
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ (flydubai) പുതിയ കാബിൻ ക്രൂ നിയമനങ്ങൾക്കായുള്ള വിജ്ഞാപനം പുറത്തിറക്കി. ഏവിയേഷൻ, കസ്റ്റമർ സർവീസ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. നൂറിലധികം ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്ന കമ്പനി, ആകർഷകമായ ശമ്പളത്തിനൊപ്പം ലോകം ചുറ്റാനുള്ള അവസരം കൂടിയാണ് ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്.
അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യതകൾ:
* പ്രായം: കുറഞ്ഞത് 21 വയസ്സ്.
* ഉയരം: കുറഞ്ഞത് 158 സെൻ്റീമീറ്റർ.
* വിദ്യാഭ്യാസം: കുറഞ്ഞത് ഹൈസ്കൂൾ ഡിപ്ലോമ (പ്ലസ് ടു).
* ഭാഷ: മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷി (അറബി, ഹിന്ദി പോലുള്ള മറ്റു ഭാഷകൾ അറിയാവുന്നത് അധിക യോഗ്യതയാണ്).
* ശാരീരിക യോഗ്യത: മികച്ച ആരോഗ്യം (മെഡിക്കൽ പരിശോധനകൾ പാസാകണം).
* യൂണിഫോം ധരിക്കുമ്പോൾ പുറത്ത് കാണുന്ന രീതിയിൽ ശരീരത്തിൽ ടാറ്റൂ പാടില്ല.
* ദുബൈയിലേക്ക് മാറി താമസിക്കാൻ സന്നദ്ധരായിരിക്കണം.
* ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് രംഗത്തെ മുൻപരിചയം അഭികാമ്യം.
ശമ്പളവും മറ്റ് പ്രധാന ആനുകൂല്യങ്ങളും:
* അടിസ്ഥാന ശമ്പളം, ഭവന അലവൻസ്, യാത്രാ അലവൻസ് എന്നിവയുൾപ്പെടെ പ്രതിമാസം 8,275 ദിർഹം (രണ്ട് ലക്ഷം രൂപ) ലഭിക്കും.
* ഇതിനുപുറമെ ഫ്ലൈയിംഗ് അവറുകൾ അടിസ്ഥാനമാക്കി ശരാശരി 4,500 ദിർഹം (ഏകദേശം 90 മണിക്കൂർ ഫ്ലൈയിംഗ് ടൈം) അധികമായി ലഭിക്കും. അങ്ങനെ ഏകദേശം മൂന്ന് ലക്ഷത്തിൽ അധികം രൂപ തുടക്കത്തിൽ ലഭിക്കും).
* മികച്ച മെഡിക്കൽ ഇൻഷുറൻസ്.
* വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള വാർഷിക അവധി.
* വാർഷിക അവധിക്ക് നാട്ടിൽ പോകാനുള്ള യാത്രാ ടിക്കറ്റ്.
* കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നിരക്കിളവുകളോടെ വിമാന ടിക്കറ്റുകൾ.
* ഓപ്പൺ-എൻഡഡ് കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം.
* സർവീസ് അവസാനിക്കുമ്പോഴുള്ള ആനുകൂല്യങ്ങൾ (End-of-service benefits).
Apply For the latest vacancies
എങ്ങനെ അപേക്ഷിക്കാം:
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഫ്ലൈ ദുബൈയുടെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് (careers.flydubai.com) സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
❗ശ്രദ്ധിക്കുക: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം ഏകദേശം 9,700 ദിർഹത്തിൻ്റെ (2,650 ഡോളർ) ട്രെയിനിങ് ബോണ്ട് ഉണ്ടായിരിക്കുന്നതാണ്).
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഫേസ് 3′ തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ലക്ഷ്യം;പുതിയ വെളിപ്പെടുത്തൽ
Latest April 17, 2026

ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിന് താത്കാലിക ശമനമാകുമ്പോഴും, ഇറാനെ അസ്ഥിരപ്പെടുത്താൻ പുതിയ തന്ത്രങ്ങളുമായി ഇസ്റാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘മൂന്നാം ഘട്ട’ (Phase 3) നീക്കങ്ങൾ ആരംഭിക്കുകയാണെന്ന് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ വ്യക്തമാക്കി.
എന്താണ് ഈ ‘ഫേസ് 3’?
നേരിട്ടുള്ള സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെ ആഭ്യന്തരമായി ദുർബലപ്പെടുത്തുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം.
ഇറാനിൽ ആഭ്യന്തര സമ്മർദ്ദം ചെലുത്തി ഭരണകൂടത്തിനുള്ളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ജനരോഷം ആളിപ്പടർത്താൻ സഹായം ചെയ്യുകയും,നിലവിലെ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകുകയും,രഹസ്യ നീക്കങ്ങളിലൂടെയും ഇൻഫർമേഷൻ വാർഫെയറിലൂടെയും ആഭ്യന്തര കലാപങ്ങൾക്ക് വഴിമരുന്നിടുകയുമാണ് ഫേസ് 3-യിലൂടെ ഇസ്റാഈൽ നടപ്പാക്കാൻ ഉദേശിക്കുന്ന പദ്ധതി .
പ്രശസ്ത അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധൻ മാർക്ക് ഡുബോവിറ്റ്സ് ആണ് ഡേവിഡ് ബാർണിയയുടെ ഈ നീക്കങ്ങളെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.
സാമ്പത്തിക ആയുധം: റിയാലിന്റെ തകർച്ച
സൈനിക നീക്കത്തേക്കാൾ വിനാശകരമായ സാമ്പത്തിക യുദ്ധമാണ് ഇറാനെതിരെ ഇപ്പോൾ മുറുകുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചിരിക്കുകയാണ്.
വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണ കയറ്റുമതി തടസ്സപ്പെട്ടതോടെ ഇറാന്റെ കറൻസിയായ ‘റിയാൽ’ കൂപ്പുകുത്തുകയാണ്.ഇറക്കുമതി ചെലവ് കുത്തനെ കൂടിയതോടെ രാജ്യത്ത് കടുത്ത പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും അനുഭവപ്പെടുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ അത് ജനങ്ങളെ തെരുവിലിറക്കുമെന്നും ഇത് ഭരണകൂടത്തിനെതിരെയുള്ള ആയുധമായി മാറ്റാമെന്നുമാണ് ഇസ്റാഈലിന്റെ കണക്കുകൂട്ടൽ.
തന്ത്രം മാറുന്നു; നേരിട്ടുള്ള യുദ്ധത്തിൽ നിന്ന് രഹസ്യ നീക്കങ്ങളിലേക്ക്
നേരിട്ടുള്ള യുദ്ധത്തിൽ ഇറാന് വലിയ സൈനിക നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇനി സൈനികമായി പോരാടുന്നതിനേക്കാൾ ഫലപ്രദം ഇറാനെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്തുന്നതാണെന്ന് മൊസാദ് കരുതുന്നു. ഭരണമാറ്റം എന്ന അന്തിമ ലക്ഷ്യത്തിലേക്ക് ഇറാനെ നയിക്കാൻ സാമ്പത്തിക സമ്മർദ്ദവും രഹസ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇസ്റാഈലും അമേരിക്കയും പദ്ധതിയിടുന്നത്.
Expat malayali dead: പ്രവാസി മലയാളി ഐനില്‍ മരണപ്പെട്ടു
UAE April 17, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Expat malayali dead: അല്‍ഐന്‍: അര നൂറ്റാണ്ടിലേറെയായി പ്രവാസിയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് പുളിക്കല്‍ മുഹമ്മദലി (70) ആണ് വെള്ളിയാഴ്ച മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ഐന്‍ അല്‍ ഫുആ ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
അല്‍ ഐന്‍ കോടതിയില്‍ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം പത്തുവര്‍ഷത്തോളമായി അല്‍ ഐനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി നടത്തി വരികയായിരുന്നു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച മുഹമ്മദലി 1975ല്‍ എത്തിയതാണ്. അല്‍ ഐന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുകയും ഇവിടെത്തന്നെ കരിയര്‍ തുടരുകയുമായിരുന്നു.
പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനും ശാന്തപുരം കോളജ് മുന്‍ പ്രിന്‍സിപ്പലും ആയിരുന്ന പുളിക്കല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി- റുഖിയ ദമ്പതികളുടെ മകനാണ്. കേരള-യു.എ.ഇ. ഫുട്‌ബാള്‍ രംഗത്തെ സജീവ സാന്നിധ്യവും ജി. സെവന്‍ അല്‍ ഐന്‍ ക്ലബ്ബിന്‍റെ ഉടമയും കെഫ ഫൗണ്ടര്‍ മെമ്പറുമായിരുന്നു. ഭാര്യമാര്‍: റംല ബീഗം, ഫഹീമ. മക്കള്‍: ഹിബ, ഹുദ, ഹിഷാം, ഹിലാല്‍, ഹനാദി, ഹയ്ഫ