേശീയ ബാങ്കുകള്‍
* ഫിനാന്‍സ് കമ്പനികള്‍
* എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍
* പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍
* ഇന്‍ഷുറന്‍സ് കമ്പനികളും ബ്രോക്കര്‍മാരും
എന്തുകൊണ്ടാണ് ഈ വിലക്ക്
മെസേജിങ് ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, അക്കൗണ്ട് ചോര്‍ത്തല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി. ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാനുള്ള വലിയ സാധ്യതയും ഇതിലൂടെയുണ്ട്. കൂടാതെ, മെസേജിങ് പ്ലാറ്റ്ഫോമുകള് വഴി കൈമാറുന്ന വിവരങ്ങള്‍ യു.എ.ഇയ്ക്ക് പുറത്ത് സൂക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തെ ഡാറ്റാ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ വാട്സ്ആപ്പ് സേവനങ്ങള്‍ നിര്ത്തിലാക്കുമോ?
അതെ. വാട്സ്ആപ്പ് വഴി നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍, ട്രാന്സാക്ഷന് അലര്‍ട്ടുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ എല്ലാ സേവനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ സുരക്ഷിതമായ മറ്റ് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റണം.
ഉപഭോക്താക്കള്‍ക്ക് ഇനി ഏതൊക്കെ വഴികള്‍ ഉപയോഗിക്കാം?
ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഇനി താഴെ പറയുന്ന അംഗീകൃത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം:
* മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍
* ഓണ്‍ലൈന്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകള് (വെബ്സൈറ്റുകള്‍)
* ബാങ്കുകളുടെ കോള്‍ സെന്ററുകള്‍
* ബാങ്ക് ബ്രാഞ്ചുകള്‍ നേരിട്ട് സന്ദര്‍ശിക്കുക