
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
salaries on time report;ദുബൈ: പ്രാദേശിക സംഘർഷങ്ങൾക്കിടയിലും യുഎഇ തൊഴിൽ വിപണി സുസ്ഥിരമാണ്. ബിസിനസ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയമാണ് (MoHRE) ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ മേഖലയിലെ കമ്പനികൾ ശമ്പളം കൃത്യമായി നൽകുന്നു. വേതന സംരക്ഷണ സംവിധാനം (WPS) വഴിയാണ് ഇത് നിരീക്ഷിക്കുന്നത്. 99 ശതമാനം തൊഴിലാളികൾക്കും കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ട്.
മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം ശമ്പള വിതരണത്തിൽ മാറ്റമില്ല. സെൻട്രൽ ബാങ്കുമായി ചേർന്നാണ് മന്ത്രാലയം പരിശോധന നടത്തുന്നത്. ഇത് നിക്ഷേപകർക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമാകുന്നു.
ഇറാൻ-യുഎഇ സംഘർഷങ്ങൾക്കിടയിലും തൊഴിൽ മേഖല ശാന്തമാണ്. നിലവിലെ സാഹചര്യം സർക്കാർ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നു. ശമ്പളം കുറയ്ക്കുന്നത് ഒഴിവാക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണ്.
ജീവനക്കാരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മന്ത്രാലയം മുൻഗണന നൽകുന്നു. വ്യാപകമായ തൊഴിൽ വെട്ടിക്കുറവുകൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ബിസിനസ് സ്ഥാപനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.
ചില കമ്പനികൾ ജോലി സമയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി. മുൻകരുതൽ നടപടിയായി ചിലയിടങ്ങളിൽ അവധി നൽകിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്.
മാർച്ച് മാസത്തിൽ 2.3 ദശലക്ഷം ഇടപാടുകൾ മന്ത്രാലയത്തിൽ നടന്നു. ആദ്യ പാദത്തിൽ ആകെ 7 ദശലക്ഷം ഇടപാടുകൾ പൂർത്തിയായി. പ്രവർത്തനക്ഷമതയിൽ കുറവില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
നിയമ കൺസൾട്ടേഷൻ സെന്ററുകൾ 22 ഭാഷകളിൽ സേവനം നൽകുന്നു. 1.5 ദശലക്ഷം കൺസൾട്ടേഷനുകൾ ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു. സേവന വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വിദൂര ജോലി, ഫ്ലെക്സിബിൾ വർക്ക് രീതികൾ പലയിടത്തും തുടരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ ബിസിനസ് തുടർച്ച ഉറപ്പാക്കാൻ സഹായിക്കുന്നുണ്ട്. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
Eighth grader kills 9 people;9 പേരെ കൊന്ന് എട്ടാം ക്ലാസുകാരൻ
Latest April 16, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Eighth grader kills 9 people; തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്‌പിൽ 9 മരണം. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്‌സർ കാലിക് സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തത്. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസുമുറികളിലേക്ക് കയറിയ ശേഷം തുരുതുരെ നിറയൊഴിക്കുകയായിരുന്നു. ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റു
watsapp new update : ഫോൺ നമ്പറിന് പകരം യൂസർ നെയിം മതി; സുരക്ഷയൊരുക്കി വാട്സ്ആപ്പിന്റെ പുത്തൻ ഫീച്ചർ
Tech April 16, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
watsapp new update;സുരക്ഷാ മാറ്റങ്ങളുമായി വാട്സ്ആപ്പ്. ആപ്പിളിന്റെ പുതിയ മെസേജിങ്ങ് ആപ്പിനെ വെല്ലുന്ന മാറ്റങ്ങളുമായാണ് വാട്സ്ആപ്പ് രംഗത്തുവന്നിരിക്കുന്നത്. ഇനി മുതൽ ഫോൺ നമ്പർ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും. എങ്ങനെയന്നല്ലേ ഇനി ഫോൺ നമ്പറിന് പകരം യൂസർ നെയിം ഉപയോഗിക്കാം.
ഇതുവരെ ഒരാൾക്ക് മെസേജ് അയക്കണമെങ്കിൽ ഫോൺ നമ്പർ അത്യാവശ്യമായിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റ് വരുന്നതോടെ ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകളിലേത് പോലെ ഓരോരുത്തർക്കും പ്രത്യേക യൂസർനെയിം നൽകാം. ഇത് ഉപയോഗിച്ച് മറ്റൊരാളെ കോൺടാക്റ്റിൽ ചേർക്കാം. അപരിചിതർക്ക് ഫോൺ നമ്പർ നൽകാൻ ആഗ്രഹിക്കാത്തവർക്ക് ഈ ഫീച്ചർ വലിയ സുരക്ഷ നൽകും.
നേരത്തെ ചിത്രങ്ങളും വിഡിയോകളും ‘വ്യൂ വൺസ്’ ആയി അയക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ സാധാരണ മെസേജുകൾക്കും ഈ സൗകര്യം വരുന്നു. ഈ ബട്ടൺ ഉപയോഗിച്ച് അയക്കുന്ന മെസേജുകൾ വായിച്ചു കഴിഞ്ഞാലുടൻ തനിയെ ഡിലീറ്റായി പോകും. സംഭാഷണങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് ഏറെ ഉപകാരപ്പെടും.
വാട്സാപ്പിലെ മെസേജുകൾ സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഗൂഗ്ൾ, ആപ്പിൾ ക്ലൗഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്ന ബാക്കപ്പുകളെക്കുറിച്ച് വിമർശനം ഉയരുന്നുണ്ട്. ടെലിഗ്രാം മേധാവി പാവൽ ദുറോവ് പറയുന്നത് പ്രകാരം, വാട്സാപ്പിലെ ഏകദേശം 95 ശതമാനം മെസേജുകളും എൻക്രിപ്ഷൻ ഇല്ലാതെയാണ് ക്ലൗഡിൽ സൂക്ഷിക്കപ്പെടുന്നത്. ബാക്കപ്പ് എൻക്രിപ്ഷൻ ഫീച്ചർ ഭൂരിഭാഗം ആളുകളും ഉപയോഗിക്കാത്തത് വലിയ സുരക്ഷ ഭീഷണിയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ സുരക്ഷ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന് തൊട്ടുമുമ്പാണ് വാട്സാപ്പിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.