
ജിസിസി രാജ്യങ്ങൾക്കെതിരെ നടന്ന ഇറാൻ്റെ ആക്രമണങ്ങൾ താൽക്കാലികമായോ പെട്ടെന്നുണ്ടായതോ അല്ലെന്നും, മറിച്ച് വ്യക്തമായ പദ്ധതി അനുസരിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും യുഎഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ് പറഞ്ഞു. ആക്രമണത്തിൻ്റെ തീവ്രത എല്ലാവരുടെയും പ്രതീക്ഷകളെക്കാൾ അപ്പുറമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ജിസിസി രാജ്യങ്ങൾ മേഖലയിൽ ഒരു യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും. ഇറാനെതിരെ യുഎഇയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ല എന്ന വ്യക്തമായ ധാരണ ജിസിസി രാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും അതിനാൽ വലിയ അപകടങ്ങൾ ഒന്നും സംഭവിക്കാതെ തന്നെ എല്ലാവരെയും സുരക്ഷിതമാക്കാൻ സാധിച്ചതായും അറിയിച്ചു.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന സ്കൂളുകളിലെ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ദുബായിൽ പുനരാരംഭിച്ചു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും മുൻകരുതൽ നടപടികൾക്കും ശേഷം ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി നൽകിയ പുതിയ നിർദ്ദേശപ്രകാരമാണ് സ്കൂൾ കാമ്പസുകൾ പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയിലെ സ്കൂളുകളിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചിരുന്നെങ്കിലും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കളിസ്ഥലങ്ങളും മൈതാനങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ പിടി ക്ലാസുകൾ, സ്കൂൾ അസംബ്ലികൾ, എന്നിവയെല്ലാം നിർത്തിവെച്ചിരുന്നു.
ഇറാൻ ആക്രമണ സമയത്ത് യുഎഇയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കണ്ടെന്റുകൾ പ്രചരിപ്പിച്ച നൂറിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ ബ്ലോക്ക് ചെയ്തു. ഗൾഫ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഈ നടപടിയെന്ന് അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമീദ് വ്യക്തമാക്കി.
ഓരോ രാജ്യത്തിൻ്റെയും ചിഹ്നങ്ങളെയും മതങ്ങളെയും പൊതു മൂല്യങ്ങളെയും ബഹുമാനിക്കാൻ എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളും ബാധ്യസ്ഥരാണ്. എന്നാൽ ഇറാൻ ആക്രമണ കാലഘട്ടത്തിൽ ഈ നിയമങ്ങൾ കാറ്റിൽപ്പറത്തി അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് അക്കൗണ്ടുകൾ നീക്കം ചെയ്തത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
24-കാരന് ഗർഭപാത്രം! തിരുവനന്തപുരത്ത് പരാതി
India April 27, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 24-കാരന് ഗർഭപാത്രം ഉള്ളതായി സ്കാനിങ് റിപ്പോർട്ട് നൽകി. വൃക്കയിലെ കല്ല് പരിശോധിക്കാനായി സ്കാൻ ചെയ്ത കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. റിപ്പോർട്ടിൽ പേരും വയസ്സും ശരിയാണെങ്കിലും ഗർഭപാത്രത്തിന് തകരാറുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് യുവാവ്.
diesel uae petrol price; ആശങ്കയിൽ വാഹന ഉടമകൾ;യുഎഇയിൽ പെട്രോൾ വില 4 ദിർഹം കടക്കുമോ? ഇന്ധനവില പ്രവചനം ഇങ്ങനെ
UAE April 26, 2026

diesel uae petrol price; യുഎഇയിലെ താമസക്കാരും പ്രവാസികളും വാഹന ഉടമകളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് 2026 മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപനം. ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, വരും മാസത്തിൽ വില ലിറ്ററിന് 4 ദിർഹം കടക്കുമോ എന്ന വലിയൊരു ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി (UAE Fuel Price Committee) സാധാരണയായി ഓരോ മാസത്തിന്റെയും അവസാന ദിവസമാണ് അടുത്ത മാസത്തെ പുതുക്കിയ നിരക്കുകൾ പുറത്തുവിടുന്നത്.യുദ്ധം വരുത്തിവെച്ച ഉയർന്ന വില
നിലവിലെ വിപണി സാഹചര്യം പരിശോധിച്ചാൽ, ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.39 ദിർഹവും, സ്പെഷ്യൽ 95-ന് 3.28 ദിർഹവുമാണ് നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും, തന്ത്രപ്രധാനമായ പാതകളിലെ സുരക്ഷാ വെല്ലുവിളികളും എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്
ബാങ്ക് രേഖകള്‍ വാട്ട്സ്ആപ്പില്‍ അയക്കരുത്!; യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വിലക്ക് ഉപഭോക്താക്കളെ ബാധിക്കുന്നതെങ്ങനെ?
UAE April 27, 2026

ദുബൈ: യു.എ.ഇയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സെന്‍ട്രല്‍ ബാങ്ക് വിലക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളും സുരക്ഷാ വീഴ്ചകളും തടയുന്നതിന്റെ ഭാഗമായി ഈ മാസം 17നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സേവനങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇനിമുതല്‍ ഇത്തരം പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍ പാടില്ല. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ക്കായി വാട്സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും വിലക്ക്.
കര്‍ശന നടപടിയുമായി സെന്‍ട്രല്‍ ബാങ്ക്
ഏപ്രില്‍ 30നകം എല്ലാ ധനകാര്യ സ്ഥാപനങ്ങളും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും പിഴയും ഈടാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇനിമുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കോ, രേഖകള്‍ പങ്കുവെക്കുന്നതിനോ, ഒ.ടി.പി കൈമാറുന്നതിനോ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും ഉപയോഗിക്കരുത്. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക ബാങ്കിങ് ആപ്പുകളിലൂടെയോ വെബ്സൈറ്റിലൂടെയോ മാത്രം നടത്തുക.
പുതിയ നിര്‍ദേശത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.
എന്തൊക്കെയാണ് വിലക്കിയിരിക്കുന്നത്?
* ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിനും പങ്കുവയ്ക്കുന്നതിനും.
* പണമിടപാടുകള്‍ ആരംഭിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും.
* പാസ്വേഡുകള്, ഒ.ടി.പി തുടങ്ങിയവ അയക്കുന്നതിന്.
* വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറുന്നതിന്.
നിയമം ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്?
യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്
* ദേശീയ, അന്തര്‍ദേശീയ ബാങ്കുകള്‍
* ഫിനാന്‍സ് കമ്പനികള്‍
* എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍
* പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍
* ഇന്‍ഷുറന്‍സ് കമ്പനികളും ബ്രോക്കര്‍മാരും
എന്തുകൊണ്ടാണ് ഈ വിലക്ക്
മെസേജിങ് ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, അക്കൗണ്ട് ചോര്‍ത്തല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി. ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാനുള്ള വലിയ സാധ്യതയും ഇതിലൂടെയുണ്ട്. കൂടാതെ, മെസേജിങ് പ്ലാറ്റ്ഫോമുകള് വഴി കൈമാറുന്ന വിവരങ്ങള്‍ യു.എ.ഇയ്ക്ക് പുറത്ത് സൂക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തെ ഡാറ്റാ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ വാട്സ്ആപ്പ് സേവനങ്ങള്‍ നിര്ത്തിലാക്കുമോ?
അതെ. വാട്സ്ആപ്പ് വഴി നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍, ട്രാന്സാക്ഷന് അലര്‍ട്ടുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ എല്ലാ സേവനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ സുരക്ഷിതമായ മറ്റ് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റണം.
ഉപഭോക്താക്കള്‍ക്ക് ഇനി ഏതൊക്കെ വഴികള്‍ ഉപയോഗിക്കാം?
ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഇനി താഴെ പറയുന്ന അംഗീകൃത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം:
* മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍
* ഓണ്‍ലൈന്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകള് (വെബ്സൈറ്റുകള്‍)
* ബാങ്കുകളുടെ കോള്‍ സെന്ററുകള്‍
* ബാങ്ക് ബ്രാഞ്ചുകള്‍ നേരിട്ട് സന്ദര്‍ശിക്കുക