ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നത് ലാഭം തന്നെ: പക്ഷെ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിക്കണം

Stock Dubai Gold 17a1d91a30a original ratio 1

സ്വർണവില കൂടിയാലും കുറഞ്ഞാലും അക്ഷയതൃതീയ ദിനത്തില്‍ സ്വർണം വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നവർ നിരവധിയായിരിക്കും. ഈ വർഷം ഏപ്രിൽ 19ന് ആണ് അക്ഷയതൃതീയ. ഇന്ത്യയില്‍ മാത്രമല്ല പ്രവാസി ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്ന ദുബായ് അടക്കമുള്ള നഗരങ്ങളിലും അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് ജ്വല്ലറികള്‍ വലിയ തോതിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിലക്കുറവാണ് പ്രവാസി ഇന്ത്യക്കാരെ തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡ് പർച്ചേഴ്സിങ് നഗരമായി ദുബായിയെ മാറ്റുന്നത്. ടാക്സ് ഫ്രീ, ഉയർന്ന ഗുണമേന്മ നിലവാരം, വൈവിധ്യമാർന്ന ഡിസൈനുകള്‍ എന്നിവയെല്ലാം ദുബായ് സ്വർണവിപണിയുടെ പ്രത്യേകതകളാണ്. എന്നാൽ ദുബായില്‍ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അക്ഷയ തൃതീയ 2026നോട് അനുബന്ധിച്ച് ദുബായിലേക്ക് സ്വർണം വാങ്ങാൻ പോകുന്ന മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

1-വില മനസ്സിലാക്കുക

അന്താരാഷ്ട്ര മാർക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നന്നതാണ് ദുബായിലെ സ്വർണ വില. വില ദിര്‍ഹത്തിൽ ഗ്രാമിന് അടിസ്ഥാനമാക്കിയാണ് കാണിക്കുന്നത്. പ്രശസ്ത ജ്വല്ലറികളിൽ ഡിജിറ്റൽ ബോർഡുകളിൽ ലൈവ് റേറ്റ് പ്രദർശിപ്പിക്കാറുണ്ട്. ഗോൾഡ് സൂക്കിലെ ബോർഡുകളോ വിശ്വസനീയ വെബ്‌സൈറ്റുകളോ പരിശോധിച്ച് യഥാർത്ഥ വില മനസ്സിലാക്കുക. ഇത് അമിത വില ഈടാക്കുന്നത് തടയും.

2-ജ്വല്ലറി ഏതായിരിക്കണം

ഡെയ്‌റ ഗോൾഡ് സൂക്ക്, മീനാ ബസാർ, ഗോൾഡ് & ഡയമണ്ട് പാർക്ക്, പ്രധാന മാളുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ലൈസൻസുള്ള ജ്വല്ലറികളെ തിരഞ്ഞെടുക്കുക. ഇത് ഗുണനിലവാരം, ശുദ്ധി, ന്യായമായ വില എന്നിവ ഉറപ്പാക്കും. കൂടാതെ മികച്ച ഓഫറുകളും ഈ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും.

3-കാരറ്റ് എത്ര

24K, 22K, 21K, 18K തുടങ്ങിയ കാരറ്റുകൾ സ്വർണത്തിന്റെ ശുദ്ധി സൂചിപ്പിക്കുന്നു. ആഭരണത്തിന്റെ അകം ഭാഗത്ത് സാധാരണയായി കാരറ്റ് എത്രയെന്ന് വ്യക്തമാക്കിയിരിക്കും. ശരിയായ കാരറ്റ് അനുസരിച്ച് അതിന് അനുസരിച്ചുള്ള വില മാത്രം നൽകുക.

4-ഹാൾമാർക്ക്

ഓരോ സ്വർണാഭരണത്തിലും ദുബായ് സെൻട്രൽ ലബോറട്ടറി അംഗീകരിച്ച ഹാൾമാർക്ക് ഉണ്ടായിരിക്കണം. ഇത് സ്വർണത്തിന്റെ ശുദ്ധിയും എവിടെ മേക്ക് ചെയ്തിരിക്കുന്നു എന്നതും സ്ഥിരീകരിക്കുന്നു. ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ ഒഴിവാക്കുക.

5-മേക്കിങ് ചാർജ്

ദുബായ് ഗോൾഡ് സൂക്കിൽ മേക്കിങ് ചാർജ് സാധാരണയായി സ്വർണ വിലയുടെ 5% മുതൽ 8% വരെയാണ് ആണ്. ലേബർ, ഡിസൈൻ ചെലവുകൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ ചാർജ് നിശ്ചയിക്കുന്നത്. മറച്ചുവെക്കുന്ന അധിക ചെലവുകൾ ഒഴിവാക്കാൻ മേക്കിങ് ചാർജ് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കുക.

7-സർട്ടിഫിക്കറ്റും ഡീറ്റെയിൽഡ് റസീപ്റ്റും

വാങ്ങുന്ന സ്വർണത്തിന്റെ ശുദ്ധി, ഭാരം, വില എന്നിവ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും വിശദമായ ബില്ലും തീർച്ചയായും വാങ്ങുക. നാട്ടിലേക്ക് വരുമ്പോള്‍ ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്ട്മെന്റില്‍ ഈ ബിൽ ആവശ്യമായി വരാം.

8-വില കുറഞ്ഞാലും സംശയിക്കണം

ദുബായിൽ സ്വർണ വില ഉയർന്ന നിയന്ത്രണത്തിലാണ്. ആ ദിവസത്തെ അന്താരാഷ്ട്ര നിരക്കിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സ്വർണം തരാമെന്ന് പറഞ്ഞാല്‍ അത് ശുദ്ധി കുറഞ്ഞതോ അല്ലെങ്കില്‍‍ മറ്റെന്തെങ്കിലും തട്ടിപ്പോ ആകാം. വിശ്വസനീയമല്ലാത്ത ഓഫറുകൾ ഒഴിവാക്കുക.

9-ഇന്ത്യൻ കസ്റ്റംസ് നിയമങ്ങൾ

ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ചില നിയന്ത്രണങ്ങളുണ്ട്. പുരുഷന്മാർക്ക് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും വരെ ഡ്യൂട്ടി ഫ്രീ ആണ്. ഇതിന് മുകളിലുള്ളത് റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ പിഴ ഈടാക്കാനോ അല്ലെങ്കിൽ സ്വർണം പിടിച്ചെടുക്കൽ ഉണ്ടാകാം.

10-പ്രത്യേക ശ്രദ്ധ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഭാരം, ശുദ്ധി, ബിൽ എന്നിവ ശ്രദ്ധാപൂർവം പരിശോധിക്കുക. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വില ചെറുതായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നക് കൂടുതൽ ലാഭകരമായിരിക്കാമെന്നാലും വിശ്വാസ്യത ഉറപ്പ് വരുത്തണം.സ്വർണം വാങ്ങുന്നതിന് മുൻപ് കുടുംബവുമായി ചർച്ച ചെയ്ത്, ആവശ്യമായ തുകയും ഡിസൈനും തീരുമാനിക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Work from park: പ്രവാസികളെ അറിഞ്ഞോ???ദുബൈയിൽ ഇനി ‘വർക്ക് ഫ്രം പാർക്ക്’: എങ്ങനെയെന്നല്ലേ? അറിയാം

UAE April 20, 2026

325210

Work from park;ദുബൈ:ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നീ ആശയങ്ങൾക്ക് പിന്നാലെ, പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. പാർക്കിനുള്ളിൽ പ്രത്യേകമായി ഒരുക്കുന്ന വർക്ക് സ്റ്റേഷനുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, ചാർജിംഗ് പോയിന്റുകൾ എന്നിവയിലൂടെ പ്രൊഫഷണൽ ജോലികൾ നിർവഹിക്കാൻ അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ദുബൈയിലെ പൊതുപാർക്കുകൾ കൂടുതൽ സജീവവും ഉപകാരപ്രദവുമായ ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘അമാന’, ‘ലെറ്റ്സ് വർക്ക്’ എന്നീ സ്വകാര്യ കമ്പനികളുമായി സഹകരണ കരാറുകൾ മുനിസിപ്പാലിറ്റി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

പകർച്ചവ്യാധി കാലഘട്ടത്തിനു ശേഷം ലോകമെമ്പാടും ഹൈബ്രിഡ്, റിമോട്ട് വർക്ക് രീതികൾ വ്യാപകമായ സാഹചര്യത്തിൽ, ജോലി-ജീവിത സമത്വം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു. പ്രകൃതിയോട് ചേർന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ദുബൈയിൽ ഇതിനകം തന്നെ ചില മെട്രോ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ ലഭ്യമാണ്. അതിന്റെ വിപുലീകരണമായാണ് ഇപ്പോൾ പാർക്കുകളിലേക്കും ഈ ആശയം കൊണ്ടുവരുന്നത്.

Gold Rate UAE:യുഎഇയിൽ സ്വർണ വിലയിൽ ഇടിവ്:അറിയാം ഇന്നത്തെ വില വിവരങ്ങൾ

UAE April 19, 2026

Gold prices in Dubai
Gold prices in Dubai

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 582.25 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 539.00 ദിർഹമായി.

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 517.00 ദിർഹം, 443.00 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ യുഎഇയിൽ 13-കാരൻ മരണപ്പെട്ടു

UAE April 19, 2026

323725

റാസൽഖൈമ: ഏഴ് വയസ്സുകാരിയായ സഹോദരിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നതിനിടെ പതിമൂന്നുകാരനായ എമിറാത്തി ബാലൻ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റാസൽഖൈമ തീരത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. 

സഹോദരിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന 8-ഉം 9-ഉം വയസ്സുള്ള രണ്ട് ബന്ധുക്കളെയും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ബാലന് കഴിഞ്ഞു. റാസൽഖൈമയിലെ ‘സഊദി ഇൻസ്റ്റിറ്റ്യൂട്ടിന്’ പിന്നിലുള്ള ഫ്ലെമിംഗോ ബീച്ചിലാണ് അപകടമുണ്ടായത്. 

രക്ഷപ്പെട്ട മൂന്ന് കുട്ടികളെയും അടിയന്തര സേവന വിഭാഗം ഉടൻ തന്നെ സഖർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് പിറ്റേന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

13 കാരനെ സഖർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. 

ഷെയ്ഖ് റാഷിദ് ബിൻ സയീദ് പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് റാസൽഖൈമയിലെ അൽ സൽഹിയ ഖബർസ്ഥാനിൽ മയ്യിത്ത് മറവുചെയ്തു. ദുഃഖാർത്തരായ കുടുംബത്തെ ആശ്വസിപ്പിക്കാനും അന്തിമോപചാരം അർപ്പിക്കാനുമായി വൻ ജനാവലിയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

പഠനത്തിൽ മിടുക്കനായിരുന്ന മകൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അടുത്തിടെ മികച്ച മാർക്ക് ലഭിച്ചതിൻ്റെ റിപ്പോർട്ട് കാർഡുമായി അഭിമാനത്തോടെ വീട്ടിലെത്തിയ അവൻ, തൻ്റെ നേട്ടത്തിനുള്ള സമ്മാനമായി ഒരു ‘ഐഫോൺ 17’ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് വേദനയോടെ ഓർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *