പ്രവാസികൾ അറിയാൻ; ഈ കാഴ്‌ച ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം, പരിഭ്രമിക്കേണ്ട പകരം ചെയ്യേണ്ടത്

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e679e77 large

അബുദാബി: പാമ്പുകൾ പൊതുവേ അപകടകാരികളാണ്. കരയിൽ കാണുന്ന പാമ്പുകളാണ് മനുഷ്യരെ കടിക്കുന്നത്. എന്നാൽ, കടൽ പാമ്പുകൾ കൊടുംവിഷമുള്ളവയാണെങ്കിലും മനുഷ്യരെ ഉപദ്രവിക്കുന്നത് വളരെ കുറവാണ്. ഇപ്പോഴിതാ അബുദാബിയിലെ താമസക്കാർക്ക് കടൽപ്പാമ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. അബുദാബി ബീച്ചിൽ കറുപ്പും ചാര നിറത്തിലുമുള്ള പാമ്പുകളെ കണ്ടാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും അധികൃതർ തീരുമാനിച്ചു.

‘ഇത്തരം മൃഗങ്ങളെ കണ്ടാൽ അവ അപകടകാരികളാണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. എന്നാൽ, കടൽത്തീരത്ത് വന്ന് കിടക്കുന്ന ഇത്തരം പാമ്പുകൾ രോഗം ബാധിച്ചതാണ്. സാധാരണ വെള്ളത്തിൽ കഴിയുന്ന ഇവ കരയിലെത്തിയാൽ അവയ്‌ക്ക് സഹായം വേണമെന്നാണ് അർത്ഥം. കൊടുംവിഷമുള്ളതാണെങ്കിലും ഇവ അപകടകാരികളല്ല.

മനുഷ്യരെ കണ്ടാൽ അവ അകന്നുപോകാൻ ശ്രമിക്കും. ചെറിയ മത്സ്യങ്ങളെയാണ് ഇവ ഭക്ഷിക്കുന്നത്. ഇവയെ കണ്ടാൽ ഒരിക്കലും നേരിട്ട് സ്‌പർശിക്കാൻ നോക്കരുത്. പകരം ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുക. വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് ഇവയെ എങ്ങനെ മാറ്റാം എന്ന പരിശീലനം നൽകുന്നുണ്ട്. കൈകൊണ്ട് തൊടാതെ കടൽപ്പാമ്പിനെ കണ്ടെയ്‌നറുകളിലാക്കാൻ പരിശീലനത്തിൽ പഠിപ്പിക്കുന്നുണ്ട്. അമിതമായി വെയിലേറ്റാൽ കടൽപ്പാമ്പുകൾ ചത്തുപോകാനും സാദ്ധ്യതയുണ്ട്. എത്രയും വേഗം അവയെ സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാം’ – സീ വേൾഡ് യാസ് ഐലൻഡ് അബുദാബിയിലെ സുവോളജിക്കൽ വൈസ് പ്രസിഡന്റും ജനറൽ ക്യൂറേറ്ററുമായ റോബ് യോർഡി പറഞ്ഞു.

ഇതുവരെ ഏകദേശം 100 കടൽപ്പാമ്പുകളെ രക്ഷിക്കാനായെന്ന് സീ വേൾഡ് അബുദാബി അറിയിച്ചു. കഴിഞ്ഞ വർഷം ഏകദേശം 67 കടൽപ്പാമ്പുകളെ രക്ഷിക്കാനായി. ഈ വർഷം പകുതിയാകുന്നതിന് മുമ്പ് തന്നെ 100 പാമ്പുകളെ രക്ഷിക്കാനായി. കരയ്‌ക്കടിഞ്ഞ പാമ്പുകളെ പിടികൂടി വേണ്ട ചികിത്സ നൽകിയ ശേഷമാണ് തിരികെ കടലിലേക്ക് വിടുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ 27 പേർ യുഎഇയിൽ അറസ്റ്റിൽ

UAE April 21, 2026

327352

അബൂദബി: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന 27 പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ് (എസ്.എസ്.ഡി) അബൂദബിയിൽ അറസ്റ്റു ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.

ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന് എസ്.എസ്.ഡി പ്രസ്താവനയിൽ അറിയിച്ചു. ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന തീവ്ര ആശയങ്ങൾ അനുസരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളുമായി കൈകോർത്ത് ഇവർ രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്മെന്‍റും ധനസമാഹരണവും നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഭീകര സംഘനകളുമായി ചേർന്ന് രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സഖ്യങ്ങളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഭീകര സംഘനയിലേക്ക് റിക്രൂട്ട്മെന്‍റ് ചെയ്യുക, യു.എ.ഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എസ്.ഡി അറിയിച്ചു.

നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടുകൾ സംശയകരമായ വിദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. രഹസ്യ സംഘന രൂപവത്കരിക്കുക, രാജ്യത്തിനകത്ത് അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഏത് പ്രവർത്തനങ്ങളേയും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷ ഡിപാർട്ട്മെന്‍റ് വ്യക്തമാക്കി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട് ചെയ്യണമെന്ന് പൗരൻമാർ, താമസക്കാർ എന്നിവരോട് വകുപ്പ് അഭ്യർഥിച്ചു.

Work from park: പ്രവാസികളെ അറിഞ്ഞോ???ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’: എങ്ങനെയെന്നല്ലേ? അറിയാം

UAE April 20, 2026

325210

Work from park;ദുബൈ:ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നീ ആശയങ്ങൾക്ക് പിന്നാലെ, പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. പാർക്കിനുള്ളിൽ പ്രത്യേകമായി ഒരുക്കുന്ന വർക്ക് സ്റ്റേഷനുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, ചാർജിംഗ് പോയിന്റുകൾ എന്നിവയിലൂടെ പ്രൊഫഷണൽ ജോലികൾ നിർവഹിക്കാൻ അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ദുബൈയിലെ പൊതുപാർക്കുകൾ കൂടുതൽ സജീവവും ഉപകാരപ്രദവുമായ ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘അമാന’, ‘ലെറ്റ്സ് വർക്ക്’ എന്നീ സ്വകാര്യ കമ്പനികളുമായി സഹകരണ കരാറുകൾ മുനിസിപ്പാലിറ്റി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

പകർച്ചവ്യാധി കാലഘട്ടത്തിനു ശേഷം ലോകമെമ്പാടും ഹൈബ്രിഡ്, റിമോട്ട് വർക്ക് രീതികൾ വ്യാപകമായ സാഹചര്യത്തിൽ, ജോലി-ജീവിത സമത്വം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു. പ്രകൃതിയോട് ചേർന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ദുബൈയിൽ ഇതിനകം തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ ലഭ്യമാണ്. അതിന്റെ വിപുലീകരണമായാണ് ഇപ്പോൾ പാർക്കുകളിലേക്കും ഈ ആശയം കൊണ്ടുവരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *